ഏറ്റുമാനൂര്‍: നഗരസഭാ ബജറ്റിൽ വിവിധ വാർഡുകളുടെ നിർമാണത്തിനും അനുബന്ധ പ്രവൃത്തികൾക്കുമായി 7.5 കോടി രൂപ വകയിരുത്തി. വാർഡുകളിലെ പ്രധാന റോഡുകളെല്ലാം തകർന്നത് വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു.
61.73 കോടി രൂപ വരവും 60.95 കോടി ചെലവും 77.70 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാസാക്കിയത്. ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന കൗൺസിൽ യോഗത്തില്‍ വൈസ് ചെയര്മാന് കെ.ബി. ജയമോഹനാണ് ബജറ്റ് അവതരിപ്പിച്ചത്.
നഗരസഭാ കാര്യാലയം ഈ വർഷം
പുതിയ നഗരസഭാ കാര്യാലയത്തിന്റെ നിർമാണം ഈ വർഷം പൂർത്തീകരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മിക്കുന്ന കാര്യാലയത്തിനായി 4.87 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണത്തിന് 15.5 കോടി രൂപയും കൃഷി സംബന്ധമായ പ്രവര്‍ത്തികള്‍ക്ക് 71.39 ലക്ഷം രൂപയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും പൊതുടാപ്പുകളുടെ പരിപാലനത്തിനുമായി 62.75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
61.73 കോടി രൂപ വരവും 60.95 കോടി ചെലവും 77.70 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാസാക്കിയത്. ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന കൗൺസിൽ യോഗത്തില്‍ വൈസ് ചെയര്മാന് കെ.ബി. ജയമോഹനാണ് ബജറ്റ് അവതരിപ്പിച്ചത്.
നഗരസഭാ കാര്യാലയം ഈ വർഷം
പുതിയ നഗരസഭാ കാര്യാലയത്തിന്റെ നിർമാണം ഈ വർഷം പൂർത്തീകരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മിക്കുന്ന കാര്യാലയത്തിനായി 4.87 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണത്തിന് 15.5 കോടി രൂപയും കൃഷി സംബന്ധമായ പ്രവര്‍ത്തികള്‍ക്ക് 71.39 ലക്ഷം രൂപയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും പൊതുടാപ്പുകളുടെ പരിപാലനത്തിനുമായി 62.75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.