കോട്ടയം: റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അധികാര വര്‍ഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് തലശേരി ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസംഗം ഉപകരിക്കപ്പെട്ടുവെന്ന് എന്‍എഫ്ആര്‍പിഎസ് ദേശീയ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
മാസങ്ങളായി മുടക്കം വരുത്തിയിരുന്ന റബര്‍ ഇന്‍സെന്റീവ് പദ്ധതിയുടെ തുക പെട്ടെന്നു പാസാക്കിത്തരാന്‍ സര്‍ക്കാര്‍ തയാറായത് ബിഷപ് പരസ്യമായി കര്‍ഷകർക്കുവേണ്ടി പ്രതികരിച്ചതുകൊണ്ടാണ്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ വോട്ടുബാങ്കാണ് കര്ഷകസമൂഹമെന്ന് ആരും ധരിച്ചുവയ്ക്കരുതെന്ന വ്യക്തമായ മുന്നറിയിപ്പാണിത്. കര്‍ഷകനെ പറ്റിച്ച് ഇനിയും വോട്ട് നേടാനാകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ബിഷപ്പിനെ യോഗം അഭിനന്ദിക്കുകയും ചെയ്തു. റബര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആരു മുന്നോട്ടു വന്നാലും അവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും യോഗം തീരുമാനിച്ചു.
റബര്‍ ബോര്‍ഡില്‍നിന്ന് സ്ഥാനം ഒഴിയുന്ന എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എം. രാഘവന് റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ക്ക് യോഗം നന്ദി അറിയിച്ചു.
നാഷണല്‍ ഫെഡറേഷന് ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് ദേശിയ പ്രസിഡന്റ് ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. താഷ്കെന്റ് പൈകട, പ്രദീപ് കുമാര്‍ മാര്‍ത്താണ്ഡം, രാജന് ഫിലിപ്പ് മംഗലാപുരം, പി.കെ. കുര്യാക്കോസ് കണ്ണൂര്‍, കെ.പി.പി. നമ്പ്യാര്‍ തലശേരി, സി.എം. സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി, ജോയി കുര്യന് കോഴിക്കോട് എന്നിവര്‍ പ്രസംഗിച്ചു.
മാസങ്ങളായി മുടക്കം വരുത്തിയിരുന്ന റബര്‍ ഇന്‍സെന്റീവ് പദ്ധതിയുടെ തുക പെട്ടെന്നു പാസാക്കിത്തരാന്‍ സര്‍ക്കാര്‍ തയാറായത് ബിഷപ് പരസ്യമായി കര്‍ഷകർക്കുവേണ്ടി പ്രതികരിച്ചതുകൊണ്ടാണ്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ വോട്ടുബാങ്കാണ് കര്ഷകസമൂഹമെന്ന് ആരും ധരിച്ചുവയ്ക്കരുതെന്ന വ്യക്തമായ മുന്നറിയിപ്പാണിത്. കര്‍ഷകനെ പറ്റിച്ച് ഇനിയും വോട്ട് നേടാനാകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ബിഷപ്പിനെ യോഗം അഭിനന്ദിക്കുകയും ചെയ്തു. റബര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആരു മുന്നോട്ടു വന്നാലും അവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും യോഗം തീരുമാനിച്ചു.
റബര്‍ ബോര്‍ഡില്‍നിന്ന് സ്ഥാനം ഒഴിയുന്ന എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എം. രാഘവന് റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ക്ക് യോഗം നന്ദി അറിയിച്ചു.
നാഷണല്‍ ഫെഡറേഷന് ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് ദേശിയ പ്രസിഡന്റ് ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. താഷ്കെന്റ് പൈകട, പ്രദീപ് കുമാര്‍ മാര്‍ത്താണ്ഡം, രാജന് ഫിലിപ്പ് മംഗലാപുരം, പി.കെ. കുര്യാക്കോസ് കണ്ണൂര്‍, കെ.പി.പി. നമ്പ്യാര്‍ തലശേരി, സി.എം. സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി, ജോയി കുര്യന് കോഴിക്കോട് എന്നിവര്‍ പ്രസംഗിച്ചു.