പാറത്തോട്: പാറത്തോട് പബ്ലിക് ലൈബ്രറി-ചിറഭാഗം റോഡിന് കുറുകെ ഒഴുകുന്ന തോട്ടിൽ ലൈബ്രറി ഭാഗത്ത് അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന തടയണ പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി.
തടയണമൂലം മഴക്കാലങ്ങളിൽ തോട് കരകവിഞ്ഞൊഴുകി നദിയുടെ ഇരുകരകളിലും താമസിക്കുന്ന വീടുകളിലും സമീപത്തുള്ള സർക്കാർ ഓഫീസുകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കൂടാതെ തോട്ടിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ തടയണയിൽ കെട്ടിക്കിടക്കുന്നതും ദുരിതം സൃഷ്ടിക്കുന്നു. തടയണ പൊളിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ അധികാരികളെ സമീപിച്ചിട്ടും നാളിതുവരെയായിട്ടും നടപടി ഉണ്ടായിട്ടില്ല.
ചെക്ക്ഡാം പൊളിച്ചുനീക്കി ഇരുകരകളിലും താമസിക്കുന്ന ആളുകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം സമര പരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ പറഞ്ഞു.
തടയണമൂലം മഴക്കാലങ്ങളിൽ തോട് കരകവിഞ്ഞൊഴുകി നദിയുടെ ഇരുകരകളിലും താമസിക്കുന്ന വീടുകളിലും സമീപത്തുള്ള സർക്കാർ ഓഫീസുകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കൂടാതെ തോട്ടിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ തടയണയിൽ കെട്ടിക്കിടക്കുന്നതും ദുരിതം സൃഷ്ടിക്കുന്നു. തടയണ പൊളിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ അധികാരികളെ സമീപിച്ചിട്ടും നാളിതുവരെയായിട്ടും നടപടി ഉണ്ടായിട്ടില്ല.
ചെക്ക്ഡാം പൊളിച്ചുനീക്കി ഇരുകരകളിലും താമസിക്കുന്ന ആളുകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം സമര പരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ പറഞ്ഞു.