+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളുടെ വിവരശേഖരണം തുടങ്ങി

ഷൊർണൂർ: പട്ടാന്പി, ഒറ്റപ്പാലം താലൂക്കുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളുടെ വിവരശേഖരണം തുടങ്ങി. റവന്യു വകുപ്പിന്‍റെ നേതൃത്വത്തിലാണ് ഏറ്
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളുടെ വിവരശേഖരണം തുടങ്ങി
ഷൊർണൂർ: പട്ടാന്പി, ഒറ്റപ്പാലം താലൂക്കുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളുടെ വിവരശേഖരണം തുടങ്ങി. റവന്യു വകുപ്പിന്‍റെ നേതൃത്വത്തിലാണ് ഏറ്റവും അധികം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾ ഏതെല്ലാം ആണെന്ന് കണ്ടെത്തുന്നതിന് നടപടികൾ ആരംഭിച്ചത്.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായാണ് ഇത് സംബന്ധിച്ച പ്രദേശങ്ങൾ കണ്ടെത്തുന്നതിന് നടപടികൾ ആരംഭിച്ചത്. മുൻകാലങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തിൽ കുടിവെള്ളം എത്തിച്ചു നൽകിയിരുന്നു. ഇത്തവണത്തെ വേനലിന്‍റെ കാഠിന്യം എത്രമാത്രം മാരകമായിരിക്കുമെന്നും ഇത് തരണം ചെയ്യാൻ ആവശ്യമായ മുൻകരുതൽ നടപടികൾ അനുവർത്തിക്കുന്നതിന്‍റെ ഭാഗമായാണ് കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾ കണ്ടെത്തുന്നതിന് നടപടികൾ തുടങ്ങിയത്.
പട്ടാന്പി താലൂക്കിൽ ഭൂരിഭാഗം പഞ്ചായത്തുകളും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്.
പട്ടാന്പിയിൽ കുടിവെള്ള ക്ഷാമം നേരിടാൻ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും കാര്യമായ പദ്ധതികളൊന്നും ഇതുവരെയും നടപ്പാക്കാതിരുന്നത് പ്രധാന പ്രശ്നമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശികമായി ചെറുകിട ജല വിതരണ പദ്ധതികൾ കണ്ടെത്തി ഇവയെ നവീകരിച്ച് വേനൽക്കാലത്തിന് കരുതലായി മാറ്റാൻ ഉപകരിക്കുന്ന പദ്ധതികളായി ആവിഷ്കരിക്കുന്ന പതിവുണ്ട.്
ചെറിയ തോടുകൾ കുളങ്ങൾ കിണറുകൾ എന്നിവയല്ലാം ഇത്തരത്തിൽ നവീകരിച്ച് സംരക്ഷിക്കാറുണ്ടെങ്കിലും പട്ടാന്പി നിയോജകമണ്ഡലത്തിന്‍റെ ഭൂരിഭാഗം പഞ്ചായത്തുകളിലും കാര്യമായ ഇത്തരം പദ്ധതികൾ ഒന്നുമില്ല എന്നുള്ളതാണ് വാസ്തവം. ഭാരതപ്പുഴയെ ആസ്പദമാക്കിയാണ് പട്ടാന്പി നഗരത്തിൽ അടക്കം കുടിവെള്ള വിതരണ പദ്ധതികൾ പ്രവർത്തിക്കുന്നത്.
ഓരോ വർഷവും സംസ്ഥാന ബജറ്റ് കളിലും കുടിവെള്ളക്ഷാമ പരിഹാരത്തിനും പദ്ധതികൾക്കും കാര്യമായി തുക നീക്കി വയ്ക്കാറുമില്ല.
പട്ടാന്പി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യേണ്ടുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് റവന്യൂ വകുപ്പ് അധികൃതർ സൂചിപ്പിക്കുന്നത്. തിരുവേഗപ്പുറ, മുതുതല, കപ്പൂർ, ചാലിശേരി, അടക്കമുള്ള പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം നേരിടുന്ന നിരവധി പ്രദേശങ്ങൾ ഉണ്ട്. പട്ടാന്പി നിയോജകമണ്ഡലത്തെ തുലനം ചെയ്യുന്പോൾ തൃത്താല മണ്ഡലത്തിൽ കുടിവെള്ളക്ഷാമം കുറവാണ്. വെള്ളിയാങ്കല്ല് റെഗുലേറ്റർ തന്നെയാണ് ഇതിന് കാരണം. ഒറ്റപ്പാലം താലൂക്ക് പരിധിയിൽ ഇത്തരത്തിൽ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തുകളുടെ എണ്ണം വളരെ കൂടുതലാണ്.
ലക്കിടി പൂക്കോട്ടുകാവ് കടന്പഴിപ്പുറം ശ്രീകൃഷ്ണപുരം തച്ചനാട്ടുകര വെള്ളിനഴി ഷോർണൂർ ചെറുപുളശ്ശേരി തുടങ്ങി നിരവധി നഗര ഗ്രാമ മേഖലകൾ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. ഇതിന്‍റെയെല്ലാം വിശദമായ വിവരശേഖരണം നടത്തി ആവശ്യപ്പെടുന്ന പക്ഷം ലോറികൾ വഴി കുടിവെള്ളം എത്തിക്കാനാണ് റവന്യൂ അധികൃതരുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട്
നഗര ഗ്രാമ പഞ്ചായത്തുകളോടും കുടിവെള്ളക്ഷാമം നേരിടുന്ന പ്രധാന പ്രദേശങ്ങൾ അറിയിക്കാൻ ബന്ധപ്പെട്ടവർ നിർദേശം നല്കിയിട്ടുണ്ട്.