ഇരവിപേരൂര്‍: ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ തോട്ടപ്പുഴയില്‍ സംയോജിതമായി നടപ്പാക്കിയ കുടിവെള്ള പദ്ധതി മാതൃക മറ്റു സ്ഥലങ്ങളിലും ഉപയോഗിക്കണമെന്നു മന്ത്രി വീണാ ജോര്‍ജ്. തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെയും കോഴിമല കുടിവെള്ള പദ്ധതിയുടെയും ജലജീവന്‍ മിഷന് രണ്ടാംഘട്ട കുടവെള്ള പദ്ധതിയുടെയും പ്രവര്‍ത്തനോദ്ഘാടനം ഇരവിപേരൂര്‍ തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എല്ലാവർക്കും വെള്ളം
പൈപ്പ് ലൈന്‍ ഇടുക മാത്രമല്ല വെള്ളം എല്ലാവര്ക്കും ലഭ്യമാക്കുന്നതിലൂടെ പദ്ധതി മാതൃകയാകുകയാണെന്നു മന്ത്രി പറഞ്ഞു.
തോട്ടപ്പുഴശേരി, കോയിപ്രം പഞ്ചായത്തുകളിലേക്കും ഈ മാതൃക വ്യാപിപ്പിക്കണം. ശുദ്ധീകരിച്ച കുടിവെള്ളം ഈ പദ്ധതിയിലൂടെ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, പുറമറ്റം, അയിരൂര്‍ എന്നിവിടങ്ങളില്‍ ഈ സര്‍ക്കാരിന്റെ കാലത്തു പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്നു. വികസന പ്രവര്‍ത്തനം സാധ്യമാകുമ്പോള്‍ ഏറ്റവും അധികം സന്തോഷം നല്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് കുടിവെള്ളം ജനങ്ങള്‍ക്കു നന്നായി എത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇരവിപേരൂര്‍ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെ പുനരുദ്ധാരണത്തിനും 12-ാം വാര്‍ഡിലെ കോഴിമല കോളനിയിലേക്കു കുടിവെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈന്‍ നീട്ടാൻ സംസ്ഥാന പദ്ധതിയില്‍ അനുവദിച്ച 99.69 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത് യോഗത്തില്‍ ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ചു. കേരള ജല അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ പി.ബി. മനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജല അഥോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എസ്. രാജീവ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനീഷ് കുമാര്‍, അനില്‍ ബാബു, കെ.കെ. വിജയമ്മ, സുസ്മിത ബൈജു, ഷേര്‍ലി ജയിംസ്, ആര്. ജയശ്രീ, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ്.ജി. കാര്‍ത്തിക, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.ആര്.രമ്യ, അസിസ്റ്റന്റ് എന്‍ജിനിയര്‍ പി.കെ. പ്രദീപ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എല്ലാവർക്കും വെള്ളം
പൈപ്പ് ലൈന്‍ ഇടുക മാത്രമല്ല വെള്ളം എല്ലാവര്ക്കും ലഭ്യമാക്കുന്നതിലൂടെ പദ്ധതി മാതൃകയാകുകയാണെന്നു മന്ത്രി പറഞ്ഞു.
തോട്ടപ്പുഴശേരി, കോയിപ്രം പഞ്ചായത്തുകളിലേക്കും ഈ മാതൃക വ്യാപിപ്പിക്കണം. ശുദ്ധീകരിച്ച കുടിവെള്ളം ഈ പദ്ധതിയിലൂടെ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, പുറമറ്റം, അയിരൂര്‍ എന്നിവിടങ്ങളില്‍ ഈ സര്‍ക്കാരിന്റെ കാലത്തു പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്നു. വികസന പ്രവര്‍ത്തനം സാധ്യമാകുമ്പോള്‍ ഏറ്റവും അധികം സന്തോഷം നല്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് കുടിവെള്ളം ജനങ്ങള്‍ക്കു നന്നായി എത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇരവിപേരൂര്‍ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെ പുനരുദ്ധാരണത്തിനും 12-ാം വാര്‍ഡിലെ കോഴിമല കോളനിയിലേക്കു കുടിവെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈന്‍ നീട്ടാൻ സംസ്ഥാന പദ്ധതിയില്‍ അനുവദിച്ച 99.69 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത് യോഗത്തില്‍ ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ചു. കേരള ജല അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ പി.ബി. മനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജല അഥോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എസ്. രാജീവ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനീഷ് കുമാര്‍, അനില്‍ ബാബു, കെ.കെ. വിജയമ്മ, സുസ്മിത ബൈജു, ഷേര്‍ലി ജയിംസ്, ആര്. ജയശ്രീ, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ്.ജി. കാര്‍ത്തിക, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.ആര്.രമ്യ, അസിസ്റ്റന്റ് എന്‍ജിനിയര്‍ പി.കെ. പ്രദീപ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.