എലിക്കുളം: പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാലയം ഒന്നാംവാർഡായ ഉരുളികുന്നത്ത് നിർമിക്കാൻ പ്രാഥമിക നടപടി തുടങ്ങി. മുന്പ് അങ്കണവാടി പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം ഇതിനായി പൊളിച്ചുമാറ്റി. മാണി സി. കാപ്പൻ എംഎൽഎയുടെ ഫണ്ടിൽനിന്ന് 60 ലക്ഷം രൂപ വിനിയോഗിച്ചാണ് ഭിന്നശേഷി വിദ്യാലയ കെട്ടിടം പണിയുന്നത്. ഇതിന് ടെൻഡർ നടപടികളായി. പിന്നീട് രണ്ടുഘട്ടമായി കുടുംബശ്രീയിൽ നിന്ന് വിദ്യാലയ ഉപകരണങ്ങൾക്കായി 25 ലക്ഷം രൂപ ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് തൊഴിലവസരം ഒരുക്കുന്നതിനുള്ള ക്രമീകരണവും ഇവിടെയുണ്ടാവും.
45 വർഷം മുന്പ് സാമൂഹിക ക്ഷേമവകുപ്പിന്റെ ആദ്യകാല നഴ്സറി പ്രവർത്തിച്ചു തുടങ്ങിയ കെട്ടിടം എലിക്കുളത്തെ ആദ്യകാല സർക്കാർ കെട്ടിടങ്ങളിലൊന്നായിരുന്നു. സംസ്ഥാനത്ത് അങ്കണവാടികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയപ്പോൾ നഴ്സറി നിർത്തലാക്കി ഇവിടെ ഉദയ അങ്കണവാടിയാണ് പ്രവർത്തിച്ചിരുന്നത്. ഉരുളികുന്നം ശ്രീകൃഷ്ണവിലാസം നായർ യുവജന ഭജനസമിതി സർക്കാരിലേക്ക് ദാനം ചെയ്ത 60 സെന്റ് സ്ഥലത്ത് നിർമിച്ച പഴയകാല കെട്ടിടത്തിൽനിന്ന് മുൻ മന്ത്രി കെ.എം. മാണിയും തുടർന്ന് മാണി സി. കാപ്പൻ എംഎൽഎയും വിവിധ ഘട്ടങ്ങളിലായി അനുവദിച്ച 23 ലക്ഷം രൂപ വിനിയോഗിച്ച് ഇതേവളപ്പിൽ നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് അങ്കണവാടി മാറി. ഇപ്പോൾ ഇവിടെ പകൽവീട്, ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് എന്നിവയും അനുബന്ധമായി നിർമിച്ച് പ്രവർത്തിക്കുന്നുണ്ട്.
45 വർഷം മുന്പ് സാമൂഹിക ക്ഷേമവകുപ്പിന്റെ ആദ്യകാല നഴ്സറി പ്രവർത്തിച്ചു തുടങ്ങിയ കെട്ടിടം എലിക്കുളത്തെ ആദ്യകാല സർക്കാർ കെട്ടിടങ്ങളിലൊന്നായിരുന്നു. സംസ്ഥാനത്ത് അങ്കണവാടികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയപ്പോൾ നഴ്സറി നിർത്തലാക്കി ഇവിടെ ഉദയ അങ്കണവാടിയാണ് പ്രവർത്തിച്ചിരുന്നത്. ഉരുളികുന്നം ശ്രീകൃഷ്ണവിലാസം നായർ യുവജന ഭജനസമിതി സർക്കാരിലേക്ക് ദാനം ചെയ്ത 60 സെന്റ് സ്ഥലത്ത് നിർമിച്ച പഴയകാല കെട്ടിടത്തിൽനിന്ന് മുൻ മന്ത്രി കെ.എം. മാണിയും തുടർന്ന് മാണി സി. കാപ്പൻ എംഎൽഎയും വിവിധ ഘട്ടങ്ങളിലായി അനുവദിച്ച 23 ലക്ഷം രൂപ വിനിയോഗിച്ച് ഇതേവളപ്പിൽ നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് അങ്കണവാടി മാറി. ഇപ്പോൾ ഇവിടെ പകൽവീട്, ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് എന്നിവയും അനുബന്ധമായി നിർമിച്ച് പ്രവർത്തിക്കുന്നുണ്ട്.