കറുകച്ചാല്‍: വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടയില്‍ കത്തോലിക്ക ചാപ്പലിനു നേരെ ആക്രമണം. നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാ പള്ളിയുടെ കറുകച്ചാല്‍ അല്‍ഫോന്‍സ ചാപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ 5.30നുള്ള വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടയായിരുന്നു ആക്രമണം.
മണിമല റോഡില്‍ സ്ഥിതി ചെയ്യുന്ന ചാപ്പലിനു നേര്‍ക്കുള്ള കല്ലേറില്‍ ചാപ്പലിന്റെ ഗ്ലാസ് തകര്‍ന്നു. നിരവധി കല്ലുകളാണ് ചാപ്പലില്‍ പതിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. ഇയാളെ പിന്നീട് നെടുംകുന്നം സഞ്ജീവനി മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ശബ്ദം കേട്ടു ചാപ്പലിലുള്ളവര് ഓടിയെത്തിയെങ്കിലും ആരെയും കണ്ടില്ല. തുടര്‍ന്നു പള്ളി അധികൃതര്‍ കറുകച്ചാല്‍ പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥലത്തുണ്ടായിരുന്ന ഒരു ലോട്ടറി തൊഴിലാളിയുടെ മൊഴിപ്രകാരം ഉത്തര്‍പ്രദേശ് സ്വദേശിയെ പിടികൂടുകയായിരുന്നു. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ഇയാളെ നെടുങ്കുന്നം സഞ്ജീവനിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് കത്തോലിക്ക കോൺഗ്രസ് നെടുങ്കുന്നം ഫൊറോന സമിതി ആവശ്യപ്പെട്ടു. കല്ലെറിഞ്ഞയാളെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു പോലീസ് കൈയൊഴിഞ്ഞതാണോയെന്നു ഫൊറോന പ്രസിഡന്റ് ജോസഫ് ദേവസ്യ ആശങ്ക പ്രകടിപ്പിച്ചു.
മണിമല റോഡില്‍ സ്ഥിതി ചെയ്യുന്ന ചാപ്പലിനു നേര്‍ക്കുള്ള കല്ലേറില്‍ ചാപ്പലിന്റെ ഗ്ലാസ് തകര്‍ന്നു. നിരവധി കല്ലുകളാണ് ചാപ്പലില്‍ പതിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. ഇയാളെ പിന്നീട് നെടുംകുന്നം സഞ്ജീവനി മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ശബ്ദം കേട്ടു ചാപ്പലിലുള്ളവര് ഓടിയെത്തിയെങ്കിലും ആരെയും കണ്ടില്ല. തുടര്‍ന്നു പള്ളി അധികൃതര്‍ കറുകച്ചാല്‍ പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥലത്തുണ്ടായിരുന്ന ഒരു ലോട്ടറി തൊഴിലാളിയുടെ മൊഴിപ്രകാരം ഉത്തര്‍പ്രദേശ് സ്വദേശിയെ പിടികൂടുകയായിരുന്നു. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ഇയാളെ നെടുങ്കുന്നം സഞ്ജീവനിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് കത്തോലിക്ക കോൺഗ്രസ് നെടുങ്കുന്നം ഫൊറോന സമിതി ആവശ്യപ്പെട്ടു. കല്ലെറിഞ്ഞയാളെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു പോലീസ് കൈയൊഴിഞ്ഞതാണോയെന്നു ഫൊറോന പ്രസിഡന്റ് ജോസഫ് ദേവസ്യ ആശങ്ക പ്രകടിപ്പിച്ചു.