കോട്ടയം /കുമരകം: കെടിഡിസി വാട്ടര്‍ സ്കേപ്സില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഉദ്യോഗസ്ഥ സമ്മേളനത്തിന്റെ ഭാഗമായി കുമരകത്തെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. രണ്ടായിരാമാണ്ടില്‍ മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി കുമരകത്ത് എത്തിയപ്പോള്‍ നടത്തിയതിനു സമാനമായ വികസന പ്രവര്‍ത്തനങ്ങളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ കുമരകത്ത് ഇപ്പോള്‍ നടക്കുന്നത്.
റോഡ് എല്ലാം സൂപ്പര്‍
ഇല്ലിക്കല്‍ മുതല്‍ തണ്ണീര്‍മുക്കം വരെയുള്ള റോഡ് നവീകരണത്തിന് മാത്രം ചെലവിട്ടത് 10 കോടി രൂപയാണ്. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുകയും ഇരു വശങ്ങളിലും റിഫ്ലക്ടറുകള്‍ സ്ഥാപിക്കുകയും രാത്രിയിലും പകല്‍പോലെ വെളിച്ചം ലഭിക്കുന്ന തരത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞു.
അതിഥികള്‍ താമസിക്കുന്ന റിസോര്‍ട്ടുകളെ ബന്ധിപ്പിക്കുന്ന ജലപാതകളിലെ പോളകള്‍ പൂര്‍ണമായി നീക്കം ചെയ്തു. ആഴം കുറഞ്ഞ വേമ്പനാട്ടുകായലിലെ ജലപാതകളിലെ എക്കലും മണ്ണും നീക്കം ചെയ്തു സഞ്ചാരയോഗ്യമാക്കി.
സുസജ്ജ മെഡിക്കല്‍ ടീം
സമ്മേളനം നടക്കുന്ന കെടിഡിസി വാട്ടര്‍ സ്കേപ്സില്‍ ഐസിയു സംവിധാനമുള്ള മെഡിക്കല്‍ റൂം, കുമരകം സിഎച്ച്സിയില് ഇതേ സംവിധാനത്തിലുള്ള സൗകര്യങ്ങള്‍, 24 മണിക്കൂറും ഡോക്ടർമാർ, സര്‍വ സജ്ജീകരണങ്ങളോടും കൂടിയ ആംബുലന്‍സുകള്‍ എന്നിവ സജ്ജമാക്കുന്നുണ്ട്. നാളെ മുതല്‍ ഇവ പ്രവര്‍ത്തിക്കും. കൂടാതെ മെഡിക്കല്‍ കോളജ്, കാരിത്താസ്, എസ്എച്ച് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലും ഐസിയുകള്‍ കരുതിവയ്ക്കുന്നുണ്ട്.
വൈദ്യുതി നിലയ്ക്കില്ല
കാറ്റോ മഴയോ വന്നാല്‍ ഇരുട്ടിലാകുന്ന സ്ഥിതിയിലായിരുന്നു കുമരകത്തെ വൈദ്യുതി വിതരണ സംവിധാനം . ഉയരം കുറഞ്ഞ പോസ്റ്റുകള്‍ എല്ലാം മാറ്റി സ്ഥാപിച്ച് വൈദ്യുത ലൈനുകളെല്ലാം സുരക്ഷിതമാക്കി. കുമരകത്തേക്കുള്ള വൈദ്യുതി വിതരണത്തില്‍ തകരാറുകളുണ്ടായാല്‍ കല്ലറ, കോടിമത എന്നീ സബ്സ്റ്റേഷനുകളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
കനത്ത സുരക്ഷ
കേന്ദ്രസേനയ്ക്കൊപ്പം 1200 കേരള പോലീസ് ഉദ്യോഗസ്ഥരും നാലു യൂണിറ്റ് അഗ്നിശമന സേനയും സുരക്ഷയ്ക്കായി രംഗത്തുണ്ടാകും. പരിശീലനം ലഭിച്ച തദ്ദേശീയരായ 14 മത്സ്യത്തൊഴിലാളികളെ കായല്‍യാത്രയുടെ സുരക്ഷയ്ക്കായി അഗ്നിശമന സേനയ്ക്കൊപ്പം നിയോഗിച്ചിട്ടുണ്ട്. നാളെ മുതല്‍ കേന്ദ്ര സുരക്ഷാസേനയുടെ നിയന്ത്രണത്തിലായിരിക്കും കുമരകം.പ്രതിനിധികള്‍ താമസിക്കുന്ന കോക്കനട്ട് ലഗൂണിനു പുറമേ സൂരി, താജ്, ലേക്ക്, കെടിഡിസി ഹോട്ടലുകളിലെ ഒരുക്കവും പുരോഗമിക്കുന്നു. ഇവിടെയെല്ലാം ബിഎസ്എന്‍എല്‍ 5ജി ഉറപ്പാക്കും.
കുമരകത്ത് ഡ്രോണ്‍
പറത്തുന്നത് നിരോധിച്ചു
കോട്ടയം: ജി-20 ഉച്ചകോടിയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കുമരകവും പരിസരവും റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഡ്രോണ്‍ റൂള്‍സ് 2021 പ്രകാരം കുമരകത്തും പരിസരപ്രദേശങ്ങളിലുമായി അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തുന്നത് കര്‍ശനമായി നിരോധിച്ചു. 29 മുതല്‍ ഏപ്രില്‍ 10 വരെയാണ് നിരോധിച്ചിരിക്കുന്നത് . ഡ്രോണുകള്‍, റിമോട്ട് കണ്ട്രോള്ഡ് എയര്‍ക്രാഫ്റ്റ്, മറ്റ് എയര്‍ ബലൂണുകള്‍ എന്നിവയും ഈ പരിധിയില്‍ വരുന്നതാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് പറഞ്ഞു.
റോഡ് എല്ലാം സൂപ്പര്‍
ഇല്ലിക്കല്‍ മുതല്‍ തണ്ണീര്‍മുക്കം വരെയുള്ള റോഡ് നവീകരണത്തിന് മാത്രം ചെലവിട്ടത് 10 കോടി രൂപയാണ്. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുകയും ഇരു വശങ്ങളിലും റിഫ്ലക്ടറുകള്‍ സ്ഥാപിക്കുകയും രാത്രിയിലും പകല്‍പോലെ വെളിച്ചം ലഭിക്കുന്ന തരത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞു.
അതിഥികള്‍ താമസിക്കുന്ന റിസോര്‍ട്ടുകളെ ബന്ധിപ്പിക്കുന്ന ജലപാതകളിലെ പോളകള്‍ പൂര്‍ണമായി നീക്കം ചെയ്തു. ആഴം കുറഞ്ഞ വേമ്പനാട്ടുകായലിലെ ജലപാതകളിലെ എക്കലും മണ്ണും നീക്കം ചെയ്തു സഞ്ചാരയോഗ്യമാക്കി.
സുസജ്ജ മെഡിക്കല്‍ ടീം
സമ്മേളനം നടക്കുന്ന കെടിഡിസി വാട്ടര്‍ സ്കേപ്സില്‍ ഐസിയു സംവിധാനമുള്ള മെഡിക്കല്‍ റൂം, കുമരകം സിഎച്ച്സിയില് ഇതേ സംവിധാനത്തിലുള്ള സൗകര്യങ്ങള്‍, 24 മണിക്കൂറും ഡോക്ടർമാർ, സര്‍വ സജ്ജീകരണങ്ങളോടും കൂടിയ ആംബുലന്‍സുകള്‍ എന്നിവ സജ്ജമാക്കുന്നുണ്ട്. നാളെ മുതല്‍ ഇവ പ്രവര്‍ത്തിക്കും. കൂടാതെ മെഡിക്കല്‍ കോളജ്, കാരിത്താസ്, എസ്എച്ച് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലും ഐസിയുകള്‍ കരുതിവയ്ക്കുന്നുണ്ട്.
വൈദ്യുതി നിലയ്ക്കില്ല
കാറ്റോ മഴയോ വന്നാല്‍ ഇരുട്ടിലാകുന്ന സ്ഥിതിയിലായിരുന്നു കുമരകത്തെ വൈദ്യുതി വിതരണ സംവിധാനം . ഉയരം കുറഞ്ഞ പോസ്റ്റുകള്‍ എല്ലാം മാറ്റി സ്ഥാപിച്ച് വൈദ്യുത ലൈനുകളെല്ലാം സുരക്ഷിതമാക്കി. കുമരകത്തേക്കുള്ള വൈദ്യുതി വിതരണത്തില്‍ തകരാറുകളുണ്ടായാല്‍ കല്ലറ, കോടിമത എന്നീ സബ്സ്റ്റേഷനുകളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
കനത്ത സുരക്ഷ
കേന്ദ്രസേനയ്ക്കൊപ്പം 1200 കേരള പോലീസ് ഉദ്യോഗസ്ഥരും നാലു യൂണിറ്റ് അഗ്നിശമന സേനയും സുരക്ഷയ്ക്കായി രംഗത്തുണ്ടാകും. പരിശീലനം ലഭിച്ച തദ്ദേശീയരായ 14 മത്സ്യത്തൊഴിലാളികളെ കായല്‍യാത്രയുടെ സുരക്ഷയ്ക്കായി അഗ്നിശമന സേനയ്ക്കൊപ്പം നിയോഗിച്ചിട്ടുണ്ട്. നാളെ മുതല്‍ കേന്ദ്ര സുരക്ഷാസേനയുടെ നിയന്ത്രണത്തിലായിരിക്കും കുമരകം.പ്രതിനിധികള്‍ താമസിക്കുന്ന കോക്കനട്ട് ലഗൂണിനു പുറമേ സൂരി, താജ്, ലേക്ക്, കെടിഡിസി ഹോട്ടലുകളിലെ ഒരുക്കവും പുരോഗമിക്കുന്നു. ഇവിടെയെല്ലാം ബിഎസ്എന്‍എല്‍ 5ജി ഉറപ്പാക്കും.
കുമരകത്ത് ഡ്രോണ്‍
പറത്തുന്നത് നിരോധിച്ചു
കോട്ടയം: ജി-20 ഉച്ചകോടിയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കുമരകവും പരിസരവും റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഡ്രോണ്‍ റൂള്‍സ് 2021 പ്രകാരം കുമരകത്തും പരിസരപ്രദേശങ്ങളിലുമായി അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തുന്നത് കര്‍ശനമായി നിരോധിച്ചു. 29 മുതല്‍ ഏപ്രില്‍ 10 വരെയാണ് നിരോധിച്ചിരിക്കുന്നത് . ഡ്രോണുകള്‍, റിമോട്ട് കണ്ട്രോള്ഡ് എയര്‍ക്രാഫ്റ്റ്, മറ്റ് എയര്‍ ബലൂണുകള്‍ എന്നിവയും ഈ പരിധിയില്‍ വരുന്നതാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് പറഞ്ഞു.