ഈരാറ്റുപേട്ട: വാഗമൺ റോഡിന്റെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു പൂർണമായും ഗതാഗതത്തിനു തുറന്നു കൊടുത്തു.
ഒന്നാംഘട്ടത്തിൽ റോഡ് നിർമാണവും രണ്ടാംഘട്ടത്തിൽ അനുബന്ധ ജോലികളുമാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ റോഡുപണി പൂർത്തിയാക്കിയാണ് ഗതാഗതത്തിനു തുറന്നത്.
റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റിംഗും സംരക്ഷണഭിത്തി നിർമാണവും ഓടനിർമാണവുമാണ് രണ്ടാംഘട്ടത്തിലുള്ളതെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. കലുങ്കുകളുടെ അറ്റകുറ്റപ്പണിയും ഉടൻ പൂർത്തീകരിക്കും. രണ്ടാംഘട്ടത്തിൽ ബാക്കിയുള്ള എല്ലാ ജോലികളും ഒരേസമയം മുന്നോട്ടു പോകും. കോൺക്രീറ്റിംഗിനു നാലു ടീമുകളെ നിയോഗിക്കും. രണ്ടു ടീമായി വാഗമണിലേക്കും അവിടെനിന്ന് ഈരാറ്റുപേട്ടയിലേക്കുമായിട്ടാവും കോൺക്രീറ്റിംഗ്.
കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ ഏഴു ദിവസം വാഹനം കയറ്റാതെ യാത്രക്കാരും വ്യാപാരികളും സഹകരിക്കണമെന്നും എംഎൽഎ അഭ്യർഥിച്ചു. 28നു വ്യാപാരികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്ത് ഇക്കാര്യങ്ങൾ ചർച്ചചെയ്ത് ഏപ്രിൽ അവസാനത്തോടെ നിർമാണം പൂർത്തീകരിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ഒന്നാംഘട്ടത്തിൽ റോഡ് നിർമാണവും രണ്ടാംഘട്ടത്തിൽ അനുബന്ധ ജോലികളുമാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ റോഡുപണി പൂർത്തിയാക്കിയാണ് ഗതാഗതത്തിനു തുറന്നത്.
റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റിംഗും സംരക്ഷണഭിത്തി നിർമാണവും ഓടനിർമാണവുമാണ് രണ്ടാംഘട്ടത്തിലുള്ളതെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. കലുങ്കുകളുടെ അറ്റകുറ്റപ്പണിയും ഉടൻ പൂർത്തീകരിക്കും. രണ്ടാംഘട്ടത്തിൽ ബാക്കിയുള്ള എല്ലാ ജോലികളും ഒരേസമയം മുന്നോട്ടു പോകും. കോൺക്രീറ്റിംഗിനു നാലു ടീമുകളെ നിയോഗിക്കും. രണ്ടു ടീമായി വാഗമണിലേക്കും അവിടെനിന്ന് ഈരാറ്റുപേട്ടയിലേക്കുമായിട്ടാവും കോൺക്രീറ്റിംഗ്.
കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ ഏഴു ദിവസം വാഹനം കയറ്റാതെ യാത്രക്കാരും വ്യാപാരികളും സഹകരിക്കണമെന്നും എംഎൽഎ അഭ്യർഥിച്ചു. 28നു വ്യാപാരികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്ത് ഇക്കാര്യങ്ങൾ ചർച്ചചെയ്ത് ഏപ്രിൽ അവസാനത്തോടെ നിർമാണം പൂർത്തീകരിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.