കണ്ണൂർ: കൺസോർഷ്യം ഓഫ് ഫുഡ് എന്റർപ്രണേഴ്സിന്റെ (കൊഫെയ്ക് ) ആഭിമുഖ്യത്തിൽ ഭക്ഷ്യ ഉത്പന്നങ്ങൾ വിൽപനയ്ക്കൊരുങ്ങുന്നു. ഏപ്രിൽ ഒന്നുമുതൽ പതിനഞ്ച് വരെ ടൗൺസ്ക്വയറിൽ നടക്കുന്ന വിപണന മേളയിൽ ജില്ലയിലെ ഭക്ഷ്യസംരംഭങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ വിപണനത്തിനെത്തുമെന്ന് കൊഫെയ്ക് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരിന്റെ രുചി വൈവിധ്യം നിലനിർത്തിക്കൊണ്ട് മികച്ച ഉത്പന്നങ്ങൾ "ടെയ്സ്റ്റ് ഓഫ് കണ്ണൂർ' എന്ന ബ്രാൻഡിൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം.
70 യൂണിറ്റുകളെ അണിനിരത്തിക്കൊണ്ടാണ് മേളയിൽ ഫുഡ്കോർട്ട് നടത്തുന്നത്. റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, റെഡി ടു ഡ്രിങ്ക്, ലൈവ് പ്രൊഡക്ട്സ് എന്നീ നാലു ഭാഗങ്ങളാണ് ഫുഡ്കോർട്ടിനുള്ളത്. ജില്ലയിലെ ഭക്ഷ്യസംരംഭങ്ങൾ ചെയ്യുന്ന വ്യക്തികൾ, ഗ്രൂപ്പുകൾ, കർഷക ഉത്പാദന കമ്പനികൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ടുള്ള സ്ഥാപനമാണ് കൊഫെയ്ക്. പത്രസമ്മേളനത്തിൽ എ.എസ്.ഷിറാസ്, അഡ്വ.വിനോയി ഫ്രാൻസിസ്, പി.വിനേഷ് കുമാർ, റീബ സനീഷ്, സി.എച്ച്.റഹ്മത്ത് എന്നിവർ പങ്കെടുത്തു.
70 യൂണിറ്റുകളെ അണിനിരത്തിക്കൊണ്ടാണ് മേളയിൽ ഫുഡ്കോർട്ട് നടത്തുന്നത്. റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, റെഡി ടു ഡ്രിങ്ക്, ലൈവ് പ്രൊഡക്ട്സ് എന്നീ നാലു ഭാഗങ്ങളാണ് ഫുഡ്കോർട്ടിനുള്ളത്. ജില്ലയിലെ ഭക്ഷ്യസംരംഭങ്ങൾ ചെയ്യുന്ന വ്യക്തികൾ, ഗ്രൂപ്പുകൾ, കർഷക ഉത്പാദന കമ്പനികൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ടുള്ള സ്ഥാപനമാണ് കൊഫെയ്ക്. പത്രസമ്മേളനത്തിൽ എ.എസ്.ഷിറാസ്, അഡ്വ.വിനോയി ഫ്രാൻസിസ്, പി.വിനേഷ് കുമാർ, റീബ സനീഷ്, സി.എച്ച്.റഹ്മത്ത് എന്നിവർ പങ്കെടുത്തു.