ഇരിക്കൂർ: ആലക്കോട് പാലം നിർമാണ പ്രവൃത്തിയുടെ പ്രധാന ഘട്ടമായ ബീമുകളുടെ കോൺക്രീറ്റിംഗ് പൂർത്തിയായതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. ഏപ്രിൽ പത്തിനകം മെയിൻ സ്ലാബിന്റെ കോൺക്രീറ്റും പൂർത്തിയാക്കും. തുടർന്ന് അപ്രോച്ച് റോഡ് കൂടി നിർമിച്ച് മേയ് അവസാനത്തോടെ പാലം തുറന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു പ്രവൃത്തി പുരോഗമിക്കുന്നതെന്ന് എംഎൽഎ അറിയിച്ചു.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആലക്കോട് പാലം പുനർനിർമിക്കണമെന്ന മലയോര ജനതയുടെ ഏറെനാളായുള്ള ആഗ്രഹത്തിനു നിർമാണം പുനഃരാരംഭിച്ചതോടെ ജനങ്ങൾ ഏറെ പ്രതീക്ഷയിലായിരുന്നു. പാലത്തിന്റെ പണികൾ സ്വകാര്യ വ്യക്തിയുമായുള്ള തർക്കത്തെ തുടർന്നാണു പാതിവഴിയിൽ നിലച്ചത്. നിർമാണ പ്രവൃത്തി മുടങ്ങിയതിനെ തുടർന്ന് വിവിധ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലുള്ള എംഎൽഎയുടെ ഇടപെടലാണ് പാലം പണി വേഗത്തിലാക്കാൻ വഴിയൊരുക്കിയത്. നീണ്ട അനിശ്ചിതത്വത്തിനും കാലതാമസങ്ങൾക്കും ഒടുവിൽ പണി തുടങ്ങിയ പ്രസ്തുത പാലത്തിന്റെ നിർമാണ പ്രവൃത്തി പിന്നീട് വേഗത്തിലായി. തർക്കങ്ങളും നിയമനടപടികളുമായി പണി ഇടയ്ക്കിടെ മുടങ്ങുന്നതിൽ ജനരോഷം ഉയർന്നിരുന്നു.
കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ താലൂക്ക് സർവേ ഉദ്യോഗസ്ഥരുടെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തിൽ ആലക്കോട് പാലത്തിന്റെ പണിക്കെതിരേ പരാതിയുണ്ടായ തർക്കസ്ഥലം അളന്ന് രേഖകൾ പരിശോധിച്ചതിൽ പുറമ്പോക്ക് കൈയേറ്റം നടന്നതായി തെളിഞ്ഞിരുന്നു. പാലം നിർമാണത്തിനെതിരേ കീഴ്ക്കോടതി നൽകിയിരുന്ന സ്റ്റേ ഹൈക്കോടതി റദ്ദാക്കുകയും പ്രവൃത്തി തുടരാൻ അനുകൂല ഉത്തരവ് നൽകുകയും ചെയ്തു.
ഇതോടെയാണു പ്രവൃത്തി പുനഃരാരംഭിച്ചത്. ആലക്കോട് പാലത്തിന്റെ നിർമാണ പ്രവൃത്തി വിലയിരുത്തുന്നതിനായി എംഎൽഎ ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജ്യോതി, അസിസ്റ്റന്റ് എൻജിനിയർ നിഷാദ്, ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആലക്കോട് പാലം പുനർനിർമിക്കണമെന്ന മലയോര ജനതയുടെ ഏറെനാളായുള്ള ആഗ്രഹത്തിനു നിർമാണം പുനഃരാരംഭിച്ചതോടെ ജനങ്ങൾ ഏറെ പ്രതീക്ഷയിലായിരുന്നു. പാലത്തിന്റെ പണികൾ സ്വകാര്യ വ്യക്തിയുമായുള്ള തർക്കത്തെ തുടർന്നാണു പാതിവഴിയിൽ നിലച്ചത്. നിർമാണ പ്രവൃത്തി മുടങ്ങിയതിനെ തുടർന്ന് വിവിധ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലുള്ള എംഎൽഎയുടെ ഇടപെടലാണ് പാലം പണി വേഗത്തിലാക്കാൻ വഴിയൊരുക്കിയത്. നീണ്ട അനിശ്ചിതത്വത്തിനും കാലതാമസങ്ങൾക്കും ഒടുവിൽ പണി തുടങ്ങിയ പ്രസ്തുത പാലത്തിന്റെ നിർമാണ പ്രവൃത്തി പിന്നീട് വേഗത്തിലായി. തർക്കങ്ങളും നിയമനടപടികളുമായി പണി ഇടയ്ക്കിടെ മുടങ്ങുന്നതിൽ ജനരോഷം ഉയർന്നിരുന്നു.
കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ താലൂക്ക് സർവേ ഉദ്യോഗസ്ഥരുടെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തിൽ ആലക്കോട് പാലത്തിന്റെ പണിക്കെതിരേ പരാതിയുണ്ടായ തർക്കസ്ഥലം അളന്ന് രേഖകൾ പരിശോധിച്ചതിൽ പുറമ്പോക്ക് കൈയേറ്റം നടന്നതായി തെളിഞ്ഞിരുന്നു. പാലം നിർമാണത്തിനെതിരേ കീഴ്ക്കോടതി നൽകിയിരുന്ന സ്റ്റേ ഹൈക്കോടതി റദ്ദാക്കുകയും പ്രവൃത്തി തുടരാൻ അനുകൂല ഉത്തരവ് നൽകുകയും ചെയ്തു.
ഇതോടെയാണു പ്രവൃത്തി പുനഃരാരംഭിച്ചത്. ആലക്കോട് പാലത്തിന്റെ നിർമാണ പ്രവൃത്തി വിലയിരുത്തുന്നതിനായി എംഎൽഎ ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജ്യോതി, അസിസ്റ്റന്റ് എൻജിനിയർ നിഷാദ്, ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.