മണ്ണാർക്കാട് : മണ്ണാർക്കാട് നഗരസഭയിലെയും കാരാകുറുശ്ശി, കടന്പഴിപ്പുറം, കോങ്ങാട് ഗ്രാമപഞ്ചായത്തുകളിലെയും ജനങ്ങൾക്ക് സൗകര്യപ്രദമാവുന്ന മണ്ണാർക്കാട്-ടിപ്പുസുൽത്താൻ റോഡിന്റെ നവീകരണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. കോട്ടശ്ശേരി മുതൽ കിളിരാനി വരെ 10 കിലോമീറ്റർ റോഡ് ടാറിംഗ് പൂർത്തിയായി.
ഈ മാസത്തോടെ പള്ളിക്കുറുപ്പുവരെ രണ്ടു കിലോമീറ്റർ കൂടി ടാറിംഗ് പൂർത്തിയാക്കും. ആകെ 17 കിലോമീറ്ററിൽ ബാക്കിയുള്ള അഞ്ചു കിലോമീറ്റർ റോഡ് നവീകരണം ഏപ്രിൽ മാസത്തിൽ നടക്കും. റോഡിന്റെ ഇരു ഭാഗങ്ങളിലും അഴുക്കുചാൽ നിർമ്മിച്ചും വേണ്ട ഇടങ്ങളിൽ ഉയർത്തിയും താഴ്ത്തിയുമെല്ലാമാണ് നവീകരണം പുരോഗമിക്കുന്നത്. കോങ്ങാട് മുതൽ കൊന്നക്കോട് വരെ ആവശ്യത്തിനുള്ള വീതിയിലാണ് റോഡ് നിർമ്മാണം നടക്കുന്നത്.
പലയിടത്തും ആരാധനാലയങ്ങൾ പൊളിച്ചു മാറ്റിയും സ്വകാര്യവ്യക്തികൾ സ്ഥലം വിട്ടു നല്കിയും കയ്യേറ്റങ്ങൾ ഒഴുപ്പിച്ചുമെല്ലാമാണ് പ്രവർത്തി പുരോഗമിക്കുന്നതെന്ന് കാരാകുറുശ്ശി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. കൃഷ്ണദാസ് പറഞ്ഞു. 2019-2020 വർഷത്തെ സംസ്ഥാന ബജറ്റിൽ അന്നത്തെ കോങ്ങാട് എംഎൽഎ ആയിരുന്ന കെ.വി. വിജയദാസിന്റെ ശ്രമഫലമായി 12 കോടി രൂപ അനുവദിച്ചത്.
പിന്നീട് ആ തുക 15 കോടിയാക്കി ഉയർത്തി. എന്നാൽ 2021ൽ 56 കോടിയാക്കി ഉയർത്തുകയും ജൂലായ് മാസത്തിൽ ഗതാഗത വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എന്നാൽ ചില അസ്വാരസ്യങ്ങൾ കാരണം നിർമ്മാണ പ്രവർത്തികൾ തുടങ്ങിയില്ല.
തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ്, കെ.ശാന്തകുമാരി എംഎൽഎ, കരാറുകാർ തുടങ്ങിയവർ തിരുവനന്തപുരത്ത് യോഗം ചേരുകയും റോഡിന്റെ നവീകരണമാരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു.
തുടർന്ന് 2022 ജൂലൈയിൽ കൊട്ടശ്ശേരിയിൽ നിന്നും റോഡിന്റെ നിർമ്മാണ പ്രവർത്തികൾ മലബാർ ടെക് എന്ന കന്പനി ആരംഭിച്ചു. എട്ടുമാസം കൊണ്ട് 10 കിലോമീറ്റർ റോഡിന്റെ നവീകരണം പൂർത്തിയായി.
മറ്റ് തടസങ്ങൾ ഉണ്ടായില്ലെങ്കിൽ മണ്ണാർക്കാട്-ടിപ്പുസുൽത്താൻ റോഡിന്റെ നവീകരണം വൈകാതെ പൂർത്തിയാക്കാനാവുമെന്ന് കരാറുകാർ പറഞ്ഞു.
ഈ മാസത്തോടെ പള്ളിക്കുറുപ്പുവരെ രണ്ടു കിലോമീറ്റർ കൂടി ടാറിംഗ് പൂർത്തിയാക്കും. ആകെ 17 കിലോമീറ്ററിൽ ബാക്കിയുള്ള അഞ്ചു കിലോമീറ്റർ റോഡ് നവീകരണം ഏപ്രിൽ മാസത്തിൽ നടക്കും. റോഡിന്റെ ഇരു ഭാഗങ്ങളിലും അഴുക്കുചാൽ നിർമ്മിച്ചും വേണ്ട ഇടങ്ങളിൽ ഉയർത്തിയും താഴ്ത്തിയുമെല്ലാമാണ് നവീകരണം പുരോഗമിക്കുന്നത്. കോങ്ങാട് മുതൽ കൊന്നക്കോട് വരെ ആവശ്യത്തിനുള്ള വീതിയിലാണ് റോഡ് നിർമ്മാണം നടക്കുന്നത്.
പലയിടത്തും ആരാധനാലയങ്ങൾ പൊളിച്ചു മാറ്റിയും സ്വകാര്യവ്യക്തികൾ സ്ഥലം വിട്ടു നല്കിയും കയ്യേറ്റങ്ങൾ ഒഴുപ്പിച്ചുമെല്ലാമാണ് പ്രവർത്തി പുരോഗമിക്കുന്നതെന്ന് കാരാകുറുശ്ശി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. കൃഷ്ണദാസ് പറഞ്ഞു. 2019-2020 വർഷത്തെ സംസ്ഥാന ബജറ്റിൽ അന്നത്തെ കോങ്ങാട് എംഎൽഎ ആയിരുന്ന കെ.വി. വിജയദാസിന്റെ ശ്രമഫലമായി 12 കോടി രൂപ അനുവദിച്ചത്.
പിന്നീട് ആ തുക 15 കോടിയാക്കി ഉയർത്തി. എന്നാൽ 2021ൽ 56 കോടിയാക്കി ഉയർത്തുകയും ജൂലായ് മാസത്തിൽ ഗതാഗത വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എന്നാൽ ചില അസ്വാരസ്യങ്ങൾ കാരണം നിർമ്മാണ പ്രവർത്തികൾ തുടങ്ങിയില്ല.
തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ്, കെ.ശാന്തകുമാരി എംഎൽഎ, കരാറുകാർ തുടങ്ങിയവർ തിരുവനന്തപുരത്ത് യോഗം ചേരുകയും റോഡിന്റെ നവീകരണമാരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു.
തുടർന്ന് 2022 ജൂലൈയിൽ കൊട്ടശ്ശേരിയിൽ നിന്നും റോഡിന്റെ നിർമ്മാണ പ്രവർത്തികൾ മലബാർ ടെക് എന്ന കന്പനി ആരംഭിച്ചു. എട്ടുമാസം കൊണ്ട് 10 കിലോമീറ്റർ റോഡിന്റെ നവീകരണം പൂർത്തിയായി.
മറ്റ് തടസങ്ങൾ ഉണ്ടായില്ലെങ്കിൽ മണ്ണാർക്കാട്-ടിപ്പുസുൽത്താൻ റോഡിന്റെ നവീകരണം വൈകാതെ പൂർത്തിയാക്കാനാവുമെന്ന് കരാറുകാർ പറഞ്ഞു.