പള്ളിക്കത്തോട്: വീടു കയറി ആക്രമിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പനച്ചിക്കമുകൾ വാഴയിൽ അനീഷ് കുമാർ (40), ചാമംപതാൽ രണ്ടാം മൈൽ കളത്തിൽപുത്തൻപുരയിൽ ജയകൃഷ്ണൻ(24), വാഴൂർ പുതുപ്പള്ളിക്കുന്നേൽ അഖിൽ പി.പി.(27), വാഴൂർ അരീക്കൽ അനന്തു(25), വാഴൂർ വെള്ളറയിൽ വി.എസ്. അശ്വിൻ(21), വാഴൂർ പനപ്പുഴ ആനന്ദഭവനിൽ അജയ് എസ്. കുമാർ (25) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇന്നലെ രാത്രി 9:30നു വാഴൂർ കൊച്ചുകാഞ്ഞിരപ്പാറ ഭാഗത്തു താമസിക്കുന്ന യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും മാതാപിതാക്കളെയും ആക്രമിക്കുകയും വീടിന്റെ ജനൽചില്ലുകൾ എറിഞ്ഞു തകർക്കുകയുമായിരുന്നു. പ്രതികളിൽ ഒരാളായ അനീഷ്കുമാറിന് യുവാവിനോട് മുൻവൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അനീഷ് കുമാറും സുഹൃത്തുക്കളും ചേർന്ന് യുവാവിന്റെ വീട്ടിൽ ആക്രമണം നടത്തിയത്.
പള്ളിക്കത്തോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ ഒരാളായ അനീഷ് കുമാറിനെതിരേ പൊൻകുന്നം, പള്ളിക്കത്തോട് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്.
പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച്ഒ ഇ. അജീബ്, എസ്ഐ ശിവപ്രസാദ്, എഎസ്ഐ റെജി ജോൺ, സിപിഒമാരായ വിനോദ്, സുഭാഷ്, ശ്രീജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.
ഇവർ ഇന്നലെ രാത്രി 9:30നു വാഴൂർ കൊച്ചുകാഞ്ഞിരപ്പാറ ഭാഗത്തു താമസിക്കുന്ന യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും മാതാപിതാക്കളെയും ആക്രമിക്കുകയും വീടിന്റെ ജനൽചില്ലുകൾ എറിഞ്ഞു തകർക്കുകയുമായിരുന്നു. പ്രതികളിൽ ഒരാളായ അനീഷ്കുമാറിന് യുവാവിനോട് മുൻവൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അനീഷ് കുമാറും സുഹൃത്തുക്കളും ചേർന്ന് യുവാവിന്റെ വീട്ടിൽ ആക്രമണം നടത്തിയത്.
പള്ളിക്കത്തോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ ഒരാളായ അനീഷ് കുമാറിനെതിരേ പൊൻകുന്നം, പള്ളിക്കത്തോട് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്.
പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച്ഒ ഇ. അജീബ്, എസ്ഐ ശിവപ്രസാദ്, എഎസ്ഐ റെജി ജോൺ, സിപിഒമാരായ വിനോദ്, സുഭാഷ്, ശ്രീജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.