കോട്ടയം: തണ്ണീര്‍മുക്കം ബണ്ട് തുറക്കാത്തതും മീനച്ചില്‍, മണിമലയാറിലൂടെയുള്ള കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുറഞ്ഞും വേമ്പനാട്ടു കായലിനെ കൂടുതല്‍ മലിനമാക്കുന്നു. പോളകള്‍ നിറഞ്ഞും മാലിന്യവും ചെളിയും അടിഞ്ഞ് വേമ്പനാട്ടുകായല്‍ കുപ്പത്തൊട്ടിയായിരിക്കുകയാണ്.
വേമ്പനാട്ട് കായലിന്റെ സംഭരണശേഷി 120 വര്‍ഷത്തിനിടെ 85.3 ശതമാനം കുറഞ്ഞെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) പഠനറിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 1900 ല്‍ 2617.5 മില്യണ്‍ ക്യുബിക് മീറ്ററായിരുന്നെങ്കില്‍ 2020ല്‍ വെറും 384.67 മില്ല്യണ്‍ ക്യുബിക് മീറ്ററാണ്. 85.3 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
ജലസംഭരണശേഷിയുടെ കുറവിന് കാരണം വിസ്തൃതിയില്ലായ്മയാണ്. 1900-ല്‍ 365 ചതുരശ്ര കിലോമീറ്ററില്‍നിന്ന് 206.30 ആയി വിസ്തൃതി കുറഞ്ഞു. ആഴവും അതിവേഗമാണ് കുറയുന്നത്. കായലിന്റെ വലിയ ഭാഗങ്ങള്‍ ഉടന്‍ അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വേമ്പനാട്ട് കായല്‍ സങ്കീര്‍ണവും സംയോജിതവുമായ സംവിധാനമാണ്. സമഗ്ര മാസ്റ്റര്‍പ്ലാനിലൂടെ വേമ്പനാട്ട് കായല്‍ സംരക്ഷണ പദ്ധതി രൂപീകരിക്കണം. വെള്ളപ്പൊക്ക, വരള്‍ച്ച സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിന് സാമൂഹിക സാമ്പത്തികം ഉള്‍പ്പെടെ എല്ലാ വശങ്ങളിലും ലഭ്യമായ മികച്ച ശാസ്ത്രീയവശങ്ങളെ അടിസ്ഥാനമാക്കിയാകണം പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അടിത്തട്ടിൽ മൂവായിരത്തിലേറെ ടണ്‍ പ്ലാസ്റ്റിക് മാലിന്യം
വേമ്പനാട്ടുകായലിന്റെ അടിത്തട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ മൂവായിരത്തിലേറെ ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്ന് 2019 ഒക്ടോബറില്‍ പഠനത്തിന്റെ ആദ്യഘട്ടത്തില്‍ കുഫോസ് അറിയിച്ചിരുന്നു. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കായലിന്റെ അടിത്തട്ടിലുണ്ടെന്നണ് കണ്ടെത്തല്‍. ഇതുള്‍പ്പെടെ കായല്‍ നശീകരണത്തിന്റെയും കൈയേറ്റത്തിന്റെയും വിശദമായ വിവരം റിപ്പോര്‍ട്ടിലുണ്ട്.
വേമ്പനാട്ടുകായലില്‍ വന്നുചേരുന്ന മീനച്ചില്‍, പമ്പ, അച്ചന്‍കോവില്‍ നദീതടങ്ങളിലെയും കായലിന്റെ ഭാഗമായ കുട്ടനാട്ടിലെയും പ്രളയസാധ്യതകളും തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായ അവതരണം കുഫോസിലെ ശാസ്ത്രജ്ഞര്‍ നടത്തും.
പോള നിറഞ്ഞു ജലഗതാഗതത്തിനു തടസം
കോട്ടയം: വേമ്പനാട്ടു കായലിലും കൈത്തോടുകളിലും പോള നിറഞ്ഞതോടെ ജലഗതാഗതത്തിനു തടസമായി. കൊടൂരാറില്‍ പോള നിറഞ്ഞതോടെ യാത്രാ ബോട്ടുകള്‍ക്ക് ജെട്ടിയില്‍ എത്താന്‍ പ്രയാസമായിരിക്കുകയാണ്. വെട്ടിക്കാട് ഭാഗം മുതല്‍ കോടിമത ഭാഗം വരെയാണ് ആറു നിറഞ്ഞ് പോള കിടക്കുന്നത്.
ദിവസേന ആറു ബോട്ടു സര്‍വീസുകളാണ് ഇവിടെ നിന്നുള്ളത്. കുമരകം കോണത്താറ്റു പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാലും എസി റോഡിന്റെ നിര്‍മാണം നടക്കുന്നതിനാലും ബോട്ട് യാത്രക്കാരുടെ തിരക്കേറിയിരിക്കുകയാണ്. ഓരോ ദിവസവും പോള കൂടുന്നതിനാല്‍ ജെട്ടിയുടെ പ്രവര്‍ത്തനം തടസപ്പെടുമോ എന്ന ആശങ്കയിലാണ് ജലഗതാഗത വകുപ്പ്.
തണ്ണീര്‍മുക്കം ബണ്ടില്‍ ഷട്ടറിടുമ്പോഴാണ് ജലാശയങ്ങളില്‍ പോള കയറുന്നത്. കായലില്‍നിന്ന് ഓരു വെള്ളം കയറുമ്പോള്‍ പോള നശിക്കും. ഇല്ലെങ്കില്‍ ഇറിഗേഷന്‍ വകുപ്പോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ പോള വാരും. ജി -20 ഉച്ചകോടിയുടെ ഭാഗമായി കുമരകം പ്രദേശത്തെ പോളകള്‍ നീക്കം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. പോളയുടെ അളവ് ഇനിയും കൂടിയാല്‍ ബോട്ട് സര്‍വീസ് നിലയ്ക്കുന്ന അവസ്ഥയിലാണ്. ഇതോടെ പടിഞ്ഞാറന്‍ മേഖലയില്‍നിന്നു നഗരത്തിലേക്ക് ബോട്ടിലെത്തുന്നവരുടെ കാര്യം അവതാളത്തിലാകും.
വേമ്പനാട്ട് കായലിന്റെ സംഭരണശേഷി 120 വര്‍ഷത്തിനിടെ 85.3 ശതമാനം കുറഞ്ഞെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) പഠനറിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 1900 ല്‍ 2617.5 മില്യണ്‍ ക്യുബിക് മീറ്ററായിരുന്നെങ്കില്‍ 2020ല്‍ വെറും 384.67 മില്ല്യണ്‍ ക്യുബിക് മീറ്ററാണ്. 85.3 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
ജലസംഭരണശേഷിയുടെ കുറവിന് കാരണം വിസ്തൃതിയില്ലായ്മയാണ്. 1900-ല്‍ 365 ചതുരശ്ര കിലോമീറ്ററില്‍നിന്ന് 206.30 ആയി വിസ്തൃതി കുറഞ്ഞു. ആഴവും അതിവേഗമാണ് കുറയുന്നത്. കായലിന്റെ വലിയ ഭാഗങ്ങള്‍ ഉടന്‍ അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വേമ്പനാട്ട് കായല്‍ സങ്കീര്‍ണവും സംയോജിതവുമായ സംവിധാനമാണ്. സമഗ്ര മാസ്റ്റര്‍പ്ലാനിലൂടെ വേമ്പനാട്ട് കായല്‍ സംരക്ഷണ പദ്ധതി രൂപീകരിക്കണം. വെള്ളപ്പൊക്ക, വരള്‍ച്ച സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിന് സാമൂഹിക സാമ്പത്തികം ഉള്‍പ്പെടെ എല്ലാ വശങ്ങളിലും ലഭ്യമായ മികച്ച ശാസ്ത്രീയവശങ്ങളെ അടിസ്ഥാനമാക്കിയാകണം പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അടിത്തട്ടിൽ മൂവായിരത്തിലേറെ ടണ്‍ പ്ലാസ്റ്റിക് മാലിന്യം
വേമ്പനാട്ടുകായലിന്റെ അടിത്തട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ മൂവായിരത്തിലേറെ ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്ന് 2019 ഒക്ടോബറില്‍ പഠനത്തിന്റെ ആദ്യഘട്ടത്തില്‍ കുഫോസ് അറിയിച്ചിരുന്നു. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കായലിന്റെ അടിത്തട്ടിലുണ്ടെന്നണ് കണ്ടെത്തല്‍. ഇതുള്‍പ്പെടെ കായല്‍ നശീകരണത്തിന്റെയും കൈയേറ്റത്തിന്റെയും വിശദമായ വിവരം റിപ്പോര്‍ട്ടിലുണ്ട്.
വേമ്പനാട്ടുകായലില്‍ വന്നുചേരുന്ന മീനച്ചില്‍, പമ്പ, അച്ചന്‍കോവില്‍ നദീതടങ്ങളിലെയും കായലിന്റെ ഭാഗമായ കുട്ടനാട്ടിലെയും പ്രളയസാധ്യതകളും തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായ അവതരണം കുഫോസിലെ ശാസ്ത്രജ്ഞര്‍ നടത്തും.
പോള നിറഞ്ഞു ജലഗതാഗതത്തിനു തടസം
കോട്ടയം: വേമ്പനാട്ടു കായലിലും കൈത്തോടുകളിലും പോള നിറഞ്ഞതോടെ ജലഗതാഗതത്തിനു തടസമായി. കൊടൂരാറില്‍ പോള നിറഞ്ഞതോടെ യാത്രാ ബോട്ടുകള്‍ക്ക് ജെട്ടിയില്‍ എത്താന്‍ പ്രയാസമായിരിക്കുകയാണ്. വെട്ടിക്കാട് ഭാഗം മുതല്‍ കോടിമത ഭാഗം വരെയാണ് ആറു നിറഞ്ഞ് പോള കിടക്കുന്നത്.
ദിവസേന ആറു ബോട്ടു സര്‍വീസുകളാണ് ഇവിടെ നിന്നുള്ളത്. കുമരകം കോണത്താറ്റു പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാലും എസി റോഡിന്റെ നിര്‍മാണം നടക്കുന്നതിനാലും ബോട്ട് യാത്രക്കാരുടെ തിരക്കേറിയിരിക്കുകയാണ്. ഓരോ ദിവസവും പോള കൂടുന്നതിനാല്‍ ജെട്ടിയുടെ പ്രവര്‍ത്തനം തടസപ്പെടുമോ എന്ന ആശങ്കയിലാണ് ജലഗതാഗത വകുപ്പ്.
തണ്ണീര്‍മുക്കം ബണ്ടില്‍ ഷട്ടറിടുമ്പോഴാണ് ജലാശയങ്ങളില്‍ പോള കയറുന്നത്. കായലില്‍നിന്ന് ഓരു വെള്ളം കയറുമ്പോള്‍ പോള നശിക്കും. ഇല്ലെങ്കില്‍ ഇറിഗേഷന്‍ വകുപ്പോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ പോള വാരും. ജി -20 ഉച്ചകോടിയുടെ ഭാഗമായി കുമരകം പ്രദേശത്തെ പോളകള്‍ നീക്കം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. പോളയുടെ അളവ് ഇനിയും കൂടിയാല്‍ ബോട്ട് സര്‍വീസ് നിലയ്ക്കുന്ന അവസ്ഥയിലാണ്. ഇതോടെ പടിഞ്ഞാറന്‍ മേഖലയില്‍നിന്നു നഗരത്തിലേക്ക് ബോട്ടിലെത്തുന്നവരുടെ കാര്യം അവതാളത്തിലാകും.