കൽപ്പറ്റ: രാഹുൽഗാന്ധിക്ക് അയോഗ്യത കൽപ്പിച്ചതിനെതിരായ പ്രതിഷേധച്ചൂടിൽ വയനാട്. പാർലമെന്റ് സെക്രട്ടേറിയേറ്റ് നടപടിക്കെതിരേ ഇന്നലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിഫോണ്‍ എക്സ്ചേഞ്ച് മാർച്ചും ദേശീയപാത ഉപരോധവും നടത്തി. മാർച്ചിൽ പങ്കെടുത്തവർ ടെലിഫോണ്‍ എക്സ്ചേഞ്ചിലേക്ക് തള്ളിക്കയറിയത് നേരിയ സംഘർത്തിനു കാരണമായി.
കൊടും വെയിൽ വകവയ്ക്കാതെ ഒന്നര മണിക്കൂറോളം ദേശീയ പാത ഉപരോധിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി. കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, ആദിവാസി കോണ്‍ഗ്രസ് ദേശീയ കോ ഓർഡിനേറ്റർ ഇ.എ. ശങ്കരൻ ഉൾപ്പെടെ 60 പേർക്കെതിരേ കേസെടുത്തു. എസ്എച്ച്ഒ പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത നേതാക്കൾക്കും പ്രവർത്തകർക്കും പിന്നീട് ജാമ്യം അനുവദിച്ചു.
രാവിലെ 11 ഓടെ മുനിസിപ്പൽ ഓഫീസ് പരിസരത്തായിരുന്നു മാർച്ചിന് തുടക്കം. നിരവധി പേർ പങ്കെടുത്ത മാർച്ച് പുതിയ ബസ്സ്റ്റാൻഡ് ചുറ്റിയാണ് ടെലിഫോണ്‍ എക്സ്ചേഞ്ച് പരിസരത്ത് എത്തിയത്. മാർച്ചിൽ ബിജെപി നേതൃത്വത്തിനും കേന്ദ്ര സർക്കാരിനും എതിരേ മുദ്രാവാക്യങ്ങൾ മുഴങ്ങി.
ടെലിഫോണ്‍ എക്സ്ചേഞ്ചിനു മുന്നിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചശേഷമാണ് ദേശീയപാത ഉപരോധിച്ചത്. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ മനോഹരമായ മുഖം രാജ്യത്തിനു നഷ്ടമാകുകയാണെന്നും ഭരണഘടന ദുഃഖത്തോടെ തേങ്ങുന്ന ഗുരുതര സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷത്തെ അടിച്ചമർത്തി ജനാധിപത്യത്തെ തടവിലാക്കാൻ ശ്രമിക്കുകയാണ് മോദി സർക്കാർ. ഇന്ത്യ എങ്ങോട്ട് എന്നതാണ് ജനങ്ങൾക്കു മുന്നിൽ ഉയരുന്ന പ്രധാന ചോദ്യമെന്നും സിദ്ദിഖ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.കെ. ഏബ്രഹാം, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, എൻ.കെ. വർഗീസ്, ടി.ജെ. ഐസക്, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, എൻ.എം. വിജയൻ, എം.ജി. ബിജു, ബിനു തോമസ്, നിസി അഹമ്മദ്, പി.കെ. അബ്ദുറഹ്മാൻ, പി. ശോഭനകുമാരി, ചിന്നമ്മ ജോസ്, ഡി.പി. രാജശേഖരൻ, ശ്രീകാന്ത് പട്ടയൻ, പോൾസണ്‍ കൂവയ്ക്കൽ, എച്ച്.ബി. പ്രദീപ്, എൻ.യു. ഉലഹന്നാൻ, പി.ഡി. സജി, മോയിൻ കടവൻ, സി. ജയപ്രസാദ്, സിൽവി തോമസ്, ഉമ്മർ കുണ്ടാട്ടിൽ, മാണി ഫ്രാൻസിസ്, സംഷാദ് മരക്കാർ, അമൽ ജോയി എന്നിവർ പ്രസംഗിച്ചു.
കൊടും വെയിൽ വകവയ്ക്കാതെ ഒന്നര മണിക്കൂറോളം ദേശീയ പാത ഉപരോധിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി. കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, ആദിവാസി കോണ്‍ഗ്രസ് ദേശീയ കോ ഓർഡിനേറ്റർ ഇ.എ. ശങ്കരൻ ഉൾപ്പെടെ 60 പേർക്കെതിരേ കേസെടുത്തു. എസ്എച്ച്ഒ പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത നേതാക്കൾക്കും പ്രവർത്തകർക്കും പിന്നീട് ജാമ്യം അനുവദിച്ചു.
രാവിലെ 11 ഓടെ മുനിസിപ്പൽ ഓഫീസ് പരിസരത്തായിരുന്നു മാർച്ചിന് തുടക്കം. നിരവധി പേർ പങ്കെടുത്ത മാർച്ച് പുതിയ ബസ്സ്റ്റാൻഡ് ചുറ്റിയാണ് ടെലിഫോണ്‍ എക്സ്ചേഞ്ച് പരിസരത്ത് എത്തിയത്. മാർച്ചിൽ ബിജെപി നേതൃത്വത്തിനും കേന്ദ്ര സർക്കാരിനും എതിരേ മുദ്രാവാക്യങ്ങൾ മുഴങ്ങി.
ടെലിഫോണ്‍ എക്സ്ചേഞ്ചിനു മുന്നിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചശേഷമാണ് ദേശീയപാത ഉപരോധിച്ചത്. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ മനോഹരമായ മുഖം രാജ്യത്തിനു നഷ്ടമാകുകയാണെന്നും ഭരണഘടന ദുഃഖത്തോടെ തേങ്ങുന്ന ഗുരുതര സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷത്തെ അടിച്ചമർത്തി ജനാധിപത്യത്തെ തടവിലാക്കാൻ ശ്രമിക്കുകയാണ് മോദി സർക്കാർ. ഇന്ത്യ എങ്ങോട്ട് എന്നതാണ് ജനങ്ങൾക്കു മുന്നിൽ ഉയരുന്ന പ്രധാന ചോദ്യമെന്നും സിദ്ദിഖ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.കെ. ഏബ്രഹാം, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, എൻ.കെ. വർഗീസ്, ടി.ജെ. ഐസക്, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, എൻ.എം. വിജയൻ, എം.ജി. ബിജു, ബിനു തോമസ്, നിസി അഹമ്മദ്, പി.കെ. അബ്ദുറഹ്മാൻ, പി. ശോഭനകുമാരി, ചിന്നമ്മ ജോസ്, ഡി.പി. രാജശേഖരൻ, ശ്രീകാന്ത് പട്ടയൻ, പോൾസണ്‍ കൂവയ്ക്കൽ, എച്ച്.ബി. പ്രദീപ്, എൻ.യു. ഉലഹന്നാൻ, പി.ഡി. സജി, മോയിൻ കടവൻ, സി. ജയപ്രസാദ്, സിൽവി തോമസ്, ഉമ്മർ കുണ്ടാട്ടിൽ, മാണി ഫ്രാൻസിസ്, സംഷാദ് മരക്കാർ, അമൽ ജോയി എന്നിവർ പ്രസംഗിച്ചു.