കൽപ്പറ്റ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ ആദിവാസി യുവതിക്ക് സുഖപ്രസവം. മാനന്തവാടി കാട്ടിക്കുളം ബേഗൂർ കോളനിയിലെ 24കാരിയാണ് കഴിഞ്ഞ ദിവസം ആംബുലൻസിൽ പെണ്കുഞ്ഞിന് ജൻമം നൽകിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത് ബന്ധുക്കൾ ആശ പ്രവർത്തകയെ അറിയിച്ചു.
ആശ പ്രവർത്തക സേവനം തേടിയതനുസരിച്ച് അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് ടി. അസീസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിയോ വർഗീസ് എന്നിവർ കോളനിയിലെത്തി യുവതിയുമായി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് യാത്ര തിരിച്ചു.
ആശുപത്രിയിൽ എത്തുന്നതിനു മുന്പ് യുവതിക്ക് പ്രസവവേദന കലശലായി. ഇതേത്തുർന്നു ആംബുലൻസ് നിർത്തി പ്രസവത്തിനു എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സൗകര്യം ഒരുക്കി. പൊക്കിൾകൊടി ബന്ധം വേർപെടുത്തി പ്രഥമ ശുശ്രൂഷ നൽകിയതിനുശേഷമാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ആശ പ്രവർത്തക സേവനം തേടിയതനുസരിച്ച് അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് ടി. അസീസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിയോ വർഗീസ് എന്നിവർ കോളനിയിലെത്തി യുവതിയുമായി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് യാത്ര തിരിച്ചു.
ആശുപത്രിയിൽ എത്തുന്നതിനു മുന്പ് യുവതിക്ക് പ്രസവവേദന കലശലായി. ഇതേത്തുർന്നു ആംബുലൻസ് നിർത്തി പ്രസവത്തിനു എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സൗകര്യം ഒരുക്കി. പൊക്കിൾകൊടി ബന്ധം വേർപെടുത്തി പ്രഥമ ശുശ്രൂഷ നൽകിയതിനുശേഷമാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.