സ്വന്തം ലേഖകൻ
തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസന മേഖലയ്ക്കും പരിസ്ഥിതി സൗഹാർദ നിർമാണ പ്രവർത്തനങ്ങൾക്കും ഉൗന്നൽ നൽകി തിരുവനന്തപുരം കോർപറേഷന്റെ ബജറ്റ്. ജനക്ഷേമപ്രവർത്തനങ്ങൾക്കൊപ്പം നിന്നുകൊണ്ടുള്ള പദ്ധതികൾക്കു മുൻതൂക്കം നൽകിക്കൊണ്ടുള്ള ബജറ്റ് ഡെപ്യൂട്ടി മേയറും ധനകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ പി.കെ. രാജു അവതരിപ്പിച്ചു. വികസനക്ഷേമ പ്രവർത്തനങ്ങൾക്കായി 1640,16,46,068 രൂപയുടെ ബജറ്റാണ് പ്രഖ്യാപിച്ചത്.
1504 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ 28 മേഖലയായി തരംതിരിച്ചാണ് പദ്ധതികൾ. 10 പുതിയ മാതൃകാ റോഡ്, മാർക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, പാർക്കിംഗ് ഏരിയ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാമുഖ്യം. തെരുവുവിളക്കുകൾ എൽഇഡിയാക്കും. കാർബണ്‍ കുറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടങ്ങൾക്ക് 10 ശതമാനം നികുതി ഇളവ് നൽകും. പാർപ്പിട നിർമാണത്തിന് 125 കോടി രൂപയാണ് വകയിരുത്തിയത്.
ലൈഫ് പദ്ധതിയിൽ 2000 ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തും. 322 കോടിരൂപയാണ് അടിസ്ഥാന സൗകര്യവികസനത്തിനായി മാറ്റിവച്ചിരിക്കുന്നത്. മാലിന്യ നിർമാർജനത്തിന് 43 കോടി രൂപ വകയിരുത്തി. 43 കോടി രൂപയുടെ മാലിന്യ പരിപാലന പദ്ധതിയിൽ ഒരുലക്ഷം വീടുകളിൽ ജൈവ അടുക്കള സ്ഥാപിക്കും. ഏഴുവർഷം കൊണ്ട് മുഴുവൻ വാർഡുകളിലും ഓടകൾ സ്ഥാപിക്കും.
മാലിന്യനീക്കം നിരീക്ഷിക്കാൻ 24 മണിക്കൂർ കോൾ സെന്ററുമുണ്ടാകും. കുടിവെള്ളവിതരണത്തിന് 28 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 25,000 പേർക്ക് പുതുതായി കുടിവെള്ള കണക്ഷൻ നൽകും.
10 സ്കൂളുകളിൽ ഓപ്പണ്‍ ജിമ്മിനായി രണ്ടു കോടി രൂപ ഉൾപ്പെടെ സമഗ്ര വിദ്യാഭ്യാസ പാക്കേജിന് 60 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആരോഗ്യമേഖലയ്ക്ക് 58 കോടി രൂപയും കാർഷിക മേഖലയ്ക്ക് 28 കോടി രൂപയും വകയിരുത്തി. വിദേശ നഗരങ്ങളുമായുള്ള സാസ്കാരിക സാങ്കേതിക വിനിമയത്തിന് ഇരട്ട നഗരം പദ്ധതിയ്ക്കായി 12 കോടി രൂപ വകയിരുത്തി. സുരക്ഷിത യാത്രയ്ക്കായി കോർപറേഷൻ പരിധിയിൽ 98 സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
ആഗോളതാപനത്തെ ചെറുക്കാനും കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറക്കാനും പച്ചതുരുത്തുകൾക്ക് പ്രധാന്യം നൽകും. വിവിധ സംഘടനകളുടെ സഹായത്തിലും തനതായ പച്ചത്തുരുത്തുകൾ നിർമിച്ച് 2030ഓടെ 25 ശതമാനം സ്ഥലം ഗ്രീൻ കവറിലേക്ക് എത്തിക്കും. ഇതിനു പൊതുസ്ഥലങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ചർച്ചയ്ക്ക് ശേഷം ബജറ്റ് പാസാക്കും.
മാലിന്യ നിർമാർജനത്തിനു 43 കോടി
നഗരത്തിലെ മാലിന്യ നിർമാർജനം കുറ്റമറ്റതാക്കുന്നതിനായി കോർപറേഷൻ ബജറ്റിൽ 43 കോടി രൂപ നീക്കിവച്ചു. 2023-24 സാന്പത്തിക വർഷം ഒരു ലക്ഷം വീടുകളിലെങ്കിലും ബയോ-കിച്ചണ്‍ ബിന്നുകൾ സ്ഥാപിക്കും. തുന്പൂർ മൂഴികളുടെ എണ്ണം നിലവിലുള്ളതിൽ നിന്നും ഏറ്റവും കുറഞ്ഞത് 100 എണ്ണമെങ്കിലും അധികമായി സ്ഥാപിക്കും. ഹരിത കർമ സേനാംഗങ്ങളുടെ പ്രവത്തനങ്ങൾ 80 ശതമാനം വീടുകളിലേക്കെങ്കിലും വ്യാപിപ്പിക്കും. യൂസർഫീ ഇനത്തിൽ 1.25 കോടി രൂപയാണ് കോർപറേഷൻ ലക്ഷ്യം വയ്ക്കുന്നത്.
സമുദ്രത്തിലേക്കു മാലിന്യം ഒഴുകുന്നതു തടയുന്നതിനു പ്രത്യേക സംവിധാനം ഉണ്ടാക്കും. നഗരത്തിലെ വിവിധ ജലാശയങ്ങളിലേക്ക് ഒഴുകിവരുന്ന അജൈവ മാലിന്യങ്ങൾ തടയുന്നതിനായി പത്തിടങ്ങളിൾ പ്രത്യേക സംവിധാനമൊരുക്കും. ഇ-മാലിന്യം, നാപ്കിൻ, ഡയപർ എന്നിവ നീക്കം ചെയ്യുന്നതിനും വിവിധ ഏജൻസികളുമായി സംയോജിച്ച് നഗരസഭ പദ്ധതികൾ രൂപപ്പെടുത്തും.
മാലിന്യനീക്കം നിരീക്ഷിക്കുന്നതിനു 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ ആരംഭിക്കും. ഏറ്റവും മികച്ച രീതിയിൽ ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കുന്ന സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, റസിഡന്റ് അസോസിയേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്കായി കോർപറേഷൻ മേയേഴ്സ് അവാർഡ് ഏർപ്പെടുത്തും.
ആരോഗ്യ മേഖലയ്ക്കു 58 കോടി
ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനായി കോർപറേഷൻ ബജറ്റിൽ 58 കോടി രൂപ വകയിരുത്തി. പുതുതായി 44 ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ആരംഭിക്കും. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകൾ കൃതമായി വിതരണം ചെയ്യും. കിടപ്പുരോഗികൾ, അവയവമാറ്റം ചെയ്തവർ, അവയവ ദാനം ചെയ്തവർ എന്നിവർക്കാവശ്യമായ മരുന്നുകൾ വീടുകളിൽ ലഭ്യമാക്കും.
നിലവിലുള്ള ഒപികളുടെ എണ്ണം അടുത്ത സാന്പത്തിക വർഷം 30 ശതമാനം വർധിപ്പിക്കും. നഗരസഭകളിലെ എല്ലാ ആശുപത്രികളും ഇ ഹെൽത് സംവിധാനത്തിനു കീഴിൽ കൊണ്ടുവരും. കുറഞ്ഞ ചെലവിൽ ആംബുലൻസ് സംവിധാനവും ഒരുക്കും. പിഎച്ച്സി, സിഎച്ച്സികളിൽ ലാബ് സംവിധാനം മെച്ചപ്പെടുത്തും. ആയുർവേദ ആശുപത്രികളിൽ പഞ്ചകർമ ചികിത്സ ഘട്ടം ഘട്ടമായി ഏർപ്പെടുത്തും.
തീരദേശ വികസനത്തിന് 28 കോടി
തീരദേശമേഖലയുടെ സമഗ്ര വികസനത്തിനായി കോർപറേഷൻ ബജറ്റിൽ 28 കോടി രൂപ വകയിരുത്തി. തീരദേശമേഖലയിലെവിവിധഭവനനിർമാണ പദ്ധതികൾപ്രകാരംഏറ്റവുംകുറഞ്ഞത്1000വീടുകളെങ്കിലുംനിർമിക്കുകയോ നിർമിക്കുന്നതിനായി ധനസഹായം നൽകുകയോചെയ്യും.
മത്സ്യക്കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് ഐസ് ബോക്സ് ഘടിപ്പിച്ച മോട്ടോർ സൈക്കിളോ ഓട്ടോറിക്ഷയോ നൽകും. പരന്പരാഗത രീതിയിലുള്ള ചെറിയ തടിവള്ളവും കട്ടമരവും വാങ്ങുന്നതിനു സബ്സീഡി നൽകും.
മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികളായ മക്കൾക്ക് ഫർണിച്ചർ വാങ്ങി നൽകും. തീരദേശമേഖലയിൽ മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും കുറഞ്ഞത് അഞ്ചു പൊതുശൗചാലയങ്ങൾ നിർമിച്ചു നൽകും. തീരദേശമേഖലയിലെകുട്ടികൾക്ക്പഠിക്കുന്നതിനു സായാഹ്ന പഠിപ്പുരകൾ ആരംഭിക്കും. തീരദേശ മേഖലയിലെ ആരോഗ്യ പ്രശ്നങ്ങൾപരിഹരിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ക്യാ ന്പുകളും സൗജന്യമായി മ രുന്നുകളും വിതരണം ചെയ്യും.
100 ഇബസുകൾ വാങ്ങുന്നു
കാർബണ്‍ ന്യൂട്രൽ തിരുവനന്തപുരം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ 100 ഇ ബസുകൾ വാങ്ങുന്നു. പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി ജനങ്ങളെ പൊതുഗതാഗത മാർഗത്തിലേക്ക് ആർഷിക്കുന്നതിനായാണ് കോർപറേഷൻ 100 ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസിക്കു നൽകുന്നത്. കാർബണ്‍ ന്യൂട്രൽ തിരുവനന്തപുരം പദ്ധതിക്കും ഉൗർജമേഖലയ്ക്കുമായി ബജറ്റിൽ 55 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസന മേഖലയ്ക്കും പരിസ്ഥിതി സൗഹാർദ നിർമാണ പ്രവർത്തനങ്ങൾക്കും ഉൗന്നൽ നൽകി തിരുവനന്തപുരം കോർപറേഷന്റെ ബജറ്റ്. ജനക്ഷേമപ്രവർത്തനങ്ങൾക്കൊപ്പം നിന്നുകൊണ്ടുള്ള പദ്ധതികൾക്കു മുൻതൂക്കം നൽകിക്കൊണ്ടുള്ള ബജറ്റ് ഡെപ്യൂട്ടി മേയറും ധനകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ പി.കെ. രാജു അവതരിപ്പിച്ചു. വികസനക്ഷേമ പ്രവർത്തനങ്ങൾക്കായി 1640,16,46,068 രൂപയുടെ ബജറ്റാണ് പ്രഖ്യാപിച്ചത്.
1504 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ 28 മേഖലയായി തരംതിരിച്ചാണ് പദ്ധതികൾ. 10 പുതിയ മാതൃകാ റോഡ്, മാർക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, പാർക്കിംഗ് ഏരിയ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാമുഖ്യം. തെരുവുവിളക്കുകൾ എൽഇഡിയാക്കും. കാർബണ്‍ കുറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടങ്ങൾക്ക് 10 ശതമാനം നികുതി ഇളവ് നൽകും. പാർപ്പിട നിർമാണത്തിന് 125 കോടി രൂപയാണ് വകയിരുത്തിയത്.
ലൈഫ് പദ്ധതിയിൽ 2000 ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തും. 322 കോടിരൂപയാണ് അടിസ്ഥാന സൗകര്യവികസനത്തിനായി മാറ്റിവച്ചിരിക്കുന്നത്. മാലിന്യ നിർമാർജനത്തിന് 43 കോടി രൂപ വകയിരുത്തി. 43 കോടി രൂപയുടെ മാലിന്യ പരിപാലന പദ്ധതിയിൽ ഒരുലക്ഷം വീടുകളിൽ ജൈവ അടുക്കള സ്ഥാപിക്കും. ഏഴുവർഷം കൊണ്ട് മുഴുവൻ വാർഡുകളിലും ഓടകൾ സ്ഥാപിക്കും.
മാലിന്യനീക്കം നിരീക്ഷിക്കാൻ 24 മണിക്കൂർ കോൾ സെന്ററുമുണ്ടാകും. കുടിവെള്ളവിതരണത്തിന് 28 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 25,000 പേർക്ക് പുതുതായി കുടിവെള്ള കണക്ഷൻ നൽകും.
10 സ്കൂളുകളിൽ ഓപ്പണ്‍ ജിമ്മിനായി രണ്ടു കോടി രൂപ ഉൾപ്പെടെ സമഗ്ര വിദ്യാഭ്യാസ പാക്കേജിന് 60 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആരോഗ്യമേഖലയ്ക്ക് 58 കോടി രൂപയും കാർഷിക മേഖലയ്ക്ക് 28 കോടി രൂപയും വകയിരുത്തി. വിദേശ നഗരങ്ങളുമായുള്ള സാസ്കാരിക സാങ്കേതിക വിനിമയത്തിന് ഇരട്ട നഗരം പദ്ധതിയ്ക്കായി 12 കോടി രൂപ വകയിരുത്തി. സുരക്ഷിത യാത്രയ്ക്കായി കോർപറേഷൻ പരിധിയിൽ 98 സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
ആഗോളതാപനത്തെ ചെറുക്കാനും കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറക്കാനും പച്ചതുരുത്തുകൾക്ക് പ്രധാന്യം നൽകും. വിവിധ സംഘടനകളുടെ സഹായത്തിലും തനതായ പച്ചത്തുരുത്തുകൾ നിർമിച്ച് 2030ഓടെ 25 ശതമാനം സ്ഥലം ഗ്രീൻ കവറിലേക്ക് എത്തിക്കും. ഇതിനു പൊതുസ്ഥലങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ചർച്ചയ്ക്ക് ശേഷം ബജറ്റ് പാസാക്കും.
മാലിന്യ നിർമാർജനത്തിനു 43 കോടി
നഗരത്തിലെ മാലിന്യ നിർമാർജനം കുറ്റമറ്റതാക്കുന്നതിനായി കോർപറേഷൻ ബജറ്റിൽ 43 കോടി രൂപ നീക്കിവച്ചു. 2023-24 സാന്പത്തിക വർഷം ഒരു ലക്ഷം വീടുകളിലെങ്കിലും ബയോ-കിച്ചണ്‍ ബിന്നുകൾ സ്ഥാപിക്കും. തുന്പൂർ മൂഴികളുടെ എണ്ണം നിലവിലുള്ളതിൽ നിന്നും ഏറ്റവും കുറഞ്ഞത് 100 എണ്ണമെങ്കിലും അധികമായി സ്ഥാപിക്കും. ഹരിത കർമ സേനാംഗങ്ങളുടെ പ്രവത്തനങ്ങൾ 80 ശതമാനം വീടുകളിലേക്കെങ്കിലും വ്യാപിപ്പിക്കും. യൂസർഫീ ഇനത്തിൽ 1.25 കോടി രൂപയാണ് കോർപറേഷൻ ലക്ഷ്യം വയ്ക്കുന്നത്.
സമുദ്രത്തിലേക്കു മാലിന്യം ഒഴുകുന്നതു തടയുന്നതിനു പ്രത്യേക സംവിധാനം ഉണ്ടാക്കും. നഗരത്തിലെ വിവിധ ജലാശയങ്ങളിലേക്ക് ഒഴുകിവരുന്ന അജൈവ മാലിന്യങ്ങൾ തടയുന്നതിനായി പത്തിടങ്ങളിൾ പ്രത്യേക സംവിധാനമൊരുക്കും. ഇ-മാലിന്യം, നാപ്കിൻ, ഡയപർ എന്നിവ നീക്കം ചെയ്യുന്നതിനും വിവിധ ഏജൻസികളുമായി സംയോജിച്ച് നഗരസഭ പദ്ധതികൾ രൂപപ്പെടുത്തും.
മാലിന്യനീക്കം നിരീക്ഷിക്കുന്നതിനു 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ ആരംഭിക്കും. ഏറ്റവും മികച്ച രീതിയിൽ ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കുന്ന സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, റസിഡന്റ് അസോസിയേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്കായി കോർപറേഷൻ മേയേഴ്സ് അവാർഡ് ഏർപ്പെടുത്തും.
ആരോഗ്യ മേഖലയ്ക്കു 58 കോടി
ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനായി കോർപറേഷൻ ബജറ്റിൽ 58 കോടി രൂപ വകയിരുത്തി. പുതുതായി 44 ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ആരംഭിക്കും. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകൾ കൃതമായി വിതരണം ചെയ്യും. കിടപ്പുരോഗികൾ, അവയവമാറ്റം ചെയ്തവർ, അവയവ ദാനം ചെയ്തവർ എന്നിവർക്കാവശ്യമായ മരുന്നുകൾ വീടുകളിൽ ലഭ്യമാക്കും.
നിലവിലുള്ള ഒപികളുടെ എണ്ണം അടുത്ത സാന്പത്തിക വർഷം 30 ശതമാനം വർധിപ്പിക്കും. നഗരസഭകളിലെ എല്ലാ ആശുപത്രികളും ഇ ഹെൽത് സംവിധാനത്തിനു കീഴിൽ കൊണ്ടുവരും. കുറഞ്ഞ ചെലവിൽ ആംബുലൻസ് സംവിധാനവും ഒരുക്കും. പിഎച്ച്സി, സിഎച്ച്സികളിൽ ലാബ് സംവിധാനം മെച്ചപ്പെടുത്തും. ആയുർവേദ ആശുപത്രികളിൽ പഞ്ചകർമ ചികിത്സ ഘട്ടം ഘട്ടമായി ഏർപ്പെടുത്തും.
തീരദേശ വികസനത്തിന് 28 കോടി
തീരദേശമേഖലയുടെ സമഗ്ര വികസനത്തിനായി കോർപറേഷൻ ബജറ്റിൽ 28 കോടി രൂപ വകയിരുത്തി. തീരദേശമേഖലയിലെവിവിധഭവനനിർമാണ പദ്ധതികൾപ്രകാരംഏറ്റവുംകുറഞ്ഞത്1000വീടുകളെങ്കിലുംനിർമിക്കുകയോ നിർമിക്കുന്നതിനായി ധനസഹായം നൽകുകയോചെയ്യും.
മത്സ്യക്കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് ഐസ് ബോക്സ് ഘടിപ്പിച്ച മോട്ടോർ സൈക്കിളോ ഓട്ടോറിക്ഷയോ നൽകും. പരന്പരാഗത രീതിയിലുള്ള ചെറിയ തടിവള്ളവും കട്ടമരവും വാങ്ങുന്നതിനു സബ്സീഡി നൽകും.
മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികളായ മക്കൾക്ക് ഫർണിച്ചർ വാങ്ങി നൽകും. തീരദേശമേഖലയിൽ മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും കുറഞ്ഞത് അഞ്ചു പൊതുശൗചാലയങ്ങൾ നിർമിച്ചു നൽകും. തീരദേശമേഖലയിലെകുട്ടികൾക്ക്പഠിക്കുന്നതിനു സായാഹ്ന പഠിപ്പുരകൾ ആരംഭിക്കും. തീരദേശ മേഖലയിലെ ആരോഗ്യ പ്രശ്നങ്ങൾപരിഹരിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ക്യാ ന്പുകളും സൗജന്യമായി മ രുന്നുകളും വിതരണം ചെയ്യും.
100 ഇബസുകൾ വാങ്ങുന്നു
കാർബണ്‍ ന്യൂട്രൽ തിരുവനന്തപുരം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ 100 ഇ ബസുകൾ വാങ്ങുന്നു. പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി ജനങ്ങളെ പൊതുഗതാഗത മാർഗത്തിലേക്ക് ആർഷിക്കുന്നതിനായാണ് കോർപറേഷൻ 100 ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസിക്കു നൽകുന്നത്. കാർബണ്‍ ന്യൂട്രൽ തിരുവനന്തപുരം പദ്ധതിക്കും ഉൗർജമേഖലയ്ക്കുമായി ബജറ്റിൽ 55 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.