കണമല: അപകടങ്ങൾ തുടർച്ചയായ റോഡിൽ ശക്തമായ വേനൽ മഴയിൽ തിട്ട ഇടിഞ്ഞത് അറിഞ്ഞിട്ടും അധികൃതർ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ല. ദേശീയപാത അധികൃതർ, പോലീസ്, പഞ്ചായത്ത് ഉൾപ്പടെ ബന്ധപ്പെട്ട വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാരും നടപടികൾ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ.
ശബരിമല സീസണിൽ അപകടങ്ങൾ വർധിച്ച പമ്പ - കണമല റോഡിൽ കണമല ഇറക്കത്തിലെ അട്ടി വളവിലാണ് റോഡിന്റെ പകുതിയിലേറെ ഭാഗത്ത് മണ്ണ് അടർന്നുവീണ് വശത്തെ തിട്ട ഇടിഞ്ഞിരിക്കുന്നത്.
ശബരിമല നട ഇന്നു തുറക്കുന്നതോടെ ദർശനത്തിനായി ഇതര സംസ്ഥാനങ്ങളിലെ ഉൾപ്പടെ നൂറുകണക്കിന് തീർഥാടക വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോവുക. കണമല ഇറക്കത്തിൽ ഒട്ടേറെ അപകടങ്ങളിലായി നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഇറക്കത്തിലെ അട്ടി വളവിലാണ് അപകടങ്ങൾ ഏറെയും സംഭവിച്ചിട്ടുള്ളത്.തിട്ട ഇടിഞ്ഞ ഭാഗത്ത് പുനർ നിർമാണം അനിവാര്യമാണ്. അടിയന്തരമായി സുരക്ഷാ മുന്നറിയിപ്പുകൾ ഏർപ്പെടുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ശബരിമല സീസണിൽ അപകടങ്ങൾ വർധിച്ച പമ്പ - കണമല റോഡിൽ കണമല ഇറക്കത്തിലെ അട്ടി വളവിലാണ് റോഡിന്റെ പകുതിയിലേറെ ഭാഗത്ത് മണ്ണ് അടർന്നുവീണ് വശത്തെ തിട്ട ഇടിഞ്ഞിരിക്കുന്നത്.
ശബരിമല നട ഇന്നു തുറക്കുന്നതോടെ ദർശനത്തിനായി ഇതര സംസ്ഥാനങ്ങളിലെ ഉൾപ്പടെ നൂറുകണക്കിന് തീർഥാടക വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോവുക. കണമല ഇറക്കത്തിൽ ഒട്ടേറെ അപകടങ്ങളിലായി നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഇറക്കത്തിലെ അട്ടി വളവിലാണ് അപകടങ്ങൾ ഏറെയും സംഭവിച്ചിട്ടുള്ളത്.തിട്ട ഇടിഞ്ഞ ഭാഗത്ത് പുനർ നിർമാണം അനിവാര്യമാണ്. അടിയന്തരമായി സുരക്ഷാ മുന്നറിയിപ്പുകൾ ഏർപ്പെടുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.