കണ്ണൂർ: റബറിന് താങ്ങുവില നിശ്ചയിക്കില്ലെന്ന കേന്ദ്രമന്ത്രിയുടെ എംപിമാര്‍ക്കുള്ള മറുപടി കുടിയേറ്റ ജനതയോട് ബിജെപി സര്‍ക്കാര്‍ കാട്ടുന്ന വഞ്ചനയുടെ സാക്ഷ്യപത്രമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. താങ്ങുവില നിശ്ചയിക്കാതെ എങ്ങനെ റബറിന് 300 രൂപ കിട്ടും? 25 ശതമാനമോ കിലോഗ്രാമിന് 30 രൂപയോ ഏതാണ് കുറവ് അതായിരിക്കും ഇറക്കുമതി നികുതി എന്നാണ് കേന്ദ്രബജറ്റ് വ്യക്തമാക്കിയത്. ഇതുകൊണ്ട് മാത്രം സ്വാഭാവിക റബറിന്റെ വില വര്‍ധിക്കില്ല.
കൃഷിക്കാരന്റെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നും മിനിമം താങ്ങുവില നിശ്ചയിക്കണമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തലശേരി ബിഷപ് ആവശ്യപ്പെട്ടതുപോലെ ഇളമരം കരീം, ജോസ് കെ. മാണി, ബിനോയ് വിശ്വം എന്നീ എല്‍ഡിഎഫ് എംപിമാര്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയത്. ആസിയാന്‍ കരാറാണ് കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില ഇടിച്ചതെന്ന് എല്‍ഡിഎഫും കര്‍ഷകസംഘ ടനകളും നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കൃഷിക്കാരന്റെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നും മിനിമം താങ്ങുവില നിശ്ചയിക്കണമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തലശേരി ബിഷപ് ആവശ്യപ്പെട്ടതുപോലെ ഇളമരം കരീം, ജോസ് കെ. മാണി, ബിനോയ് വിശ്വം എന്നീ എല്‍ഡിഎഫ് എംപിമാര്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയത്. ആസിയാന്‍ കരാറാണ് കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില ഇടിച്ചതെന്ന് എല്‍ഡിഎഫും കര്‍ഷകസംഘ ടനകളും നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.