അനുമോൾ ജോയ്
കണ്ണൂര്‍: സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള നെറ്റ് വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിന്റെ(കെഎന്‍ഒഎസ്) അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 3225 പേര്. കിഡ്നി-2290, കരള്‍-777, ഒന്നില്‍ കൂടുതല്‍ അവയവങ്ങള്‍ക്ക്-60, കൈ-13, ഹൃദയം-66, ശ്വാസകോശം-4, പാന്‍ക്രിയാസ്-13, ചെറുകുടല്‍-2 എന്നിങ്ങനെയാണ് അവയവങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2012ലാണ് മൃതസഞ്ജീവിനി പദ്ധതി ആരംഭിച്ചത്. 2022 വരെയുള്ള കണക്കുപ്രകാരം 348 ദാതാക്കളില്‍ നിന്നും 999 പേര്‍ക്ക് അവയവം മാറ്റിവെച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ (മാർച്ച് 24) 14 ദാതാക്കളില്‍ നിന്നു നാല് അവയവ ദാനമാണ് നടന്നത്.
ഏറ്റവും കൂടുതല്‍ ദാനം ചെയ്യുന്നത് കിഡ്നിയാണ്. തുടക്കത്തില്‍ വലിയ സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീട് പദ്ധതി നിര്‍ജീവമാകുന്ന അവസ്ഥയിലാണ്. വര്‍ഷം കഴിയുംതോറും ദാതാക്കളുടെ എണ്ണത്തിലും ദാനം ചെയ്യുന്ന അവയവങ്ങളിലും വലിയ കുറവാണുള്ളത്. 2012ല്‍ പദ്ധതി ആരംഭിച്ച സമയം ഒന്‍പതു ദാതാക്കളില്‍ നിന്നു 22 അവയവങ്ങള്‍ പുതുജീവന്‍ പകര്‍ന്നപ്പോള്‍ 2015 ആയപ്പോള്‍ 76 ദാതാക്കളില്‍ നിന്നു 199 അവയവങ്ങള്‍ ദാനം ലഭിച്ചു. എന്നാല്‍, പിന്നീടങ്ങോട്ടുള്ള കണക്ക് നിരാശപ്പെടുത്തുന്നതായിരുന്നു. 2022ൽ ഒന്‍പത് ദാതാക്കളില്‍ നിന്നു 37 അവയവങ്ങള്‍ മാത്രമാണ് ദാനം ചെയ്തത്.
അവയവദാനം സുതാര്യമാക്കാന്‍ 2021ല്‍ മൃതസഞ്ജീവനിയെ കേന്ദ്ര പദ്ധതിയായ സോട്ടോയില്‍ ലയിപ്പിച്ച് കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ് പ്ലാന്റ് ഓര്‍ഗനൈസേഷനില്‍ (കെ-സോട്ടോ) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. മൃതസഞ്ജീവനിയിലൂടെ മസ്തിഷ്ക മരണാനന്തര അവയവദാനമാണ് നടത്തിയിരുന്നത്.
എന്നാല്‍, സോട്ടോയിലൂടെ ജീവിച്ചിരിക്കുന്നവര്‍ തമ്മിലുള്ള അവയവമാറ്റവും സര്‍ക്കാരിന് ഏകോപിപ്പിക്കാനാകും. അവയവ മാറ്റങ്ങളില്‍ കൃത്യമായ മേല്‍നോട്ടം വഹിച്ച് അവയവ കച്ചവടമുള്‍പ്പെടെ തടയുകയായിരുന്നു ലക്ഷ്യം. അവയവദാനം കേന്ദ്ര-സര്‍ക്കാര്‍ മേല്‍നോട്ടത്തിലാകുമ്പോള്‍ സുതാര്യമാകുകയും കൂടുതല്‍ പേര് സദ്ധന്നരാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍ പദ്ധതി കാര്യക്ഷമമായില്ല.
കണ്ണൂര്‍: സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള നെറ്റ് വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിന്റെ(കെഎന്‍ഒഎസ്) അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 3225 പേര്. കിഡ്നി-2290, കരള്‍-777, ഒന്നില്‍ കൂടുതല്‍ അവയവങ്ങള്‍ക്ക്-60, കൈ-13, ഹൃദയം-66, ശ്വാസകോശം-4, പാന്‍ക്രിയാസ്-13, ചെറുകുടല്‍-2 എന്നിങ്ങനെയാണ് അവയവങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2012ലാണ് മൃതസഞ്ജീവിനി പദ്ധതി ആരംഭിച്ചത്. 2022 വരെയുള്ള കണക്കുപ്രകാരം 348 ദാതാക്കളില്‍ നിന്നും 999 പേര്‍ക്ക് അവയവം മാറ്റിവെച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ (മാർച്ച് 24) 14 ദാതാക്കളില്‍ നിന്നു നാല് അവയവ ദാനമാണ് നടന്നത്.
ഏറ്റവും കൂടുതല്‍ ദാനം ചെയ്യുന്നത് കിഡ്നിയാണ്. തുടക്കത്തില്‍ വലിയ സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീട് പദ്ധതി നിര്‍ജീവമാകുന്ന അവസ്ഥയിലാണ്. വര്‍ഷം കഴിയുംതോറും ദാതാക്കളുടെ എണ്ണത്തിലും ദാനം ചെയ്യുന്ന അവയവങ്ങളിലും വലിയ കുറവാണുള്ളത്. 2012ല്‍ പദ്ധതി ആരംഭിച്ച സമയം ഒന്‍പതു ദാതാക്കളില്‍ നിന്നു 22 അവയവങ്ങള്‍ പുതുജീവന്‍ പകര്‍ന്നപ്പോള്‍ 2015 ആയപ്പോള്‍ 76 ദാതാക്കളില്‍ നിന്നു 199 അവയവങ്ങള്‍ ദാനം ലഭിച്ചു. എന്നാല്‍, പിന്നീടങ്ങോട്ടുള്ള കണക്ക് നിരാശപ്പെടുത്തുന്നതായിരുന്നു. 2022ൽ ഒന്‍പത് ദാതാക്കളില്‍ നിന്നു 37 അവയവങ്ങള്‍ മാത്രമാണ് ദാനം ചെയ്തത്.
അവയവദാനം സുതാര്യമാക്കാന്‍ 2021ല്‍ മൃതസഞ്ജീവനിയെ കേന്ദ്ര പദ്ധതിയായ സോട്ടോയില്‍ ലയിപ്പിച്ച് കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ് പ്ലാന്റ് ഓര്‍ഗനൈസേഷനില്‍ (കെ-സോട്ടോ) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. മൃതസഞ്ജീവനിയിലൂടെ മസ്തിഷ്ക മരണാനന്തര അവയവദാനമാണ് നടത്തിയിരുന്നത്.
എന്നാല്‍, സോട്ടോയിലൂടെ ജീവിച്ചിരിക്കുന്നവര്‍ തമ്മിലുള്ള അവയവമാറ്റവും സര്‍ക്കാരിന് ഏകോപിപ്പിക്കാനാകും. അവയവ മാറ്റങ്ങളില്‍ കൃത്യമായ മേല്‍നോട്ടം വഹിച്ച് അവയവ കച്ചവടമുള്‍പ്പെടെ തടയുകയായിരുന്നു ലക്ഷ്യം. അവയവദാനം കേന്ദ്ര-സര്‍ക്കാര്‍ മേല്‍നോട്ടത്തിലാകുമ്പോള്‍ സുതാര്യമാകുകയും കൂടുതല്‍ പേര് സദ്ധന്നരാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍ പദ്ധതി കാര്യക്ഷമമായില്ല.