പാലക്കാട് : കരിന്പ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗമായ കല്ലടിക്കോട് ഉൾപ്പെടെയുള്ള വിവിധസ്ഥലങ്ങളിൽ സർക്കാരിന്റെ ബിവറേജ് ഒൗട്ട്ലറ്റ് തുടങ്ങാനുള്ള പ്രവർത്തനം പഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ തകൃതിയായി നടക്കുന്നതായി കേരള കോണ്ഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു. ഈ നീക്കത്തിൽ നിന്നും പഞ്ചായത്തധികൃതരും വകുപ്പുമന്ത്രിയും സർക്കാരും പിൻമാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് 27 ബാർ ഉണ്ടായിരുന്നത് പിണറായി സർക്കാരിന്റെ കാലത്ത് 800ൽ അധികമായി വർധിപ്പിച്ചു. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും യോഗം ആരോപിച്ചു.
കരിന്പ, കാരാകുർശി, തച്ചന്പാറ തുടങ്ങിയ ഹൈസ്കൂൾ കേന്ദ്രീകരിച്ച് ലഹരിമാഫിയസംഘങ്ങൾ ഏജന്റുമാരെ വച്ച് വിദ്യാർഥികൾക്ക് മാരകമായ ലഹരിമരുന്നുകൾ നൽകുന്നതായും വിദ്യാർഥികളെ കാരിയർമാരായി ഉപയോഗിക്കുന്നതായും യോഗം ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം നേതാക്കൾ തന്നെ ലഹരി മാഫിയാസംഘങ്ങളായി മാറുന്ന അവസ്ഥയാണ് കേരളത്തിൽ ഉണ്ടായതെന്നും യോഗം ആരോപിച്ചു.
റബർ അടക്കമുള്ള നാണ്യവിളകളുടെ വില കുത്തനെ ഇടിഞ്ഞു. നിത്യോപയോഗസാധനങ്ങളുടെ വില ക്രമാതീതമായി വർധിച്ചു.
വിവിധ ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള കടങ്ങൾ തിരിച്ചടക്കാനാകാതെ കർഷകരും സാധാരണജനങ്ങളും നെട്ടോട്ടം ഓടി ആത്മഹത്യയുടെ വക്കിലാണെന്നും യോഗം ആരോപിച്ചു.
യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ വി.ഡി.ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ, ട്രഷറർ വി.എം. തോമസ് ജനറൽ സെക്രട്ടറിമാരായ പി.എം. കുരുവിള, വി. അനിൽകുമാർ, പി.ഒ. വക്കച്ചൻ, ഗ്രേസി ജോസഫ്, അഡ്വ. പി. കെ. ശ്രീധരൻ, എം.എൽ. ജാഫർ, കെ.വി. സുദേവൻ, ശശി പിരായിരി, ശ്രീജിത്ത് നെന്മാറ, സെക്രട്ടറിയേറ്റ് മെന്പർമാരായ ജയകൃഷ്ണൻ, ഐസക്ക് ജോണ് വേളൂരാൻ തുടങ്ങിയവർ പ്രസംഗിച്ചു.
യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് 27 ബാർ ഉണ്ടായിരുന്നത് പിണറായി സർക്കാരിന്റെ കാലത്ത് 800ൽ അധികമായി വർധിപ്പിച്ചു. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും യോഗം ആരോപിച്ചു.
കരിന്പ, കാരാകുർശി, തച്ചന്പാറ തുടങ്ങിയ ഹൈസ്കൂൾ കേന്ദ്രീകരിച്ച് ലഹരിമാഫിയസംഘങ്ങൾ ഏജന്റുമാരെ വച്ച് വിദ്യാർഥികൾക്ക് മാരകമായ ലഹരിമരുന്നുകൾ നൽകുന്നതായും വിദ്യാർഥികളെ കാരിയർമാരായി ഉപയോഗിക്കുന്നതായും യോഗം ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം നേതാക്കൾ തന്നെ ലഹരി മാഫിയാസംഘങ്ങളായി മാറുന്ന അവസ്ഥയാണ് കേരളത്തിൽ ഉണ്ടായതെന്നും യോഗം ആരോപിച്ചു.
റബർ അടക്കമുള്ള നാണ്യവിളകളുടെ വില കുത്തനെ ഇടിഞ്ഞു. നിത്യോപയോഗസാധനങ്ങളുടെ വില ക്രമാതീതമായി വർധിച്ചു.
വിവിധ ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള കടങ്ങൾ തിരിച്ചടക്കാനാകാതെ കർഷകരും സാധാരണജനങ്ങളും നെട്ടോട്ടം ഓടി ആത്മഹത്യയുടെ വക്കിലാണെന്നും യോഗം ആരോപിച്ചു.
യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ വി.ഡി.ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ, ട്രഷറർ വി.എം. തോമസ് ജനറൽ സെക്രട്ടറിമാരായ പി.എം. കുരുവിള, വി. അനിൽകുമാർ, പി.ഒ. വക്കച്ചൻ, ഗ്രേസി ജോസഫ്, അഡ്വ. പി. കെ. ശ്രീധരൻ, എം.എൽ. ജാഫർ, കെ.വി. സുദേവൻ, ശശി പിരായിരി, ശ്രീജിത്ത് നെന്മാറ, സെക്രട്ടറിയേറ്റ് മെന്പർമാരായ ജയകൃഷ്ണൻ, ഐസക്ക് ജോണ് വേളൂരാൻ തുടങ്ങിയവർ പ്രസംഗിച്ചു.