ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ ആദ്യ ദശകങ്ങളിൽ രാഷ്ട്രത്തെ നയിക്കാൻ പ്രഗത്ഭരും പണ്ഡിതരുമായ നേതാക്കന്മാർ ഉണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ദിയുടെ മുഖ്യ ശില്പിയായിരുന്ന മഹാത്മജി തന്നെ മഹത്തായ ഒരു മാതൃക കാണിച്ചുതന്നു. അദ്ദേഹത്തിനു വേണങ്കിൽ രാജ്യത്തിന്റെ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആരു വേണമെങ്കിലും ആകാമായിരുന്നു. രാജ്യത്തിന്റെ വിമോചനമാണ് തന്റെ പരമമായ ലക്ഷ്യമെന്നും അധികാരം വഹിക്കാൻ തനിക്കു താത്പര്യമില്ലെന്നും അദ്ദേഹം അർഥശങ്കയ്ക്കിടയില്ലാതെ കാണിച്ചുകൊടുത്തു.
ഇന്നാകട്ടെ അധികാരത്തിലെത്താൻ ഒരു അർഹതയും ഇല്ലാത്തവർപോലും അധികാരം വച്ചുനീട്ടുന്ന ശർക്കരക്കുടത്തിൽ കൈയിട്ടു നക്കാൻ കാണിക്കുന്ന ആക്രാന്തം യഥാർഥ ജനാധിപത്യ വിശ്വാസികളെ ലജ്ജിപ്പിക്കും. നമ്മുടെ രാഷ്ട്രീയക്കാരെ നയിക്കുന്ന പ്രമാണങ്ങൾ ഇവയൊക്കെയാണ്: രാഷ്ട്രീയം അധികാരത്തിലേക്കുള്ള വഴിയാണ്. അധികാരമാകട്ടെ പ്രൗഢിക്കും പണസന്പാദനത്തിനുമുള്ള മാർഗവും. ആ മാർഗമാകട്ടെ അഴിമതിയുടെ ചെളിക്കുണ്ടിലൂടെയും.
ഈ രാജ്യത്ത് ഭരണസംവിധാനത്തിന്റെ അമരക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സാന്പത്തികനേട്ടവും മറ്റു രാജ്യങ്ങള അപേക്ഷിച്ച് അതിശയിപ്പിക്കുന്നതാണ്. ഈ സൗകര്യമാണല്ലോ ഏത് അധാർമിക മാർഗത്തിലൂടെയും ഭരണകക്ഷിയുടെ ഭാഗമാകാൻ ജനപ്രതിനിധികളെ പ്രലോഭിപ്പിക്കുന്നത്. നിയമനിർമാണം നടത്തുന്നവർതന്നെ തങ്ങൾക്കുവേണ്ടി പരിധിയില്ലാത്ത സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നു.
രാജ്യം പ്രകൃതിക്ഷോഭത്തിലോ മറ്റോ തകർന്നടിഞ്ഞാലും തങ്ങളുടെ കൊട്ടാരങ്ങൾ മോടിപിടിപ്പിക്കാനും ലഭ്യമായതിൽ ഏറ്റം മുന്തിയ വാഹനങ്ങൾ വാങ്ങാനും പൊതുജനത്തിന്റെ പണം അവർ എത്ര വേണമെങ്കിലും ചെലവാക്കും. മന്ത്രിമാർക്ക് അസുഖം വന്നാൽ അതെത്ര നിസാരമായാൽപ്പോലും ആ രോഗത്തിനുള്ള മികച്ച ചികിത്സ ഇവിടെത്തന്നെ ലഭ്യമാണെങ്കിൽക്കൂടി ലോകത്തെ ഏതു രാജ്യത്തും പോയി ചികിത്സതേടാം. അവർക്ക് ആരുടെയും അനുവാദമോ ഔദാര്യമോ ആവശ്യമില്ല. അധികാരത്തിലെത്തിയാൽ ലഭിക്കുന്ന അംഗീകാരത്തിനും ആദരവിനും പണത്തിനുമൊന്നും ഒരു പരിധിയുമില്ല.
അപ്പോൾ വോട്ടുചെയ്ത ജനത്തെയും ഇതിനവസരം തന്ന തന്റെ പാർട്ടിയെയും മറന്ന് അവർ കൂറുമാറി ഏറ്റവുമധികം ഓഫർ തരുന്ന പാർട്ടിയിൽ ചേരും. പ്രതിപക്ഷത്തെ എവിടംവരെയും ദുർബലമാക്കാൻ നോക്കിയിരിക്കുന്ന ഭരണപക്ഷം അതിന് എല്ലാ വിധത്തിലുമുള്ള പ്രചോദനവും പ്രലോഭനവും നൽകുകയും ചെയ്യും.
കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഒരു തുണിസഞ്ചിയുമായി സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലൂടെ ഒരു സാധാരണക്കാരനെപ്പോലെ നടന്നുനീങ്ങുന്ന ചിത്രം കുറേനാൾ മുമ്പു സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ നാട്ടിലാണെങ്കിൽ തോക്കുധാരികളായ അംഗരക്ഷകരും കരിമ്പൂച്ചകളുമൊക്കെ കാണും അകന്പടിയായിട്ട്. പാശ്ചാത്യരുടെ ലളിത ജീവിതം നമ്മുടെയൊക്കെ ചിന്തയ്ക്കും അപ്പുറമാണല്ലോ.
രണ്ടു മൂന്നു വർഷം മുന്പ് ഒരു വിദേശ രാഷ്ട്രത്തലവൻ ഇന്ത്യ സന്ദർശിച്ചപ്പോൾ സാന്ദർഭികമായി ഒരു കേന്ദ്രമന്ത്രിയോടു ചോദിക്കുകയുണ്ടായി, ജീവസന്ധാരണത്തിനായുള്ള താങ്കളുടെ തൊഴിൽ എന്താണ് എന്ന്. നേതാവിന്റെ മറുപടി ഉടൻ വന്നു, താനൊരു ഫുൾടൈം രാഷ്ട്രീയക്കാരനാണെന്ന്. വിദേശി വീണ്ടും ചോദിച്ചു. രാഷ്ട്രീയം മാത്രമേയുള്ളൂവെങ്കിൽ താങ്കൾ എങ്ങനെ കുടുംബം പോറ്റും. ഒരു മങ്ങിയ ചിരി മാത്രമായിരുന്നു നേതാവിന്റെ മറുപടി. പറയാതെ പറഞ്ഞ മറുപടി ഇതാണ്: സന്പത്തും പ്രതാപവും അധികാരവും എല്ലാം രാഷ്ട്രീയം തരും, പിന്നെ ഞാനെന്തിന് എന്തെങ്കിലും തൊഴിൽ ചെയ്യണം.
വെറുതെയാണോ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആയാറാമും ഗയാറാമും ഓന്തിന്റെ മാതിരിയുള്ള നിറംമാറ്റങ്ങളുമുണ്ടാകുന്നത്. അധ്വാനമില്ലാതെ, വിയർക്കാതെ മെയ്യനങ്ങാതെ ആഹാരവും പാർപ്പിടവും വാഹനവും ചികിത്സയും സുഖലോലുപതയുമൊക്കെ ഫ്രീയായിട്ടു തരുന്ന ഒരു സംവിധാനമുണ്ടെങ്കിൽ ആരെങ്കിലും പണിയെടുക്കുമോ?
ഇന്നു ഭാരതം ഭരിക്കുന്ന പാർട്ടിയുടെ പരമോന്നത നേതാക്കൾ പോലും തങ്ങൾക്കനുകൂലമായ കൂറുമാറ്റത്തെ നീതീകരിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഒരുളുപ്പും കാട്ടാത്തവരാണല്ലോ. ഈ നയവും കാഴ്ചപ്പാടുംകൊണ്ട് ഇന്ത്യയുടെ ആത്മാവിനെയാണ് തങ്ങൾ മുറിവേൽപ്പിക്കുന്നത് എന്നറിയാഞ്ഞിട്ടാകാൻ വഴിയില്ല. അധികാരത്തിലെത്തുക എന്നുള്ളത് മാത്രമല്ല, എതിർ പാർട്ടികളെ മുച്ചൂടും നശിപ്പിച്ചേ അടങ്ങൂ എന്നതാണ് അവരുടെ നയം.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം കോൺഗ്രസ് മുക്തഭാരതം എന്നതാണല്ലോ. തങ്ങളുടെ നയങ്ങളെ എതിർക്കാൻ ഒരു മറുശബ്ദം ഉണ്ടാകാൻ പാടില്ല എന്നതാണ് അവരുടെ ഉദ്ദേശ്യം. അവടെയെങ്ങനെ ജനാധിപത്യം പുലരും? ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി തോറ്റു എന്നത് ഒരു വസ്തുത. ഇതൊക്കെ ജനാധിപത്യ സംവിധാനത്തിൽ സംഭവിക്കാൻ സാധ്യതയുള്ളതാണല്ലോ.
പക്ഷേ, ജനാധിപത്യപരമല്ലാത്ത ഒന്ന് പിന്നീട് സംഭവിച്ചു. എങ്ങനെയും ജയിച്ചുകയറിയ കുറേ കോൺഗ്രസ് സ്ഥാനാർഥികളെ പണവും സ്ഥാനങ്ങളും കൊടുത്ത് ചാക്കിൽ കയറ്റാൻ ഭൂരിപക്ഷക്കാർ ശ്രമിക്കുന്നതു ജനാധിപത്യത്തിന്റെ അന്തസിനു ചേർന്നതല്ല. മണിപ്പൂരിലും പിന്നീട് ഗോവയിലും അതിനുശേഷം കർണാടകയിലുമൊക്കെ നടന്നത് രാഷ്ട്രീയ ധാർമികതയ്ക്ക് ഒട്ടും ചേർന്നതല്ല. അതുപോലെതന്നെ അധാർമികവും തരംതാണ പണിയുമാണ് ഒരു പാർട്ടിയിലോ മുന്നണിയിലോ നിന്നു ജയിച്ചിട്ട് ജയിപ്പിച്ചവരെ വിഡ്ഢികളാക്കുന്ന പാർട്ടി-മുന്നണി മാറ്റ നടപടികളും. ഒരു രാജ്യത്ത് ജനാധിപത്യം ജനോപകാരപ്രദമായി നിലനിൽക്കണമെങ്കിൽ മാറിമാറി ഭരിക്കാൻ പ്രാപ്തിയുള്ള രണ്ടു പാർട്ടി- മുന്നണി ഉണ്ടാവണം. ഭരണം കൈയാളുന്നവർ എതിർപാർട്ടികളെ നശിപ്പിച്ചിട്ട് രാജ്യം കൈക്കലാക്കാൻ നോക്കരുത്. കോൺഗ്രസ് മുക്തഭാരതം എന്ന് ബിജെപിക്കാരോ ബിജെപി മുക്ത ഭാരതം എന്ന് കോൺഗ്രസുകാരോ ചിന്തിക്കാൻ തുടങ്ങിയാൽ ജനാധിപത്യ സംവിധാനത്തിന്റെ തായ്വേരിന് പുഴുക്കുത്ത് ഏറ്റുതുടങ്ങി എന്നുവേണം കരുതാൻ. രാഷ്ട്രപിതാവിന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്ന സ്വതന്ത്രഭാരതം ഇതൊന്നുമായിരുന്നില്ല.
ജോ മുറികല്ലേൽ
ഇന്നാകട്ടെ അധികാരത്തിലെത്താൻ ഒരു അർഹതയും ഇല്ലാത്തവർപോലും അധികാരം വച്ചുനീട്ടുന്ന ശർക്കരക്കുടത്തിൽ കൈയിട്ടു നക്കാൻ കാണിക്കുന്ന ആക്രാന്തം യഥാർഥ ജനാധിപത്യ വിശ്വാസികളെ ലജ്ജിപ്പിക്കും. നമ്മുടെ രാഷ്ട്രീയക്കാരെ നയിക്കുന്ന പ്രമാണങ്ങൾ ഇവയൊക്കെയാണ്: രാഷ്ട്രീയം അധികാരത്തിലേക്കുള്ള വഴിയാണ്. അധികാരമാകട്ടെ പ്രൗഢിക്കും പണസന്പാദനത്തിനുമുള്ള മാർഗവും. ആ മാർഗമാകട്ടെ അഴിമതിയുടെ ചെളിക്കുണ്ടിലൂടെയും.
ഈ രാജ്യത്ത് ഭരണസംവിധാനത്തിന്റെ അമരക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സാന്പത്തികനേട്ടവും മറ്റു രാജ്യങ്ങള അപേക്ഷിച്ച് അതിശയിപ്പിക്കുന്നതാണ്. ഈ സൗകര്യമാണല്ലോ ഏത് അധാർമിക മാർഗത്തിലൂടെയും ഭരണകക്ഷിയുടെ ഭാഗമാകാൻ ജനപ്രതിനിധികളെ പ്രലോഭിപ്പിക്കുന്നത്. നിയമനിർമാണം നടത്തുന്നവർതന്നെ തങ്ങൾക്കുവേണ്ടി പരിധിയില്ലാത്ത സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നു.
രാജ്യം പ്രകൃതിക്ഷോഭത്തിലോ മറ്റോ തകർന്നടിഞ്ഞാലും തങ്ങളുടെ കൊട്ടാരങ്ങൾ മോടിപിടിപ്പിക്കാനും ലഭ്യമായതിൽ ഏറ്റം മുന്തിയ വാഹനങ്ങൾ വാങ്ങാനും പൊതുജനത്തിന്റെ പണം അവർ എത്ര വേണമെങ്കിലും ചെലവാക്കും. മന്ത്രിമാർക്ക് അസുഖം വന്നാൽ അതെത്ര നിസാരമായാൽപ്പോലും ആ രോഗത്തിനുള്ള മികച്ച ചികിത്സ ഇവിടെത്തന്നെ ലഭ്യമാണെങ്കിൽക്കൂടി ലോകത്തെ ഏതു രാജ്യത്തും പോയി ചികിത്സതേടാം. അവർക്ക് ആരുടെയും അനുവാദമോ ഔദാര്യമോ ആവശ്യമില്ല. അധികാരത്തിലെത്തിയാൽ ലഭിക്കുന്ന അംഗീകാരത്തിനും ആദരവിനും പണത്തിനുമൊന്നും ഒരു പരിധിയുമില്ല.
അപ്പോൾ വോട്ടുചെയ്ത ജനത്തെയും ഇതിനവസരം തന്ന തന്റെ പാർട്ടിയെയും മറന്ന് അവർ കൂറുമാറി ഏറ്റവുമധികം ഓഫർ തരുന്ന പാർട്ടിയിൽ ചേരും. പ്രതിപക്ഷത്തെ എവിടംവരെയും ദുർബലമാക്കാൻ നോക്കിയിരിക്കുന്ന ഭരണപക്ഷം അതിന് എല്ലാ വിധത്തിലുമുള്ള പ്രചോദനവും പ്രലോഭനവും നൽകുകയും ചെയ്യും.
കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഒരു തുണിസഞ്ചിയുമായി സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലൂടെ ഒരു സാധാരണക്കാരനെപ്പോലെ നടന്നുനീങ്ങുന്ന ചിത്രം കുറേനാൾ മുമ്പു സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ നാട്ടിലാണെങ്കിൽ തോക്കുധാരികളായ അംഗരക്ഷകരും കരിമ്പൂച്ചകളുമൊക്കെ കാണും അകന്പടിയായിട്ട്. പാശ്ചാത്യരുടെ ലളിത ജീവിതം നമ്മുടെയൊക്കെ ചിന്തയ്ക്കും അപ്പുറമാണല്ലോ.
രണ്ടു മൂന്നു വർഷം മുന്പ് ഒരു വിദേശ രാഷ്ട്രത്തലവൻ ഇന്ത്യ സന്ദർശിച്ചപ്പോൾ സാന്ദർഭികമായി ഒരു കേന്ദ്രമന്ത്രിയോടു ചോദിക്കുകയുണ്ടായി, ജീവസന്ധാരണത്തിനായുള്ള താങ്കളുടെ തൊഴിൽ എന്താണ് എന്ന്. നേതാവിന്റെ മറുപടി ഉടൻ വന്നു, താനൊരു ഫുൾടൈം രാഷ്ട്രീയക്കാരനാണെന്ന്. വിദേശി വീണ്ടും ചോദിച്ചു. രാഷ്ട്രീയം മാത്രമേയുള്ളൂവെങ്കിൽ താങ്കൾ എങ്ങനെ കുടുംബം പോറ്റും. ഒരു മങ്ങിയ ചിരി മാത്രമായിരുന്നു നേതാവിന്റെ മറുപടി. പറയാതെ പറഞ്ഞ മറുപടി ഇതാണ്: സന്പത്തും പ്രതാപവും അധികാരവും എല്ലാം രാഷ്ട്രീയം തരും, പിന്നെ ഞാനെന്തിന് എന്തെങ്കിലും തൊഴിൽ ചെയ്യണം.
വെറുതെയാണോ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആയാറാമും ഗയാറാമും ഓന്തിന്റെ മാതിരിയുള്ള നിറംമാറ്റങ്ങളുമുണ്ടാകുന്നത്. അധ്വാനമില്ലാതെ, വിയർക്കാതെ മെയ്യനങ്ങാതെ ആഹാരവും പാർപ്പിടവും വാഹനവും ചികിത്സയും സുഖലോലുപതയുമൊക്കെ ഫ്രീയായിട്ടു തരുന്ന ഒരു സംവിധാനമുണ്ടെങ്കിൽ ആരെങ്കിലും പണിയെടുക്കുമോ?
ഇന്നു ഭാരതം ഭരിക്കുന്ന പാർട്ടിയുടെ പരമോന്നത നേതാക്കൾ പോലും തങ്ങൾക്കനുകൂലമായ കൂറുമാറ്റത്തെ നീതീകരിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഒരുളുപ്പും കാട്ടാത്തവരാണല്ലോ. ഈ നയവും കാഴ്ചപ്പാടുംകൊണ്ട് ഇന്ത്യയുടെ ആത്മാവിനെയാണ് തങ്ങൾ മുറിവേൽപ്പിക്കുന്നത് എന്നറിയാഞ്ഞിട്ടാകാൻ വഴിയില്ല. അധികാരത്തിലെത്തുക എന്നുള്ളത് മാത്രമല്ല, എതിർ പാർട്ടികളെ മുച്ചൂടും നശിപ്പിച്ചേ അടങ്ങൂ എന്നതാണ് അവരുടെ നയം.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം കോൺഗ്രസ് മുക്തഭാരതം എന്നതാണല്ലോ. തങ്ങളുടെ നയങ്ങളെ എതിർക്കാൻ ഒരു മറുശബ്ദം ഉണ്ടാകാൻ പാടില്ല എന്നതാണ് അവരുടെ ഉദ്ദേശ്യം. അവടെയെങ്ങനെ ജനാധിപത്യം പുലരും? ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി തോറ്റു എന്നത് ഒരു വസ്തുത. ഇതൊക്കെ ജനാധിപത്യ സംവിധാനത്തിൽ സംഭവിക്കാൻ സാധ്യതയുള്ളതാണല്ലോ.
പക്ഷേ, ജനാധിപത്യപരമല്ലാത്ത ഒന്ന് പിന്നീട് സംഭവിച്ചു. എങ്ങനെയും ജയിച്ചുകയറിയ കുറേ കോൺഗ്രസ് സ്ഥാനാർഥികളെ പണവും സ്ഥാനങ്ങളും കൊടുത്ത് ചാക്കിൽ കയറ്റാൻ ഭൂരിപക്ഷക്കാർ ശ്രമിക്കുന്നതു ജനാധിപത്യത്തിന്റെ അന്തസിനു ചേർന്നതല്ല. മണിപ്പൂരിലും പിന്നീട് ഗോവയിലും അതിനുശേഷം കർണാടകയിലുമൊക്കെ നടന്നത് രാഷ്ട്രീയ ധാർമികതയ്ക്ക് ഒട്ടും ചേർന്നതല്ല. അതുപോലെതന്നെ അധാർമികവും തരംതാണ പണിയുമാണ് ഒരു പാർട്ടിയിലോ മുന്നണിയിലോ നിന്നു ജയിച്ചിട്ട് ജയിപ്പിച്ചവരെ വിഡ്ഢികളാക്കുന്ന പാർട്ടി-മുന്നണി മാറ്റ നടപടികളും. ഒരു രാജ്യത്ത് ജനാധിപത്യം ജനോപകാരപ്രദമായി നിലനിൽക്കണമെങ്കിൽ മാറിമാറി ഭരിക്കാൻ പ്രാപ്തിയുള്ള രണ്ടു പാർട്ടി- മുന്നണി ഉണ്ടാവണം. ഭരണം കൈയാളുന്നവർ എതിർപാർട്ടികളെ നശിപ്പിച്ചിട്ട് രാജ്യം കൈക്കലാക്കാൻ നോക്കരുത്. കോൺഗ്രസ് മുക്തഭാരതം എന്ന് ബിജെപിക്കാരോ ബിജെപി മുക്ത ഭാരതം എന്ന് കോൺഗ്രസുകാരോ ചിന്തിക്കാൻ തുടങ്ങിയാൽ ജനാധിപത്യ സംവിധാനത്തിന്റെ തായ്വേരിന് പുഴുക്കുത്ത് ഏറ്റുതുടങ്ങി എന്നുവേണം കരുതാൻ. രാഷ്ട്രപിതാവിന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്ന സ്വതന്ത്രഭാരതം ഇതൊന്നുമായിരുന്നില്ല.
ജോ മുറികല്ലേൽ