കുമരകം: ജി - 20 ഒരുക്കങ്ങളിൽ കുമരകം മുഖംമിനുക്കുമ്പോൾ ബോട്ട് ജെട്ടി റോഡ് മാത്രം മാറ്റമില്ലാതെ ദുരവസ്ഥയിൽ. കുമരകത്തിന്റെ പ്രധാന ജല ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് നന്നാക്കാത്തത് ആക്ഷേപങ്ങൾക്കു വഴിതുറന്നത്.
ജലഗതാഗത വകുപ്പിന്റെ ബോട്ട് ജെട്ടിയും, ഹൗസ് ബോട്ടുകളുടെ ജെട്ടിയും ശിക്കാര വള്ളങ്ങളുടെ താത്കാലിക ജെട്ടിയിലേക്കും ഉള്ള റോഡാണിത്. കായൽത്തീരം കാണാനെത്തുന്ന സഞ്ചാരികൾ ഈ റോഡാണ് ഉപയോഗിക്കുന്നത്.
കോട്ടയം - കുമരകം പ്രധാനറോഡിൽനിന്നും ആരംഭിക്കുന്ന ജെട്ടി റോഡ് തുടക്കം മുതൽ കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്. കുമരകത്തെ ബഹുഭൂരിപക്ഷം റോഡുകളും നവീകരിച്ചിട്ടും അധികൃതർ ബോട്ട് ജെട്ടി റോഡിനെ അവഗണിച്ചതിൽ പ്രദേശവാസികളിൽ പ്രതിഷേധം വ്യാപകമാണ്. അടിയന്തര പ്രാധാന്യം നൽകി ബോട്ട്ജെട്ടി റോഡും നവീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
ജലഗതാഗത വകുപ്പിന്റെ ബോട്ട് ജെട്ടിയും, ഹൗസ് ബോട്ടുകളുടെ ജെട്ടിയും ശിക്കാര വള്ളങ്ങളുടെ താത്കാലിക ജെട്ടിയിലേക്കും ഉള്ള റോഡാണിത്. കായൽത്തീരം കാണാനെത്തുന്ന സഞ്ചാരികൾ ഈ റോഡാണ് ഉപയോഗിക്കുന്നത്.
കോട്ടയം - കുമരകം പ്രധാനറോഡിൽനിന്നും ആരംഭിക്കുന്ന ജെട്ടി റോഡ് തുടക്കം മുതൽ കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്. കുമരകത്തെ ബഹുഭൂരിപക്ഷം റോഡുകളും നവീകരിച്ചിട്ടും അധികൃതർ ബോട്ട് ജെട്ടി റോഡിനെ അവഗണിച്ചതിൽ പ്രദേശവാസികളിൽ പ്രതിഷേധം വ്യാപകമാണ്. അടിയന്തര പ്രാധാന്യം നൽകി ബോട്ട്ജെട്ടി റോഡും നവീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.