വൈക്കം: വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷങ്ങൾക്കു വേദിയാകുന്ന വൈക്കം കായലോര ബീച്ച് മഹാസമ്മേളനത്തിനായി ഒരുങ്ങി. കായലോര ബീച്ചിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശതാബ്ദി ആഘോഷ സമ്മേളനത്തിനായി ഒരുക്കുന്ന കൂറ്റൻ പന്തലിന്റെ നിർമാണം പുരോഗമിക്കുകയാണ്. പണി പാതിപൂർത്തിയായ പന്തലിന്റെ അലങ്കാരങ്ങളും പ്രകാശസംവിധാനങ്ങളും ഒരുക്കുന്നതിനുള്ള സാമഗ്രികൾ എത്തിക്കഴിഞ്ഞു. കായലോര ബീച്ചിലാകെ കോൺഗ്രസ് പ്രവർത്തകർ കൊടിനാട്ടി. സമ്മേളനവേദിയുടെ പരിസരത്തും കായലോരത്തും വൈക്കം സത്യഗ്രഹസ്മൃതി ഉദ്യാനത്തിലുമൊക്കെ കോൺഗ്രസ് പ്രവർത്തകർ കൊടികൾ സ്ഥാപിച്ചു.
കായൽക്കാറ്റിൽ പാറുന്ന കൊടികൾ സമ്മേളനനഗരിയെ വർണാഭമാക്കി. വൈക്കം കായലോര ബീച്ചിന്റെ തെക്കുഭാഗത്തെ പുല്ലും കുറ്റിച്ചെടികളും നീക്കിത്തുടങ്ങി.
മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ. സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന സർക്കാർ സമ്മേളനത്തിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 50,000 കുടുംബശ്രീ പ്രവർത്തകർ മാത്രമെത്തും. 15,000 പേർക്കിരിക്കാവുന്ന പന്തലാണ് തീർക്കുന്നത്. പന്തൽ നിർമ്മിക്കുന്നതിനായി ഒരുക്കുന്ന സ്ഥലത്ത് മന്ത്രിമാരായ വി.എൻ വാസവൻ, സജിചെറിയാൻ, സി.കെ ആശ എം എൽ എ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തി.
കായൽക്കാറ്റിൽ പാറുന്ന കൊടികൾ സമ്മേളനനഗരിയെ വർണാഭമാക്കി. വൈക്കം കായലോര ബീച്ചിന്റെ തെക്കുഭാഗത്തെ പുല്ലും കുറ്റിച്ചെടികളും നീക്കിത്തുടങ്ങി.
മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ. സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന സർക്കാർ സമ്മേളനത്തിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 50,000 കുടുംബശ്രീ പ്രവർത്തകർ മാത്രമെത്തും. 15,000 പേർക്കിരിക്കാവുന്ന പന്തലാണ് തീർക്കുന്നത്. പന്തൽ നിർമ്മിക്കുന്നതിനായി ഒരുക്കുന്ന സ്ഥലത്ത് മന്ത്രിമാരായ വി.എൻ വാസവൻ, സജിചെറിയാൻ, സി.കെ ആശ എം എൽ എ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തി.