ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരത്തിൽ ചെന്നാൽ പെട്ടതുതന്നെ. വാഹനത്തിലാണെങ്കിൽ പറയുകയും വേണ്ട. ട്രാഫിക് കുരുക്കിൽ വലഞ്ഞും ഇഴഞ്ഞും ഏറെ സമയം പിടിക്കും പുറത്തൊന്നു കടക്കാൻ.
ബസുകള്‍ സ്റ്റോപ്പില്‍ റോഡിലെ മധ്യഭാഗത്തു നിർത്തുന്നതും സ്വകാര്യ ബസുകളുടെ മെല്ലെപ്പോക്കും ഒട്ടോറിക്ഷകളുടെ തോന്നുംപടിയുള്ള കറക്കവും നഗരത്തെ കുരുക്കിലാക്കുകയാണ്. ഇതിനൊപ്പം ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് ഇല്ലാത്തതും പ്രശ്നം കൂടുതൽ വഷളാക്കുന്നു.
കണ്ടില്ലെന്ന മട്ടിൽ
പോലീസ്
ഈരാറ്റുപേട്ടയിൽ ഗതാഗതക്കുരുക്ക് മുറുകിയതോടെ ഇതിനകം പല പ്രഖ്യാപനങ്ങളും അധികൃതർ നടത്തിയിരുന്നു. ഒന്നും ഫലപ്രദമായി നടപ്പായില്ല. ഏറ്റവുമൊടുവിൽ ആറു മാസം മുമ്പ് നഗരസഭ പ്രഖ്യാപിച്ച ഗതാഗത പരിഷ്കരണം ദിവസങ്ങൾക്കകം ദയനീയമായി പാളിയതോടെ അധികൃതരും കൈയൊഴിഞ്ഞ മട്ടാണ്.
പ്രധാനമായും നൈനാര്‍ പള്ളി ബസ് സ്റ്റോപ്പിലാണ് മിക്ക ദിവസവും ട്രാഫിക് കുരുക്ക് രൂക്ഷം. ഈരാറ്റുപേട്ടയില്‍ ട്രാഫിക് പോലീസ് സ്റ്റേഷന് അനുവദിക്കുമെന്നു പറഞ്ഞിട്ടു വര്‍ഷങ്ങളായെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. കാലങ്ങളെത്ര ചെന്നിട്ടും ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്കിനു മാത്രം മാറ്റമില്ല. ആരോടു പരാതി പറയണമെന്നറിയാതെ കുഴങ്ങുകയാണ് ജനം.
ഒരു നഗരം,
ഒരു പോലീസുകാരൻ
ഒറ്റ പോലീസുകാരന് മാത്രമാണ് നഗരത്തില്‍ വാഹന നിയന്ത്രണത്തിനുള്ളത്. ബസുകളെത്തുമ്പോള്‍ ഓട്ടോറിക്ഷ വട്ടംചുറ്റുന്ന പതിവിന് ഒരു മാറ്റവും വരുത്താനായിട്ടില്ല. നഗരത്തില്‍ പലേടങ്ങളിലും നോ പാര്‍ക്കിംഗ് ബോര്‍ഡുകളുണ്ടെങ്കിലും അതിനു കീഴില്‍ത്തന്നെയാണ് പാര്‍ക്കിംഗ്. സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടുന്ന ബസുകള്‍ നഗരത്തിലെവിടെനിന്നു കൈകാട്ടിയാലും നിര്‍ത്തും. തൊട്ടുപിന്നാലെയെത്തുന്ന വാഹനങ്ങളും നിര്‍ത്തുന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഗതാഗതക്കുരുക്കാകും. നൈനാര്‍ പള്ളി സ്റ്റോപ്പില്‍ ഒരു ബസ് നിര്‍ത്താനുള്ള സ്ഥലം മാത്രമാണുള്ളത്. കൂടുതല്‍ ബസുകളെത്തുന്നതോടെ ഇവിടെയും കുരുക്കാകും. വ്യാപാരസ്ഥാപനങ്ങളിലേക്കെത്തുന്നവര്ക്കു വാഹനമൊതുക്കാന്പോലും സ്ഥലമില്ലെന്നതാണ് നഗരത്തിന്റെ ദുരവസ്ഥ. വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം പെരുകിയെങ്കിലും റോഡിനു പഴയ വീതി തന്നെയാണ് ഇപ്പോഴും. ചുരുക്കം ചില സ്ഥാപനങ്ങള്‍ക്കു മാത്രമാണ് പാര്‍ക്കിംഗ് സ്ഥലമുള്ളത്.
അനധികൃത പാര്‍ക്കിംഗ്, സ്വകാര്യ ബസുകളുടെ മെല്ലെപ്പോക്ക്, ഓട്ടോറിക്ഷകളുടെ ചുറ്റിയുള്ള കറക്കം എന്നിവ അവസാനിപ്പിക്കുകയും ആവശ്യത്തിനു പോലീസുകാരെ നിയോഗിക്കുകയുംചെയ്താൽ കുറെയൊക്കെ പരിഹാരം ഉണ്ടാകും. എന്നാൽ, അതിനു നടപടിയുണ്ടാകുന്നില്ല എന്നതാണ് യാഥാർഥ്യം.
ബസുകള്‍ സ്റ്റോപ്പില്‍ റോഡിലെ മധ്യഭാഗത്തു നിർത്തുന്നതും സ്വകാര്യ ബസുകളുടെ മെല്ലെപ്പോക്കും ഒട്ടോറിക്ഷകളുടെ തോന്നുംപടിയുള്ള കറക്കവും നഗരത്തെ കുരുക്കിലാക്കുകയാണ്. ഇതിനൊപ്പം ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് ഇല്ലാത്തതും പ്രശ്നം കൂടുതൽ വഷളാക്കുന്നു.
കണ്ടില്ലെന്ന മട്ടിൽ
പോലീസ്
ഈരാറ്റുപേട്ടയിൽ ഗതാഗതക്കുരുക്ക് മുറുകിയതോടെ ഇതിനകം പല പ്രഖ്യാപനങ്ങളും അധികൃതർ നടത്തിയിരുന്നു. ഒന്നും ഫലപ്രദമായി നടപ്പായില്ല. ഏറ്റവുമൊടുവിൽ ആറു മാസം മുമ്പ് നഗരസഭ പ്രഖ്യാപിച്ച ഗതാഗത പരിഷ്കരണം ദിവസങ്ങൾക്കകം ദയനീയമായി പാളിയതോടെ അധികൃതരും കൈയൊഴിഞ്ഞ മട്ടാണ്.
പ്രധാനമായും നൈനാര്‍ പള്ളി ബസ് സ്റ്റോപ്പിലാണ് മിക്ക ദിവസവും ട്രാഫിക് കുരുക്ക് രൂക്ഷം. ഈരാറ്റുപേട്ടയില്‍ ട്രാഫിക് പോലീസ് സ്റ്റേഷന് അനുവദിക്കുമെന്നു പറഞ്ഞിട്ടു വര്‍ഷങ്ങളായെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. കാലങ്ങളെത്ര ചെന്നിട്ടും ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്കിനു മാത്രം മാറ്റമില്ല. ആരോടു പരാതി പറയണമെന്നറിയാതെ കുഴങ്ങുകയാണ് ജനം.
ഒരു നഗരം,
ഒരു പോലീസുകാരൻ
ഒറ്റ പോലീസുകാരന് മാത്രമാണ് നഗരത്തില്‍ വാഹന നിയന്ത്രണത്തിനുള്ളത്. ബസുകളെത്തുമ്പോള്‍ ഓട്ടോറിക്ഷ വട്ടംചുറ്റുന്ന പതിവിന് ഒരു മാറ്റവും വരുത്താനായിട്ടില്ല. നഗരത്തില്‍ പലേടങ്ങളിലും നോ പാര്‍ക്കിംഗ് ബോര്‍ഡുകളുണ്ടെങ്കിലും അതിനു കീഴില്‍ത്തന്നെയാണ് പാര്‍ക്കിംഗ്. സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടുന്ന ബസുകള്‍ നഗരത്തിലെവിടെനിന്നു കൈകാട്ടിയാലും നിര്‍ത്തും. തൊട്ടുപിന്നാലെയെത്തുന്ന വാഹനങ്ങളും നിര്‍ത്തുന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഗതാഗതക്കുരുക്കാകും. നൈനാര്‍ പള്ളി സ്റ്റോപ്പില്‍ ഒരു ബസ് നിര്‍ത്താനുള്ള സ്ഥലം മാത്രമാണുള്ളത്. കൂടുതല്‍ ബസുകളെത്തുന്നതോടെ ഇവിടെയും കുരുക്കാകും. വ്യാപാരസ്ഥാപനങ്ങളിലേക്കെത്തുന്നവര്ക്കു വാഹനമൊതുക്കാന്പോലും സ്ഥലമില്ലെന്നതാണ് നഗരത്തിന്റെ ദുരവസ്ഥ. വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം പെരുകിയെങ്കിലും റോഡിനു പഴയ വീതി തന്നെയാണ് ഇപ്പോഴും. ചുരുക്കം ചില സ്ഥാപനങ്ങള്‍ക്കു മാത്രമാണ് പാര്‍ക്കിംഗ് സ്ഥലമുള്ളത്.
അനധികൃത പാര്‍ക്കിംഗ്, സ്വകാര്യ ബസുകളുടെ മെല്ലെപ്പോക്ക്, ഓട്ടോറിക്ഷകളുടെ ചുറ്റിയുള്ള കറക്കം എന്നിവ അവസാനിപ്പിക്കുകയും ആവശ്യത്തിനു പോലീസുകാരെ നിയോഗിക്കുകയുംചെയ്താൽ കുറെയൊക്കെ പരിഹാരം ഉണ്ടാകും. എന്നാൽ, അതിനു നടപടിയുണ്ടാകുന്നില്ല എന്നതാണ് യാഥാർഥ്യം.