കാഞ്ഞിരപ്പള്ളി: ഐഎച്ച്ആര്‍ഡി കോളജിന് മൂന്നു കോടി രൂപ ചെലവില്‍ സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനു നടപടിയായതായി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോളജിന് മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഫിലിയേഷന് നഷ്ടമാകുന്ന സാഹചര്യമായിരുന്നു.
കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിന്റെ ഉടമസ്ഥതയിലുള്ള 50.76 സെന്റ് സ്ഥലം കെട്ടിടം പണിയുന്നതിന് വിട്ടുനല്‍കാന്‍ ഉത്തരവായതോടെയാണ് അനിശ്ചിതാവസ്ഥ ഒഴിവായത്. പ്രസ്തുത സ്ഥലത്ത് സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് രണ്ടു കോടി രൂപയും എംഎല്‍എ ഫണ്ട് ഒരുകോടി രൂപയും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല.
സ്ഥലം വിട്ടുനല്‍കുന്ന പേട്ട ഗവൺമെന്റ് ഹൈസ്കൂളിന് അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുന്നതിന് പുതിയ കെട്ടിടത്തിന് 2023-24 സാമ്പത്തികവര്‍ഷം ഒരുകോടി രൂപ എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിക്കുന്നതിനും നടപടിയായി. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം കെട്ടിടത്തിലേക്ക് കാഞ്ഞിരപ്പള്ളി ഐഎച്ച്ആര്‍ഡി കോളജ് പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോളജിന് മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഫിലിയേഷന് നഷ്ടമാകുന്ന സാഹചര്യമായിരുന്നു.
കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിന്റെ ഉടമസ്ഥതയിലുള്ള 50.76 സെന്റ് സ്ഥലം കെട്ടിടം പണിയുന്നതിന് വിട്ടുനല്‍കാന്‍ ഉത്തരവായതോടെയാണ് അനിശ്ചിതാവസ്ഥ ഒഴിവായത്. പ്രസ്തുത സ്ഥലത്ത് സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് രണ്ടു കോടി രൂപയും എംഎല്‍എ ഫണ്ട് ഒരുകോടി രൂപയും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല.
സ്ഥലം വിട്ടുനല്‍കുന്ന പേട്ട ഗവൺമെന്റ് ഹൈസ്കൂളിന് അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുന്നതിന് പുതിയ കെട്ടിടത്തിന് 2023-24 സാമ്പത്തികവര്‍ഷം ഒരുകോടി രൂപ എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിക്കുന്നതിനും നടപടിയായി. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം കെട്ടിടത്തിലേക്ക് കാഞ്ഞിരപ്പള്ളി ഐഎച്ച്ആര്‍ഡി കോളജ് പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.