ഇരിട്ടി: ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് വ്യാജ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യാൻ ശ്രമിച്ചു എന്ന സിപിഎം പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് യുഡിഎഫ്.
തിരിച്ചറിയൽ കാർഡുകൾ നൽകുന്നതിനുള്ള അപേക്ഷകൾക്കുള്ള ഫോറം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഔദ്യോഗികമായി അച്ചടിച്ചിരുന്നു. ഇതുമായി വരികയായിരുന്ന മുൻ പ്രസിഡന്റിനെ വഴിയിൽ തടഞ്ഞ് സിപിഎം വ്യാജ തിരിച്ചറിയൽ കാർഡാണ് ഇതെന്ന് പ്രചരിപ്പിക്കുകയയാണ്. യുഡിഎഫിനെ കരിവാരിത്തേക്കാനും പരാജയ ഭീതിയും കാരണം സിപിഎം നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നും യുഡിഎഫ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഹൈക്കോടതി ഉത്തരവോടെ പോളിംഗ് ബൂത്തിലും ബൂത്തിന് വെളിയിലും ടൗണിലും കാമറൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നും ശരിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാതെ ബോധപൂർവമായി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ കരുതൽ തടങ്കലിൽ വെക്കുവാനും പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തുവാനും എസ്പിക്കും ഡിവൈഎസ്പിക്കും കോടതി നിർദേശം നൽകിയിട്ടുണ്ടെന്നും യുഡിഎഫ് പ്രതിനിധികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ വി.ടി. തോമസ്, ജയ്സൺ കാരക്കാട്ടിൽ, റോജസ് സെബാസ്റ്റ്യൻ, ബെന്നി ഫിലിപ്പ്, ഹംസ എന്നിവർ പങ്കെടുത്തു.
തിരിച്ചറിയൽ കാർഡുകൾ നൽകുന്നതിനുള്ള അപേക്ഷകൾക്കുള്ള ഫോറം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഔദ്യോഗികമായി അച്ചടിച്ചിരുന്നു. ഇതുമായി വരികയായിരുന്ന മുൻ പ്രസിഡന്റിനെ വഴിയിൽ തടഞ്ഞ് സിപിഎം വ്യാജ തിരിച്ചറിയൽ കാർഡാണ് ഇതെന്ന് പ്രചരിപ്പിക്കുകയയാണ്. യുഡിഎഫിനെ കരിവാരിത്തേക്കാനും പരാജയ ഭീതിയും കാരണം സിപിഎം നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നും യുഡിഎഫ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഹൈക്കോടതി ഉത്തരവോടെ പോളിംഗ് ബൂത്തിലും ബൂത്തിന് വെളിയിലും ടൗണിലും കാമറൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നും ശരിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാതെ ബോധപൂർവമായി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ കരുതൽ തടങ്കലിൽ വെക്കുവാനും പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തുവാനും എസ്പിക്കും ഡിവൈഎസ്പിക്കും കോടതി നിർദേശം നൽകിയിട്ടുണ്ടെന്നും യുഡിഎഫ് പ്രതിനിധികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ വി.ടി. തോമസ്, ജയ്സൺ കാരക്കാട്ടിൽ, റോജസ് സെബാസ്റ്റ്യൻ, ബെന്നി ഫിലിപ്പ്, ഹംസ എന്നിവർ പങ്കെടുത്തു.