കണ്ണൂർ: പിതാവായതിന്റെ പേരിലുള്ള അവധിയെടുത്തതിന് ഹയർ സെക്കൻഡറി അധ്യാപകന്റെ ഗ്രേഡ് തടഞ്ഞുവച്ച കണ്ണൂർ റീജണൽ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജീവനക്കാരനെതിരേ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ജീവനക്കാരനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് പൊതുവിദ്യാഭ്യസ ഡയറക്ടർക്ക് നിർദേശം നൽകി. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണം.
കണ്ണൂർ റീജണൽ ഓഫീസിലെ ക്ലാർക്ക് തന്റെ ഗ്രേഡിനുള്ള അപേക്ഷയിൽ മനഃപൂർവം കാലതാമസം വരുത്തിയെന്ന തളിപ്പറമ്പ് സർ സയിദ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ടി.ഇ. ഷെരീഫ് സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരൻ പ്രൊബേഷൻ കാലയളവിൽ പെറ്റേണിറ്റി അവധി എടുത്തതിനാൽ സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭിക്കാൻ കാലതാമസമുണ്ടായതാണ് ഗ്രേഡ് അനുവദിക്കാൻ താമസിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അധ്യാപകൻ അപേക്ഷ നൽകിയത് 20 21 ഓഗസ്റ്റിലാണ്.
എന്നാൽ സർക്കാരിലേക്ക് കത്തെഴുതിയത് 2022 മാർച്ച് 22നാണ്. 2023 ഫെബ്രുവരി 16ന് കമ്മീഷൻ സിറ്റിംഗിൽ ഹാജരായ പരാതിക്കാരൻ തനിക്ക് പറ്റേണിറ്റി അവധി സർക്കാർ അനുവദിച്ചതായി പറഞ്ഞു.
പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ജീവനക്കാരനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് പൊതുവിദ്യാഭ്യസ ഡയറക്ടർക്ക് നിർദേശം നൽകി. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണം.
കണ്ണൂർ റീജണൽ ഓഫീസിലെ ക്ലാർക്ക് തന്റെ ഗ്രേഡിനുള്ള അപേക്ഷയിൽ മനഃപൂർവം കാലതാമസം വരുത്തിയെന്ന തളിപ്പറമ്പ് സർ സയിദ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ടി.ഇ. ഷെരീഫ് സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരൻ പ്രൊബേഷൻ കാലയളവിൽ പെറ്റേണിറ്റി അവധി എടുത്തതിനാൽ സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭിക്കാൻ കാലതാമസമുണ്ടായതാണ് ഗ്രേഡ് അനുവദിക്കാൻ താമസിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അധ്യാപകൻ അപേക്ഷ നൽകിയത് 20 21 ഓഗസ്റ്റിലാണ്.
എന്നാൽ സർക്കാരിലേക്ക് കത്തെഴുതിയത് 2022 മാർച്ച് 22നാണ്. 2023 ഫെബ്രുവരി 16ന് കമ്മീഷൻ സിറ്റിംഗിൽ ഹാജരായ പരാതിക്കാരൻ തനിക്ക് പറ്റേണിറ്റി അവധി സർക്കാർ അനുവദിച്ചതായി പറഞ്ഞു.