കണ്ണൂർ: മലയോര കർഷകരോടുള്ള അവഗണനയെയും സന്യസ്ത ജീവിതത്തോടും കാണിക്കുന്ന അവഹേളനത്തെയും കോട്ടയം അതിരൂപത മലബാർ റീജൺ വൈദിക-അൽമായ സമിതി അപലപിച്ചു. കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററിൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരി അധ്യക്ഷത വഹിച്ചു. ജനവാസ പ്രദേശങ്ങളിലുള്ള വന്യമൃഗങ്ങളുടെ സ്വൈരവിഹാരം ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായിരിക്കുകയും വൻതോതിലുള്ള കൃഷിനാശത്തിന് കാരണമാവുകയും കാർഷിക വിളകളുടെ വിലയിടിവ് അവരെ ഏറെ ദോഷകരമായി ബാധിക്കുന്ന ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ കാര്യങ്ങൾ പാലിക്കുന്ന നിസംഗതയും അവഗണനയും അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക സഭ പവിത്രമായി കാണുന്ന സന്യാസ ജീവിതത്തെ 'കക്കുകളി' പോലുള്ള നാടകങ്ങളിലൂടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അവഹേളിക്കുകയും അനാദരിക്കുകയും ചെയ്യുന്ന എല്ലാ പ്രവണതകൾക്കും തടയിടണമെന്നും ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ കോട്ടയം അതിരൂപതയിലെ മലബാർ റീജ ണിലെ മുഴുവൻ വൈദികരും അൽമായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോൺഗ്രസ്, ക്നാനായ വിമൻസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ ഭാരവാഹികളും പങ്കെടുത്തു.
സമ്മേളനത്തിൽ കോട്ടയം അതിരൂപതയിലെ മലബാർ റീജ ണിലെ മുഴുവൻ വൈദികരും അൽമായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോൺഗ്രസ്, ക്നാനായ വിമൻസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ ഭാരവാഹികളും പങ്കെടുത്തു.