ഷൊർണൂർ : ഷൊർണൂരിൽ പ്രി എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിനായി കാത്തിരിപ്പ്.
പട്ടിക വിഭാഗം വിദ്യാർഥികളെ പിഎസ്സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് സൗജന്യമായി പരിശീലിപ്പിക്കുന്ന സംവിധാനമാണിത്.
അതേ സമയം പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ ഷൊർണൂരിൽ ആരംഭിക്കുന്നതിന് ഇതുവരേയും തീരുമാനമായില്ല.
സെന്റർ ഷൊർണൂരിൽ ആംരംഭിക്കുമെന്ന പ്രതീക്ഷയിൽ ഷൊർണൂർ നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നുണ്ട്.
എന്നാൽ ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് വന്നിട്ടില്ലെന്നാണ് വകുപ്പിന്റെ വിശദീകരണം.
നിലവിൽ കുഴൽമന്ദത്ത് ജില്ലയിലെ ട്രെയിനിംഗ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. നഗരസഭ 30.67 ലക്ഷം വിനിയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത്.
പിഎസ്സിക്ക് പുറമേ ദേശീയ തലത്തിലെ എല്ലാ മത്സര പരീക്ഷകൾക്കും ഉദ്യോഗാർഥികളെ സജ്ജരാക്കാനാണ് പരിശീലനം.
മന്ത്രി കെ.രാധാകൃഷ്ണൻ പരിശീലന കേന്ദ്രത്തിന് എല്ലാ പിന്തുണയും നല്കിയിട്ടുണെന്ന് പട്ടികജാതി ക്ഷേമ പ്രവർത്തകൻ കെ.പരമേശ്വരൻ പറയുന്നു.
2015 മുതൽ ഇക്കാര്യം ഉന്നയിച്ചു വരുന്നു. സ്ഥലവും അടിസ്ഥാന സൗകര്യമുള്ള കെട്ടിടവുമുണ്ടായാൽ കേന്ദ്രം തുടങ്ങാനാകുമെന്ന മറുപടിയാണ് ലഭിച്ചു വരുന്നതെന്ന് പരമേശ്വരൻ പറഞ്ഞു.
പട്ടിക വിഭാഗം വിദ്യാർഥികളെ പിഎസ്സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് സൗജന്യമായി പരിശീലിപ്പിക്കുന്ന സംവിധാനമാണിത്.
അതേ സമയം പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ ഷൊർണൂരിൽ ആരംഭിക്കുന്നതിന് ഇതുവരേയും തീരുമാനമായില്ല.
സെന്റർ ഷൊർണൂരിൽ ആംരംഭിക്കുമെന്ന പ്രതീക്ഷയിൽ ഷൊർണൂർ നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നുണ്ട്.
എന്നാൽ ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് വന്നിട്ടില്ലെന്നാണ് വകുപ്പിന്റെ വിശദീകരണം.
നിലവിൽ കുഴൽമന്ദത്ത് ജില്ലയിലെ ട്രെയിനിംഗ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. നഗരസഭ 30.67 ലക്ഷം വിനിയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത്.
പിഎസ്സിക്ക് പുറമേ ദേശീയ തലത്തിലെ എല്ലാ മത്സര പരീക്ഷകൾക്കും ഉദ്യോഗാർഥികളെ സജ്ജരാക്കാനാണ് പരിശീലനം.
മന്ത്രി കെ.രാധാകൃഷ്ണൻ പരിശീലന കേന്ദ്രത്തിന് എല്ലാ പിന്തുണയും നല്കിയിട്ടുണെന്ന് പട്ടികജാതി ക്ഷേമ പ്രവർത്തകൻ കെ.പരമേശ്വരൻ പറയുന്നു.
2015 മുതൽ ഇക്കാര്യം ഉന്നയിച്ചു വരുന്നു. സ്ഥലവും അടിസ്ഥാന സൗകര്യമുള്ള കെട്ടിടവുമുണ്ടായാൽ കേന്ദ്രം തുടങ്ങാനാകുമെന്ന മറുപടിയാണ് ലഭിച്ചു വരുന്നതെന്ന് പരമേശ്വരൻ പറഞ്ഞു.