ഷൊർണൂർ : ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കാൻ തീരുമാനിച്ച ട്രയാംഗുലർ റെയിൽവേ സ്റ്റേഷൻ പദ്ധതിയും ബൾബ് സ്റ്റേഷനും വിസ്മൃതിയിലമർന്നു.
മലബാറിന്റെ റെയിൽവേ പ്രവേശന കവാടമായ ഷൊർണൂരിൽ നടപ്പാക്കാൻ തീരുമാനിച്ച ട്രയാംഗുലർ റെയിൽവേ സ്റ്റേഷന് ബദലായി റെയിൽവേ ഉയർത്തി കൊണ്ടുവന്ന ബൾബ് സ്റ്റേഷനും ഇപ്പോൾ വിസ്മൃതിയിലാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും സുപ്രധാനവും സുന്ദരവുമായ റെയിൽവേ സ്റ്റേഷൻ എന്ന ഖ്യാതിയുമായി ’ഷൊർണൂർ റെയിൽവേ ചരിത്രത്തിൽ ഇടം പിടിക്കുമായിരുന്ന പദ്ധതിയാണ് ട്രയാംഗുലർ പദ്ധതി.
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷനു പ്രൗഡിയായി വരേണ്ട ട്രയാംങ്കുലർ സ്റ്റേഷൻ പദ്ധതി കടലാസിലൊതുങ്ങിയപ്പോൾ ബദലായി അധികൃതർ മുന്നോട്ടു വച്ച ബൾബ് സ്റ്റേഷൻ ആദ്യ പദ്ധതിക്ക് പാരയാവുമെന്ന് വിമർശനമുയർന്നിരുന്നു. ഫലത്തിലിപ്പോൾ രണ്ട് പദ്ധതികളും ഇല്ലാത്ത സ്ഥിതിയായി.
മൂന്ന് ദിശയിലേക്കും തീവണ്ടി കയറിപ്പോകാൻ കഴിയാവുന്ന തരത്തിൽ ട്രയാംഗുലർ സ്റ്റേഷനാണ് റെയിൽവേ ഷൊർണൂരിനായി വിഭാവനം ചെയ്തിരുന്നത്.
ഷൊർണൂർ ജംഗ്ഷൻ സ്റ്റേഷന്റെ ഒരു കിലോമീറ്റർ കിഴക്ക് മാറി പഴയ ഭാരതപ്പുഴ സ്റ്റേഷൻ പ്രദേശത്തെ ത്രികോണാകൃതിയിലുള്ള പ്രത്യേക ഭൂപ്രകൃതി ഉപയോഗപ്പെടുത്തി ട്രയാംങ്കുലർ സ്റ്റേഷൻ നിർമ്മിക്കാനായിരുന്നു ബൃഹദ് പദ്ധതി.
പദ്ധതി പറഞ്ഞ് പതിറ്റാണ്ടു പിന്നിടുന്പോഴും ട്രയാംങ്കുലർ കടലാസിലൊതുങ്ങി. ട്രയാംങ്കുലർ സ്റ്റേഷൻ സ്ഥാപിതമായിരുന്നെങ്കിൽ ഇന്ത്യയിലെ തന്നെ വേറിട്ട റെയിൽവേ സ്റ്റേഷനായി ഷൊർണൂർ മാറുമായിരുന്നു.
സാന്പത്തികവും സാങ്കേതികവുമായ കാരണങ്ങൾ നിരത്തി ഷൊർണൂരിന്റെ ഈ സ്വപ്ന പദ്ധതി അകന്നകന്നു പോയി.
കോയന്പത്തൂർ, മംഗലാപുരം, കൊച്ചി ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾക്ക് ഒരേ സമയം ട്രയാംഗുലർ സ്റ്റേഷൻ ഉപയോഗപ്പെടുത്താവുന്ന അത്യപൂർവ സൗകര്യമാണ് ഇതിലൂടെ വിഭാവനം ചെയ്തിരുന്നത്.
സാങ്കേതിക തടസവാദമാണ് പ്രധാനമായി റെയിൽവേ ഇപ്പോൾ നിരത്തുന്നത്. മുൻപ് 14, 16 കോച്ചുകൾ ഉള്ള എക്സ്പ്രസ് ട്രെയിനുകൾ ഇപ്പോൾ 22, 24 കോച്ചുകളാക്കി മാറ്റി എന്നും നിർദ്ദിഷ്ട ട്രയാംങ്കുലർ ഏരിയ ഇത്തരം കോച്ചുകൾക്ക് സ്ഥലപരിമിതിക്ക് കാരണമാകുമെന്നും റെയിൽവേ വിശദമാക്കിയിരുന്നു. പകരം ബൾബ് സ്റ്റേഷൻ പദ്ധതി എന്ന ഒരാശയവും റെയിൽവേ ഷൊർണൂരിന് നല്കി. തമിഴ്നാട്ടിലെ ജോലാർപേട്ട സ്റ്റേഷൻ മാതൃകയിൽ പറഞ്ഞ ബൾബ് സ്റ്റേഷൻ പദ്ധതിയും നടപ്പായില്ല.
ഇപ്പോൾ ഈസ്റ്റ് വെസ്റ്റ് സ്റ്റേഷനാക്കി മാറ്റാനുള്ള ആലോചനയും നടന്നു വരുന്നു. ഷൊർണൂർ ജംഗ്ഷൻ സ്പർശിക്കാതെ കോയന്പത്തൂർ, കൊച്ചി ഭാഗങ്ങളിലേക്ക് കടന്ന് പോകുന്ന എക്സ്പ്രസ് തീവണ്ടികൾക്ക് ഈസ്റ്റ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് നല്കാനാണ് റെയിൽവേ ആലോചന.
ഇത് യാഥാർത്ഥ്യമായാലും ഷൊർണൂർ ജംഗ്ഷനു പ്രയോജനകരമാണ്. എന്നാൽ ഷൊർണൂർ ജംഗ്ഷന് വേണ്ടി മുറവിളി ഉയർന്നാലേ ഇതെങ്കിലും സാധ്യമാകൂ എന്നതാണ് യാഥാർത്ഥ്യം.
ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ വികസനം പ്രതീക്ഷിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പലതായി. എന്നാൽ നിരാശ മാത്രമാണ് ഫലം.
അടുത്ത കുറച്ചുകാലമായി സംസ്ഥാനത്ത് റെയിൽവേ പ്രഖ്യാപിച്ച പദ്ധതികളും പ്രവർത്തനങ്ങളുമെല്ലാം കൈയ്യടി നേടി വരികയാണ്.
പല ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാനത്തെ സ്റ്റേഷനുകളുടെ നിലവാരം പഠിക്കാൻ നേരിട്ടെത്തുകയുണ്ടായി.
വന്പൻ പദ്ധതികളാണ് പല സ്റ്റേഷനുകളിലേക്കായി റെയിൽവേ വിഭാവനം ചെയ്തിട്ടുള്ളത്. ഇത്തരം പ്രതീക്ഷക്കിടയിലേക്കാണ് ട്രയാംഗുലർ സ്റ്റേഷൻ വീണ്ടും കടന്നുവരുന്നത്.
മലബാറിന്റെ റെയിൽവേ പ്രവേശന കവാടമായ ഷൊർണൂരിൽ നടപ്പാക്കാൻ തീരുമാനിച്ച ട്രയാംഗുലർ റെയിൽവേ സ്റ്റേഷന് ബദലായി റെയിൽവേ ഉയർത്തി കൊണ്ടുവന്ന ബൾബ് സ്റ്റേഷനും ഇപ്പോൾ വിസ്മൃതിയിലാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും സുപ്രധാനവും സുന്ദരവുമായ റെയിൽവേ സ്റ്റേഷൻ എന്ന ഖ്യാതിയുമായി ’ഷൊർണൂർ റെയിൽവേ ചരിത്രത്തിൽ ഇടം പിടിക്കുമായിരുന്ന പദ്ധതിയാണ് ട്രയാംഗുലർ പദ്ധതി.
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷനു പ്രൗഡിയായി വരേണ്ട ട്രയാംങ്കുലർ സ്റ്റേഷൻ പദ്ധതി കടലാസിലൊതുങ്ങിയപ്പോൾ ബദലായി അധികൃതർ മുന്നോട്ടു വച്ച ബൾബ് സ്റ്റേഷൻ ആദ്യ പദ്ധതിക്ക് പാരയാവുമെന്ന് വിമർശനമുയർന്നിരുന്നു. ഫലത്തിലിപ്പോൾ രണ്ട് പദ്ധതികളും ഇല്ലാത്ത സ്ഥിതിയായി.
മൂന്ന് ദിശയിലേക്കും തീവണ്ടി കയറിപ്പോകാൻ കഴിയാവുന്ന തരത്തിൽ ട്രയാംഗുലർ സ്റ്റേഷനാണ് റെയിൽവേ ഷൊർണൂരിനായി വിഭാവനം ചെയ്തിരുന്നത്.
ഷൊർണൂർ ജംഗ്ഷൻ സ്റ്റേഷന്റെ ഒരു കിലോമീറ്റർ കിഴക്ക് മാറി പഴയ ഭാരതപ്പുഴ സ്റ്റേഷൻ പ്രദേശത്തെ ത്രികോണാകൃതിയിലുള്ള പ്രത്യേക ഭൂപ്രകൃതി ഉപയോഗപ്പെടുത്തി ട്രയാംങ്കുലർ സ്റ്റേഷൻ നിർമ്മിക്കാനായിരുന്നു ബൃഹദ് പദ്ധതി.
പദ്ധതി പറഞ്ഞ് പതിറ്റാണ്ടു പിന്നിടുന്പോഴും ട്രയാംങ്കുലർ കടലാസിലൊതുങ്ങി. ട്രയാംങ്കുലർ സ്റ്റേഷൻ സ്ഥാപിതമായിരുന്നെങ്കിൽ ഇന്ത്യയിലെ തന്നെ വേറിട്ട റെയിൽവേ സ്റ്റേഷനായി ഷൊർണൂർ മാറുമായിരുന്നു.
സാന്പത്തികവും സാങ്കേതികവുമായ കാരണങ്ങൾ നിരത്തി ഷൊർണൂരിന്റെ ഈ സ്വപ്ന പദ്ധതി അകന്നകന്നു പോയി.
കോയന്പത്തൂർ, മംഗലാപുരം, കൊച്ചി ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾക്ക് ഒരേ സമയം ട്രയാംഗുലർ സ്റ്റേഷൻ ഉപയോഗപ്പെടുത്താവുന്ന അത്യപൂർവ സൗകര്യമാണ് ഇതിലൂടെ വിഭാവനം ചെയ്തിരുന്നത്.
സാങ്കേതിക തടസവാദമാണ് പ്രധാനമായി റെയിൽവേ ഇപ്പോൾ നിരത്തുന്നത്. മുൻപ് 14, 16 കോച്ചുകൾ ഉള്ള എക്സ്പ്രസ് ട്രെയിനുകൾ ഇപ്പോൾ 22, 24 കോച്ചുകളാക്കി മാറ്റി എന്നും നിർദ്ദിഷ്ട ട്രയാംങ്കുലർ ഏരിയ ഇത്തരം കോച്ചുകൾക്ക് സ്ഥലപരിമിതിക്ക് കാരണമാകുമെന്നും റെയിൽവേ വിശദമാക്കിയിരുന്നു. പകരം ബൾബ് സ്റ്റേഷൻ പദ്ധതി എന്ന ഒരാശയവും റെയിൽവേ ഷൊർണൂരിന് നല്കി. തമിഴ്നാട്ടിലെ ജോലാർപേട്ട സ്റ്റേഷൻ മാതൃകയിൽ പറഞ്ഞ ബൾബ് സ്റ്റേഷൻ പദ്ധതിയും നടപ്പായില്ല.
ഇപ്പോൾ ഈസ്റ്റ് വെസ്റ്റ് സ്റ്റേഷനാക്കി മാറ്റാനുള്ള ആലോചനയും നടന്നു വരുന്നു. ഷൊർണൂർ ജംഗ്ഷൻ സ്പർശിക്കാതെ കോയന്പത്തൂർ, കൊച്ചി ഭാഗങ്ങളിലേക്ക് കടന്ന് പോകുന്ന എക്സ്പ്രസ് തീവണ്ടികൾക്ക് ഈസ്റ്റ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് നല്കാനാണ് റെയിൽവേ ആലോചന.
ഇത് യാഥാർത്ഥ്യമായാലും ഷൊർണൂർ ജംഗ്ഷനു പ്രയോജനകരമാണ്. എന്നാൽ ഷൊർണൂർ ജംഗ്ഷന് വേണ്ടി മുറവിളി ഉയർന്നാലേ ഇതെങ്കിലും സാധ്യമാകൂ എന്നതാണ് യാഥാർത്ഥ്യം.
ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ വികസനം പ്രതീക്ഷിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പലതായി. എന്നാൽ നിരാശ മാത്രമാണ് ഫലം.
അടുത്ത കുറച്ചുകാലമായി സംസ്ഥാനത്ത് റെയിൽവേ പ്രഖ്യാപിച്ച പദ്ധതികളും പ്രവർത്തനങ്ങളുമെല്ലാം കൈയ്യടി നേടി വരികയാണ്.
പല ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാനത്തെ സ്റ്റേഷനുകളുടെ നിലവാരം പഠിക്കാൻ നേരിട്ടെത്തുകയുണ്ടായി.
വന്പൻ പദ്ധതികളാണ് പല സ്റ്റേഷനുകളിലേക്കായി റെയിൽവേ വിഭാവനം ചെയ്തിട്ടുള്ളത്. ഇത്തരം പ്രതീക്ഷക്കിടയിലേക്കാണ് ട്രയാംഗുലർ സ്റ്റേഷൻ വീണ്ടും കടന്നുവരുന്നത്.