പാരന്പര്യം കാത്തുസൂക്ഷിക്കുന്നതിന് സീറോ മലബാർ സഭ മാതൃകയാണ്. സീറോ മലബാർ സഭയുടെ ആരാധനാ ക്രമവും പങ്കെടുക്കുന്ന വിശ്വാസികളുടെ കൂടിച്ചേരലും കത്തോലിക്കാ സഭയ്ക്കു തന്നെ മാതൃകയും അഭിമാനാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളും യുവാക്കളും വിശ്വാസം കാത്തുസൂക്ഷിച്ചു പള്ളിയിലെത്തുന്നത് കേരള യാത്രയ്ക്കിടെ ആഹ്ളാദിപ്പിക്കുന്ന കാഴ്ചയായിരുന്നു.
യൂറോപ്യൻ രാജ്യങ്ങൾ വിശ്വാസ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ക്രൈസ്തവരുടെ ചരിത്രവും പാരന്പര്യവും വരെ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇതു തിരിച്ചു പിടിക്കാനുള്ള ആത്മാർഥമായ പരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ്സ്രാന്പിക്കൽ കാർമികത്വം വഹിച്ചു. പൗരസ്ത്യ സുറിയാനി ട്യൂണിൽ ഗാനങ്ങൾ സുറിയാനി , ഇംഗ്ലീഷ് ഭാഷകളിലും വിശുദ്ധ കുർബാനയിൽ ആലപിച്ചത് ഏറെ ശ്രദ്ധേയമായി.
ഫാണ്‍ബറോ സെന്റ് മൈക്കിൽ്സ് അബ്ബേയിലെ ആബട്ട് ഫാ. ഡോം കത്ബെർട്ട് ബ്രോഗൻ, മോണ്‍സിഞ്ഞോർ ജോണ്‍ കല്ലറയ്ക്കൽ, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് മാരായ റവ.ഫാ. ജോർജ് ചേലക്കൽ, ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് തുടങ്ങിയവരും രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും അൽമായ പ്രതിനിധികളും സംബന്ധിച്ചു. റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന 35 ഗായക സംഘവും ഏറെ ശ്രദ്ധേയമായി. റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കലിന്റെ പരിലീനത്തിനു കീഴിൽ അണിനിരന്ന അൾത്താര ബാലൻമാരും ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.വികാരി ജെനെറാൾ റവ. ഫാ. ജിനോ അരീക്കാട്ട് എംസിബിഎസിന്റെ നേതൃത്വത്തിലാണ് തീർഥാനപരിപാടികൾ ഏകോപിപ്പിച്ചത്.
ഷൈമോൻ തോട്ടുങ്കൽ