വൈക്കം: വൈക്കം ആയുർവേദ ആശുപത്രിക്കു സമീപം ആറുവയസുകാരനെയടക്കം അഞ്ചുപേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായ ചത്തു. ചത്ത നായയ്ക്കു പേ വിഷബാധയുള്ളതായി സംശയിക്കുന്നതായി മൃഗസംരക്ഷണ അധികൃതർ പറഞ്ഞു. നായയുടെ മൃതദേഹം തിരുവല്ലയിലെ പരിശോധന കേന്ദ്രത്തിലെത്തിച്ച് പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി നഗരസഭാ അധികൃതർ ഇന്നലെ വൈകുന്നേരം കൊണ്ടുപോയി.
വൈക്കം നഗരസഭയിലെ 25, 26 വാർഡുകളിലെ താമസക്കാരായ ആറുവയസുകാരനെയടക്കം നാലുപേരേയും ഉദയനാപുരം പനമ്പുകാട് സ്വദേശിയേയുമാണ് തെരുവുനായ കടിച്ചത്. ആയുർവേദ ആശുപത്രിക്ക് സമീപം കുഞ്ഞുങ്ങളുമായി കിടന്ന നായയാണ് പ്രദേശവാസികളെ ആക്രമിച്ചത്. നായ്ക്കളെ പിടികൂടുന്നതിൽ പരിശീലനം നേടിയ യുവാവ് നായയെ വലയിലാക്കുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതർ പ്രതിരോധ കുത്തിവയ്പ്പെടുത്ത ശേഷം ബന്ധിച്ചു നായയെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരം ചത്തത്.
വൈക്കം നഗരസഭയിലെ 25, 26 വാർഡുകളിലെ താമസക്കാരായ ആറുവയസുകാരനെയടക്കം നാലുപേരേയും ഉദയനാപുരം പനമ്പുകാട് സ്വദേശിയേയുമാണ് തെരുവുനായ കടിച്ചത്. ആയുർവേദ ആശുപത്രിക്ക് സമീപം കുഞ്ഞുങ്ങളുമായി കിടന്ന നായയാണ് പ്രദേശവാസികളെ ആക്രമിച്ചത്. നായ്ക്കളെ പിടികൂടുന്നതിൽ പരിശീലനം നേടിയ യുവാവ് നായയെ വലയിലാക്കുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതർ പ്രതിരോധ കുത്തിവയ്പ്പെടുത്ത ശേഷം ബന്ധിച്ചു നായയെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരം ചത്തത്.