കോട്ടയം: കോട്ടയം നഗരസഭയില്‍ കെട്ടിടനികുതി ഈടാക്കുന്നതിലെ അപാകത ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സിലില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷബഹളത്തെത്തുടര്ന്നു ചെയര്‍പേഴ്സനും വൈസ്ചെയര്‍മാനും ഒരു വിഭാഗം യുഡിഎഫ് അംഗങ്ങളും ഇറങ്ങിപ്പോയി. തുടര്‍ന്ന് നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് യോഗം തുടരാന്‍ അനുമതി നല്കി.
പിന്നീട് എല്‍ഡിഎഫ് അംഗത്തിന്റെ അധ്യക്ഷതയില്‍ യോഗം തുടര്‍ന്നു. പ്രതിപക്ഷ അംഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു വിഭാഗം യുഡിഎഫ് അംഗങ്ങള്‍ പങ്കെടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11നു കെട്ടിടനികുതി സംബന്ധിച്ച അപാകത ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗമാണ് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്. യോഗത്തില്‍ പ്രതിപക്ഷഅംഗം ജിബി ജോണ്‍ സംസാരിച്ചപ്പോഴാണ് ബഹളം തുടങ്ങിയത്. അരമണിക്കൂറിലേറെ ജിബി ജോണ്‍ സംസാരിച്ചതോടെ എതിര്‍പ്പുമായി ബിജെപി അംഗങ്ങള്‍ രംഗത്തിറങ്ങി. ഇതോടെ പ്രസംഗം അവസാനിപ്പിക്കണമെന്ന് ചെയര്‍പേഴ്സൺ ബിന്‍സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം വഴങ്ങിയില്ല. മറ്റ് അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് ബിജെപി അംഗങ്ങളും ഒരു വിഭാഗം യുഡിഎഫ് അംഗങ്ങളും ആവശ്യപ്പെട്ടതോടെ കൗണ്‍സില്‍ ബഹളമയമായി.
അംഗങ്ങള്‍ ചെയറിനടുത്തേക്ക് നീങ്ങി. ഇതിനിടെ യോഗം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ചെയര്‍പേഴ്സണ്‍ എഴുന്നേറ്റു.
വൈസ് ചെയര്മാന് ബി. ഗോപകുമാറും ഒരു വിഭാഗം യുഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളും ഹാളില്നിന്നിറങ്ങിപ്പോയി. ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്നും ചര്‍ച്ച തുടരണമെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ നിലപാടെടുത്തു. ഇതോടെ ചട്ടപ്രകാരം നിലവിലുള്ള പ്രതിപക്ഷ അംഗവും, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജോസ് പള്ളിക്കുന്നേല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ജോസ് പള്ളിക്കുന്നേല്‍ ചെയര്മാന് സ്ഥാനത്തിരുന്ന് യോഗം തുടര്‍ന്നു.
നഗരസഭാ ഉദ്യോഗസ്ഥരും യോഗത്തില്‍ തുടര്‍ന്നു. യുഡിഎഫിലെ ഒന്‍പത് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. എം.പി. സന്തോഷ് കുമാര്‍, സാബു മാത്യു, എം.എ. ഷാജി, സിന്‍സി പാറയില്‍, ബിന്ദു സന്തോഷ് കുമാര്‍, ധന്യ ഗിരീഷ്, ലിസി മണിമല, ഷീനാ ബിനു, മോളിക്കുട്ടി സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രതിപക്ഷത്തെ ജോസ് പള്ളിക്കുന്നില്‍ നിയന്ത്രിച്ച കൗണ്‍സില്‍ യോഗത്തില്‍ തുടര്‍ന്നത്. 20 പ്രതിപക്ഷ അംഗങ്ങള്‍ ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നാണ് കെട്ടിട നികുതിയുമായി ബന്ധപ്പെട്ട അടിയന്തര കൗണ്‍സില്‍ നടന്നത്. യോഗം അവസാനിപ്പിച്ചുവെന്ന് ചെയര്‍പേഴ്സണ്‍ പ്രഖ്യാപിച്ചതിനാല്‍ എല്‍ഡിഎഫ് അംഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് നിയമസാധുതയില്ലെന്ന് വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ പറഞ്ഞു.
2016 മുതല്‍ കെട്ടിടനികുതിയിലെ വര്‍ധന ഈടാക്കാനായിരുന്നു നഗരസഭാധികൃതരുടെ തീരുമാനം. പലര്‍ക്കും വന്‍തുകയാണ് ഈയിനത്തില്‍ അടയ്ക്കേണ്ടിവരുന്നത്. ഒരു വര്‍ഷത്തെ നികുതി സ്വീകരിക്കാനും തുടര്‍ നികുതി സംബന്ധിച്ച് സര്‍ക്കാരില്‍നിന്നും വ്യക്തത വരുത്തിയശേഷം നികുതി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരേ
നടപടിക്കു സാധ്യത
കോട്ടയം: എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരേ നടപടിയുണ്ടായേക്കും. ഇതുസംബന്ധിച്ച് കെപിസിസി നേതൃത്വം വിവരങ്ങള്‍ ശേഖരിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ്. എല്‍ഡിഎഫിനൊപ്പം ചേര്‍ന്നവരെ സഹായിക്കുന്ന നിലപാടാണ് ഡിസിസി നേതൃത്വം സ്വീകരിക്കുന്നതെന്ന ആക്ഷേപവും കോണ്‍ഗ്രസിലെ ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. ഒമ്പത് കോണ്‍ഗ്രസ് കണ്സിലര്മാരാണ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. ഇവര്‍ എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ കൂറുമാറ്റം മറികടക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. യുഡിഎഫിലെ ശക്തികേന്ദ്രത്തിലെ തമ്മിലടി കോണ്‍ഗ്രസ് നേതൃത്വത്തിനും തലവേദനയാണ്.
പിന്നീട് എല്‍ഡിഎഫ് അംഗത്തിന്റെ അധ്യക്ഷതയില്‍ യോഗം തുടര്‍ന്നു. പ്രതിപക്ഷ അംഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു വിഭാഗം യുഡിഎഫ് അംഗങ്ങള്‍ പങ്കെടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11നു കെട്ടിടനികുതി സംബന്ധിച്ച അപാകത ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗമാണ് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്. യോഗത്തില്‍ പ്രതിപക്ഷഅംഗം ജിബി ജോണ്‍ സംസാരിച്ചപ്പോഴാണ് ബഹളം തുടങ്ങിയത്. അരമണിക്കൂറിലേറെ ജിബി ജോണ്‍ സംസാരിച്ചതോടെ എതിര്‍പ്പുമായി ബിജെപി അംഗങ്ങള്‍ രംഗത്തിറങ്ങി. ഇതോടെ പ്രസംഗം അവസാനിപ്പിക്കണമെന്ന് ചെയര്‍പേഴ്സൺ ബിന്‍സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം വഴങ്ങിയില്ല. മറ്റ് അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് ബിജെപി അംഗങ്ങളും ഒരു വിഭാഗം യുഡിഎഫ് അംഗങ്ങളും ആവശ്യപ്പെട്ടതോടെ കൗണ്‍സില്‍ ബഹളമയമായി.
അംഗങ്ങള്‍ ചെയറിനടുത്തേക്ക് നീങ്ങി. ഇതിനിടെ യോഗം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ചെയര്‍പേഴ്സണ്‍ എഴുന്നേറ്റു.
വൈസ് ചെയര്മാന് ബി. ഗോപകുമാറും ഒരു വിഭാഗം യുഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളും ഹാളില്നിന്നിറങ്ങിപ്പോയി. ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്നും ചര്‍ച്ച തുടരണമെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ നിലപാടെടുത്തു. ഇതോടെ ചട്ടപ്രകാരം നിലവിലുള്ള പ്രതിപക്ഷ അംഗവും, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജോസ് പള്ളിക്കുന്നേല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ജോസ് പള്ളിക്കുന്നേല്‍ ചെയര്മാന് സ്ഥാനത്തിരുന്ന് യോഗം തുടര്‍ന്നു.
നഗരസഭാ ഉദ്യോഗസ്ഥരും യോഗത്തില്‍ തുടര്‍ന്നു. യുഡിഎഫിലെ ഒന്‍പത് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. എം.പി. സന്തോഷ് കുമാര്‍, സാബു മാത്യു, എം.എ. ഷാജി, സിന്‍സി പാറയില്‍, ബിന്ദു സന്തോഷ് കുമാര്‍, ധന്യ ഗിരീഷ്, ലിസി മണിമല, ഷീനാ ബിനു, മോളിക്കുട്ടി സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രതിപക്ഷത്തെ ജോസ് പള്ളിക്കുന്നില്‍ നിയന്ത്രിച്ച കൗണ്‍സില്‍ യോഗത്തില്‍ തുടര്‍ന്നത്. 20 പ്രതിപക്ഷ അംഗങ്ങള്‍ ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നാണ് കെട്ടിട നികുതിയുമായി ബന്ധപ്പെട്ട അടിയന്തര കൗണ്‍സില്‍ നടന്നത്. യോഗം അവസാനിപ്പിച്ചുവെന്ന് ചെയര്‍പേഴ്സണ്‍ പ്രഖ്യാപിച്ചതിനാല്‍ എല്‍ഡിഎഫ് അംഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് നിയമസാധുതയില്ലെന്ന് വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ പറഞ്ഞു.
2016 മുതല്‍ കെട്ടിടനികുതിയിലെ വര്‍ധന ഈടാക്കാനായിരുന്നു നഗരസഭാധികൃതരുടെ തീരുമാനം. പലര്‍ക്കും വന്‍തുകയാണ് ഈയിനത്തില്‍ അടയ്ക്കേണ്ടിവരുന്നത്. ഒരു വര്‍ഷത്തെ നികുതി സ്വീകരിക്കാനും തുടര്‍ നികുതി സംബന്ധിച്ച് സര്‍ക്കാരില്‍നിന്നും വ്യക്തത വരുത്തിയശേഷം നികുതി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരേ
നടപടിക്കു സാധ്യത
കോട്ടയം: എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരേ നടപടിയുണ്ടായേക്കും. ഇതുസംബന്ധിച്ച് കെപിസിസി നേതൃത്വം വിവരങ്ങള്‍ ശേഖരിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ്. എല്‍ഡിഎഫിനൊപ്പം ചേര്‍ന്നവരെ സഹായിക്കുന്ന നിലപാടാണ് ഡിസിസി നേതൃത്വം സ്വീകരിക്കുന്നതെന്ന ആക്ഷേപവും കോണ്‍ഗ്രസിലെ ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. ഒമ്പത് കോണ്‍ഗ്രസ് കണ്സിലര്മാരാണ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. ഇവര്‍ എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ കൂറുമാറ്റം മറികടക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. യുഡിഎഫിലെ ശക്തികേന്ദ്രത്തിലെ തമ്മിലടി കോണ്‍ഗ്രസ് നേതൃത്വത്തിനും തലവേദനയാണ്.