കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച അറ്റൻഡറെ രക്ഷിക്കാൻ ശ്രമങ്ങൾ നടത്തുന്ന ജീവനക്കാർക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈസ് പ്രിൻസിപ്പലിനെ ഉപരോധിച്ചു.
പ്രിൻസിപ്പൽ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൈസ് പ്രിൻസിപ്പൽ ഡോ.കെ.ജി. സജിത്ത് കുമാറിനെ ഉപരോധിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ജീവനക്കാരിൽ ചിലർ തന്നെയാണ് ചികിത്സയിൽ കഴിയുന്ന ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചത്. വഴങ്ങില്ലെന്നു വ്യക്തമായപ്പോൾ ഭീഷണിപ്പെടുത്തുകയും മാനസിക രോഗിയെന്ന് മുദ്രകുത്തി അപമാനിക്കാനും ശ്രമിച്ചെന്ന യുവതിയുടെ പരാതി പോലീസിനു കൈമാറണമെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ജീവനക്കാർക്കെതിരേ കർശന നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് വൈസ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു.
മജിസ്ട്രേറ്റിനു അതിജീവിത നൽകിയ രഹസ്യമൊഴി അട്ടിമറിക്കാൻ ജീവനക്കാർ ശ്രമം നടത്തിയെന്നത് പകൽ പോലെ വ്യക്തമായതാണെന്നും യുവതിക്ക് സംരക്ഷണം നൽകുന്നതിൽ ആരോഗ്യവകുപ്പും സർക്കാരും പൂർണമായി പരാജയപ്പെട്ടെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. അതിജീവിത നീതി ഉറപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
സമരം തുടർന്നതിനെ തുടർന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ സ്ഥലത്തെത്തി. തുടർന്ന് ഡിസിസി പ്രസിഡന്റ് വൈസ് പ്രിൻസിപ്പലും സൂപ്രണ്ടുമായി ചർച്ച നടത്തി. യുവതിയായ അതിജീവിതയുടെ പരാതി പോലീസിന് കൈമാറുമെന്നും അന്വേഷണത്തിനു സമിതിയെ നിയോഗിച്ച് 24 മണിക്കൂറിനുള്ളിൽ കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കുമെന്നും ചർച്ചയിൽ അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്ന് സമരം പിൻവലിച്ചു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, എൻഎസ് യു ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത്, ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ് ലാൽ, ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, ശ്രീയേഷ് ചെലവൂർ, സുജിത്ത് ഒളവണ്ണ, പുതുശ്ശേരി വിശ്വൻ, വി.ടി. സൂരജ്, സനൂജ് കുരുവട്ടൂർ എന്നിവർ നേതൃത്വം നൽകി.
പ്രിൻസിപ്പൽ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൈസ് പ്രിൻസിപ്പൽ ഡോ.കെ.ജി. സജിത്ത് കുമാറിനെ ഉപരോധിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ജീവനക്കാരിൽ ചിലർ തന്നെയാണ് ചികിത്സയിൽ കഴിയുന്ന ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചത്. വഴങ്ങില്ലെന്നു വ്യക്തമായപ്പോൾ ഭീഷണിപ്പെടുത്തുകയും മാനസിക രോഗിയെന്ന് മുദ്രകുത്തി അപമാനിക്കാനും ശ്രമിച്ചെന്ന യുവതിയുടെ പരാതി പോലീസിനു കൈമാറണമെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ജീവനക്കാർക്കെതിരേ കർശന നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് വൈസ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു.
മജിസ്ട്രേറ്റിനു അതിജീവിത നൽകിയ രഹസ്യമൊഴി അട്ടിമറിക്കാൻ ജീവനക്കാർ ശ്രമം നടത്തിയെന്നത് പകൽ പോലെ വ്യക്തമായതാണെന്നും യുവതിക്ക് സംരക്ഷണം നൽകുന്നതിൽ ആരോഗ്യവകുപ്പും സർക്കാരും പൂർണമായി പരാജയപ്പെട്ടെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. അതിജീവിത നീതി ഉറപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
സമരം തുടർന്നതിനെ തുടർന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ സ്ഥലത്തെത്തി. തുടർന്ന് ഡിസിസി പ്രസിഡന്റ് വൈസ് പ്രിൻസിപ്പലും സൂപ്രണ്ടുമായി ചർച്ച നടത്തി. യുവതിയായ അതിജീവിതയുടെ പരാതി പോലീസിന് കൈമാറുമെന്നും അന്വേഷണത്തിനു സമിതിയെ നിയോഗിച്ച് 24 മണിക്കൂറിനുള്ളിൽ കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കുമെന്നും ചർച്ചയിൽ അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്ന് സമരം പിൻവലിച്ചു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, എൻഎസ് യു ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത്, ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ് ലാൽ, ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, ശ്രീയേഷ് ചെലവൂർ, സുജിത്ത് ഒളവണ്ണ, പുതുശ്ശേരി വിശ്വൻ, വി.ടി. സൂരജ്, സനൂജ് കുരുവട്ടൂർ എന്നിവർ നേതൃത്വം നൽകി.