അതിരമ്പുഴ: സ്ഥലം വാങ്ങണോ, റോഡ് വികസനം വേണോ എന്നതായിരുന്നു തർക്കം. ഡിസിസിയുടെ ഇടപെടലിൽ റോഡ് വികസനത്തിനൊപ്പം സ്ഥലം വാങ്ങാനും കൂടുതൽ തുക വകയിരുത്തിയതോടെ ഒത്തുതീർപ്പായി. അതിരമ്പുഴ പഞ്ചായത്തിൽ ബജറ്റ് പാസായി.
സ്ഥലം വാങ്ങുന്നതിന് തുക വകയിരുത്തുന്നതു സംബന്ധിച്ച് തർക്കമുണ്ടായതിനെത്തുടർന്ന് കോൺഗ്രസിലെ ഏഴ് അംഗങ്ങൾ എൽഡിഎഫ് അംഗങ്ങൾക്കൊപ്പം വിയോജനക്കുറിപ്പ് എഴുതിയത് വിവാദമായിരുന്നു. ഇതോടെ ബജറ്റ് പാസാക്കാനാകാതെ കമ്മിറ്റി പിരിയുകയായിരുന്നു. 22 അംഗ കമ്മിറ്റിയിൽ 15 അംഗങ്ങളുള്ള യുഡിഎഫിന് ബജറ്റ് പാസാക്കാനാകാതെ വന്നത് നാണക്കേടായി.
പിന്നീട് ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെടുകയും ബജറ്റിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് അംഗങ്ങൾക്കു വിപ്പ് നൽകുകയും ചെയ്തു. വിയോജനക്കുറിപ്പെഴുതിയ അംഗങ്ങളുടെ ആവശ്യം പരിഗണിച്ചു സ്ഥലം വാങ്ങാനായി നീക്കിവച്ച തുക 1.5 കോടിയിൽനിന്ന് നാലു കോടിയായി ഉയർത്തി.
56.51 കോടി രൂപ വരവ്, 43.74 കോടി രൂപ ചെലവ്
56.51കോടി രൂപ വരവും 43.74 കോടി രൂപ ചെലവും 12.77 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാസായത്. അടിസ്ഥാന വികസനത്തിന് ബജറ്റ് ഊന്നൽ നൽകുന്നതായി പ്രസിഡന്റ് സജി തടത്തില്‍, വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജല്‍ജീവന്‍ മിഷനും മറ്റു കുടിവെള്ള പദ്ധതികള്‍ക്കുമായി പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്തിലെ റോഡുകള്‍ പൂർണമായും സഞ്ചാരയോഗ്യമല്ലാത്ത സാഹചര്യത്തിൽ റോഡ് വികസനത്തിനായി 5.55 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഓരോ വാര്‍ഡിനും 25 ലക്ഷം രൂപ വീതം ലഭിക്കും.
ഷോപ്പിംഗ് കോംപ്ലക്സിന് നാലു കോടി
മാർക്കറ്റിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതിന് നാലുകോടി രൂപയും വിവിധ പദ്ധതികൾക്കായി സ്ഥലം വാങ്ങുന്നതിനു നാലുകോടി രൂപയും വകയിരുത്തി. ദാരിദ്ര്യ ലഘൂകരണം -6.60 കോടി, പൊതുമരാമത്ത്, ഊര്‍ജം-11.25 കോടി, വീടുകളുടെ മെയിന്റനൻസ്-1.15 കോടി, തെരുവ് വിളക്ക് വൈദ്യുതീകരണം-20 ലക്ഷം, ദുരന്ത നിവാരണം-10ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.
സ്ഥലം വാങ്ങുന്നതിന് തുക വകയിരുത്തുന്നതു സംബന്ധിച്ച് തർക്കമുണ്ടായതിനെത്തുടർന്ന് കോൺഗ്രസിലെ ഏഴ് അംഗങ്ങൾ എൽഡിഎഫ് അംഗങ്ങൾക്കൊപ്പം വിയോജനക്കുറിപ്പ് എഴുതിയത് വിവാദമായിരുന്നു. ഇതോടെ ബജറ്റ് പാസാക്കാനാകാതെ കമ്മിറ്റി പിരിയുകയായിരുന്നു. 22 അംഗ കമ്മിറ്റിയിൽ 15 അംഗങ്ങളുള്ള യുഡിഎഫിന് ബജറ്റ് പാസാക്കാനാകാതെ വന്നത് നാണക്കേടായി.
പിന്നീട് ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെടുകയും ബജറ്റിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് അംഗങ്ങൾക്കു വിപ്പ് നൽകുകയും ചെയ്തു. വിയോജനക്കുറിപ്പെഴുതിയ അംഗങ്ങളുടെ ആവശ്യം പരിഗണിച്ചു സ്ഥലം വാങ്ങാനായി നീക്കിവച്ച തുക 1.5 കോടിയിൽനിന്ന് നാലു കോടിയായി ഉയർത്തി.
56.51 കോടി രൂപ വരവ്, 43.74 കോടി രൂപ ചെലവ്
56.51കോടി രൂപ വരവും 43.74 കോടി രൂപ ചെലവും 12.77 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാസായത്. അടിസ്ഥാന വികസനത്തിന് ബജറ്റ് ഊന്നൽ നൽകുന്നതായി പ്രസിഡന്റ് സജി തടത്തില്‍, വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജല്‍ജീവന്‍ മിഷനും മറ്റു കുടിവെള്ള പദ്ധതികള്‍ക്കുമായി പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്തിലെ റോഡുകള്‍ പൂർണമായും സഞ്ചാരയോഗ്യമല്ലാത്ത സാഹചര്യത്തിൽ റോഡ് വികസനത്തിനായി 5.55 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഓരോ വാര്‍ഡിനും 25 ലക്ഷം രൂപ വീതം ലഭിക്കും.
ഷോപ്പിംഗ് കോംപ്ലക്സിന് നാലു കോടി
മാർക്കറ്റിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതിന് നാലുകോടി രൂപയും വിവിധ പദ്ധതികൾക്കായി സ്ഥലം വാങ്ങുന്നതിനു നാലുകോടി രൂപയും വകയിരുത്തി. ദാരിദ്ര്യ ലഘൂകരണം -6.60 കോടി, പൊതുമരാമത്ത്, ഊര്‍ജം-11.25 കോടി, വീടുകളുടെ മെയിന്റനൻസ്-1.15 കോടി, തെരുവ് വിളക്ക് വൈദ്യുതീകരണം-20 ലക്ഷം, ദുരന്ത നിവാരണം-10ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.