ഡിട്രോയിറ്റ്: അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്ത് നാലു സഹപാഠികളെ വെടിവച്ചുകൊന്ന പതിനഞ്ചുകാരന്റെ മാതാപിതാക്കൾ അറസ്റ്റിൽ. മനപ്പൂർവമല്ലാത്ത നരഹത്യക്കു പോലീസ് കേസെടുത്തതിനു പിന്നാലെ ഇവർ ഒളിവിൽപോയിരുന്നു.
ഈഥൻ ക്രംബ്ലി എന്ന വിദ്യാർഥി ഓക്സ്ഫഡ് പട്ടണത്തിലെ ഹൈസ്കൂളിൽ ചൊവ്വാഴ്ച നടത്തിയ വെടിവയ്പിൽ ഏഴു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. പിതാവ് പുതുതായി വാങ്ങിയ തോക്കാണ് ഉപയോഗിച്ചത്.
മകനെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിലാണ് ജയിംസ്- ജിന്നിഫർ ക്രംബ്ലി ദന്പതികൾക്കെതിരേ കേസെടുത്തത്. ഒളിവിൽപോയ ഇവരെക്കുറിച്ചു വിവരം നല്കുന്നവർക്ക് പോലീസ് 10,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഡിട്രോയിറ്റിലെ ഒരു ഗോഡൗണിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
വെടിവയ്പു നടത്തിയ ഈഥനെതിരേ കൊലക്കുറ്റത്തിനു പുറമേ തീവ്രവാദക്കുറ്റവും ചുമത്തിയിട്ടുണ്ട്. തീവ്രവാദക്കുറ്റം ചുമത്തിയതും മാതാപിതാക്കൾക്കെതിരേ കേസെടുത്തതും അസാധാരണ നടപടികളാണ്.
ഈഥൻ ക്രംബ്ലി എന്ന വിദ്യാർഥി ഓക്സ്ഫഡ് പട്ടണത്തിലെ ഹൈസ്കൂളിൽ ചൊവ്വാഴ്ച നടത്തിയ വെടിവയ്പിൽ ഏഴു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. പിതാവ് പുതുതായി വാങ്ങിയ തോക്കാണ് ഉപയോഗിച്ചത്.
മകനെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിലാണ് ജയിംസ്- ജിന്നിഫർ ക്രംബ്ലി ദന്പതികൾക്കെതിരേ കേസെടുത്തത്. ഒളിവിൽപോയ ഇവരെക്കുറിച്ചു വിവരം നല്കുന്നവർക്ക് പോലീസ് 10,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഡിട്രോയിറ്റിലെ ഒരു ഗോഡൗണിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
വെടിവയ്പു നടത്തിയ ഈഥനെതിരേ കൊലക്കുറ്റത്തിനു പുറമേ തീവ്രവാദക്കുറ്റവും ചുമത്തിയിട്ടുണ്ട്. തീവ്രവാദക്കുറ്റം ചുമത്തിയതും മാതാപിതാക്കൾക്കെതിരേ കേസെടുത്തതും അസാധാരണ നടപടികളാണ്.