ബെർലിൻ: കോവിഡ് വാക്സിൻ വഴിയുള്ള രക്തം കട്ടപിടിക്കുന്ന പ്രവണത പരിഹരിക്കാനാകുമെന്ന് യുകെയിലെയും യുഎസിലെയും അന്താരാഷ്ട്ര ഗവേഷക സംഘം പറയുന്നു.
വാക്സിനുകൾ സ്വീകരിച്ചതിനുശേഷം ചിലരിൽ രക്തം കട്ടപിടിക്കുന്നതിന്റെ കാരണം തിരിച്ചറിഞ്ഞിതായിട്ടാണ് ഗവേഷകർ പറഞ്ഞത്. 2021 മാർച്ചിൽ, ചെറുപ്പക്കാരിൽ ജബ്സ് സ്വീകരിച്ചതിനുശേഷം അപൂർവമായ രക്തം കട്ടപിടിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചില രാജ്യങ്ങൾ ആസ്ട്രസെനെക്ക വാക്സിൻ പരിമിതപ്പെടുത്തിയിരുന്നു. വൈറൽ വെക്റ്റർ വാക്സിനുകൾ ഒരു പ്രോട്ടീനിനെ ആകർഷിക്കുന്നതായും അപകടകരമായ ഒരു പ്രക്രിയ എന്നത് അതായത്, രക്തം കട്ടപിടിക്കൽ ട്രെൻഡിലേയ്ക്കു നീങ്ങിയതായും ഗവേഷകർ പറഞ്ഞു.
2021 ഒക്ടോബറിൽ ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ റിപ്പോർട്ട് ചെയ്തത്, യുകെയിൽ 24.9 ദശലക്ഷം ആദ്യ ഡോസുകൾക്കും 24.1 ദശലക്ഷം രണ്ടാം ഡോസുകൾക്കും ശേഷം 423 അറിയപ്പെടുന്ന രക്തം കട്ടപിടിക്കുന്ന കേസുകൾ ഉണ്ടെന്നാണ്. രക്തം കട്ടപിടിച്ച 423 പേരിൽ 72 പേർ മരിച്ചു. രണ്ടാമത്തെ ഡോസിനുശേഷം ആറ് മരണങ്ങളും സംഭവിച്ചു. ജർമനിയിലും ഓസ്ട്രേലിയയിലും ചില മരണങ്ങളും റിപ്പോർട്ടു ചെയ്തിരുന്നു.
പുതിയ കൊറോണ മ്യൂട്ടേഷൻ ഒമിക്രോണും ദീർഘകാലാടിസ്ഥാനത്തിൽ ഒരു പുതിയ വാക്സിൻ ആവശ്യമായി വരുമെന്ന് ബയോണ്‍ടെക് മേധാവി ഉഗുർ സാഹിൻ പറഞ്ഞു. വാക്സിനേഷൻ എടുത്ത ആളുകളെ വൈറസ് കൂടുതൽ എളുപ്പത്തിൽ ബാധിക്കുമെങ്കിലും ഇതിനകം വാക്സിനേഷൻ എടുത്തവർ ഇപ്പോഴും രോഗത്തിന്റെ ഗുരുതരമായ ഗതിയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുണ്ടെന്നും സാഹിൻ പറഞ്ഞു. 100 ദിവസത്തിനുള്ളിൽ. ബയോണ്ടെക്കിൽ നിന്നും മോഡേണയിൽ നിന്നുമുള്ള വാക്സിനുകളുടെ നോവൽ സാങ്കേതികവിദ്യ മ്യൂട്ടേഷനുകളെ ദ്രുതഗതിയിലുള്ള തടയാൻ സാധ്യമാക്കുന്ന വാക്സിൻ ഉണ്ടാക്കാൻ ഇതിനകം തന്നെ ഒമിക്രോണ്‍ വേരിയന്റിന്റെ ഫലങ്ങൾ പരീക്ഷിച്ചുവരികയാണന്നും സാഹിൻ പറഞ്ഞു.
ജോസ് കുന്പിളുവേലിൽ
കോവിഡ് വ്യതിയാനം: പുതിയ വാക്സിൻ വേണമെന്ന് ബയോണ്‍ടെക് മേധാവി
11:46 PM Dec 04, 2021 | Deepika.com