പാലാ: പാലാ നഗരസഭയുടെ ബജറ്റ് അവതരണ വിവാദത്തിൽ ഭരണപക്ഷത്തെ വെട്ടിലാക്കാൻ പുതിയ തന്ത്രവുമായി പ്രതിപക്ഷം രംഗത്ത്.
ചെയർപേഴ്സൺ അവതരിപ്പിച്ച ബജറ്റിനെ പൊതുവേ സ്വാഗതം ചെയ്ത പ്രതിപക്ഷം പക്ഷേ, സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗീകാരം കിട്ടാതെ വന്നതോടെ ബജറ്റ് അവതരിപ്പിക്കാൻ കഴിയാതെവന്ന വൈസ് ചെയർപേഴ്സൺ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണപക്ഷത്തു ഭിന്നതയുണ്ടെന്ന ആരോപണം സ്ഥാപിച്ചെടുക്കാനാണ് ഈ നീക്കം നടത്തിയതെന്നു കരുതുന്നു.
ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാതെവന്ന വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ് തത്സ്ഥാനം രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇന്നലെ ചേര്‍ന്ന ബജറ്റ് അംഗീകാരത്തിനുള്ള പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് പ്രതിപക്ഷം ഈ നിലപാട് സ്വീകരിച്ചത്.
ബജറ്റിലെ പല നിര്‍ദേശങ്ങളും വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും കൈയടി വാങ്ങാന്‍ മാത്രമുള്ള ബജറ്റാണിതെന്നും പ്രതിപക്ഷ നേതാവ് പ്രഫ. സതീശ് ചൊള്ളാനി പറഞ്ഞു. അങ്കണവാടിക്കായി നീക്കിവച്ചിരിക്കുന്ന പത്തു ലക്ഷം രൂപ 12-ാം വാര്‍ഡിലെ അങ്കണവാടി നിര്‍മിക്കാന്‍ വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ബജറ്റ് പൊതുവെ സ്വാഗതാര്‍ഹമാണെന്നു പ്രതിപക്ഷത്തെ മായാ രാഹുല്‍, വി.സി. പ്രിന്‍സ്, ജിമ്മി ജോസഫ്, സിജി ടോണി എന്നിവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ചില പോരായ്മകളുണ്ട്. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. സ്റ്റേഡിയം പരിപാലനത്തിനു കൂടുതല്‍ തുക അനുവദിക്കണം. വാതക ശ്മശാനം എത്രയുംവേഗം പ്രവര്‍ത്തനം തുടങ്ങണം. വെള്ളപ്പൊക്കം തടയാനും മലിനജലം ഒഴിവാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇൻഷ്വറൻസിന് കൈയടി
ജനറല്‍ ആശുപത്രിയിലെ കൃത്രിമ അവയവ നിര്‍മാണ യൂണിറ്റിനായി ഒരു രൂപ പോലും മാറ്റിവയ്ക്കാത്തതു ശരിയായില്ല. അതേസമയം, ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയ ബജറ്റ് നിര്‍ദേശത്തെ പ്രതിപക്ഷം ഒന്നടങ്കം സ്വാഗതംചെയ്തു. നെല്‍കൃഷിക്കു തുക മാറ്റിവച്ചതും നഗരസഭാ ഓഫീസില്‍ സോളാര്‍ പാനല്‍ പദ്ധതി നടപ്പാക്കുന്നതും നല്ല നിര്‍ദേശമാണ്.
ജനറല്‍ ആശുപത്രിയിലേക്കു സമാന്തരമായി നിലവിലുള്ള ഒരു റോഡ് വികസിപ്പിക്കണമെന്ന ആവശ്യവും ചര്‍ച്ചകളില്‍ ഉയര്‍ന്നു.
സിജി പ്രസാദ് രാജിവയ്ക്കണം
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയില്‍ ഭൂരിപക്ഷമില്ലാതെ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാതെ വന്ന വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ് തത്സ്ഥാനം രാജിവയ്ക്കണമെന്നു പ്രതിപക്ഷത്തെ സിജി ടോണി ആവശ്യപ്പെട്ടു.
ബജറ്റ് ചര്‍ച്ചയില്‍ ഭരണപക്ഷ അംഗങ്ങളില്‍നിന്ന് ഒരു നിര്‍ദേശവും ഉയരാതിരുന്നതും പ്രത്യേകം ശ്രദ്ധേയമായി. ഭരണ-പ്രതിപക്ഷ പിന്തുണയോടെ ബജറ്റ് പാസാക്കുന്നതായി അധ്യക്ഷത വഹിച്ച ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ പറഞ്ഞു.
ഭേദഗതികള്‍ പരിശോധിക്കും:
ചെയര്‍പേഴ്സണ്‍
ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച നിര്‍ദേശങ്ങളും ഭേദഗതികളും ഗൗരവമായിതന്നെ പരിശോധിച്ചു തുടര്‍നടപടി സ്വീകരിക്കുമെന്നു ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ പറഞ്ഞു. നഗരവികസന കാര്യത്തില്‍ രാഷ്ട്രീയമില്ല. ക്രിയാത്മക നിര്‍ദേശങ്ങള്‍ ആരു പറഞ്ഞാലും അംഗീകരിക്കും - അവർ വിശദീകരിച്ചു.
ചെയർപേഴ്സൺ അവതരിപ്പിച്ച ബജറ്റിനെ പൊതുവേ സ്വാഗതം ചെയ്ത പ്രതിപക്ഷം പക്ഷേ, സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗീകാരം കിട്ടാതെ വന്നതോടെ ബജറ്റ് അവതരിപ്പിക്കാൻ കഴിയാതെവന്ന വൈസ് ചെയർപേഴ്സൺ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണപക്ഷത്തു ഭിന്നതയുണ്ടെന്ന ആരോപണം സ്ഥാപിച്ചെടുക്കാനാണ് ഈ നീക്കം നടത്തിയതെന്നു കരുതുന്നു.
ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാതെവന്ന വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ് തത്സ്ഥാനം രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇന്നലെ ചേര്‍ന്ന ബജറ്റ് അംഗീകാരത്തിനുള്ള പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് പ്രതിപക്ഷം ഈ നിലപാട് സ്വീകരിച്ചത്.
ബജറ്റിലെ പല നിര്‍ദേശങ്ങളും വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും കൈയടി വാങ്ങാന്‍ മാത്രമുള്ള ബജറ്റാണിതെന്നും പ്രതിപക്ഷ നേതാവ് പ്രഫ. സതീശ് ചൊള്ളാനി പറഞ്ഞു. അങ്കണവാടിക്കായി നീക്കിവച്ചിരിക്കുന്ന പത്തു ലക്ഷം രൂപ 12-ാം വാര്‍ഡിലെ അങ്കണവാടി നിര്‍മിക്കാന്‍ വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ബജറ്റ് പൊതുവെ സ്വാഗതാര്‍ഹമാണെന്നു പ്രതിപക്ഷത്തെ മായാ രാഹുല്‍, വി.സി. പ്രിന്‍സ്, ജിമ്മി ജോസഫ്, സിജി ടോണി എന്നിവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ചില പോരായ്മകളുണ്ട്. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. സ്റ്റേഡിയം പരിപാലനത്തിനു കൂടുതല്‍ തുക അനുവദിക്കണം. വാതക ശ്മശാനം എത്രയുംവേഗം പ്രവര്‍ത്തനം തുടങ്ങണം. വെള്ളപ്പൊക്കം തടയാനും മലിനജലം ഒഴിവാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇൻഷ്വറൻസിന് കൈയടി
ജനറല്‍ ആശുപത്രിയിലെ കൃത്രിമ അവയവ നിര്‍മാണ യൂണിറ്റിനായി ഒരു രൂപ പോലും മാറ്റിവയ്ക്കാത്തതു ശരിയായില്ല. അതേസമയം, ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയ ബജറ്റ് നിര്‍ദേശത്തെ പ്രതിപക്ഷം ഒന്നടങ്കം സ്വാഗതംചെയ്തു. നെല്‍കൃഷിക്കു തുക മാറ്റിവച്ചതും നഗരസഭാ ഓഫീസില്‍ സോളാര്‍ പാനല്‍ പദ്ധതി നടപ്പാക്കുന്നതും നല്ല നിര്‍ദേശമാണ്.
ജനറല്‍ ആശുപത്രിയിലേക്കു സമാന്തരമായി നിലവിലുള്ള ഒരു റോഡ് വികസിപ്പിക്കണമെന്ന ആവശ്യവും ചര്‍ച്ചകളില്‍ ഉയര്‍ന്നു.
സിജി പ്രസാദ് രാജിവയ്ക്കണം
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയില്‍ ഭൂരിപക്ഷമില്ലാതെ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാതെ വന്ന വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ് തത്സ്ഥാനം രാജിവയ്ക്കണമെന്നു പ്രതിപക്ഷത്തെ സിജി ടോണി ആവശ്യപ്പെട്ടു.
ബജറ്റ് ചര്‍ച്ചയില്‍ ഭരണപക്ഷ അംഗങ്ങളില്‍നിന്ന് ഒരു നിര്‍ദേശവും ഉയരാതിരുന്നതും പ്രത്യേകം ശ്രദ്ധേയമായി. ഭരണ-പ്രതിപക്ഷ പിന്തുണയോടെ ബജറ്റ് പാസാക്കുന്നതായി അധ്യക്ഷത വഹിച്ച ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ പറഞ്ഞു.
ഭേദഗതികള്‍ പരിശോധിക്കും:
ചെയര്‍പേഴ്സണ്‍
ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച നിര്‍ദേശങ്ങളും ഭേദഗതികളും ഗൗരവമായിതന്നെ പരിശോധിച്ചു തുടര്‍നടപടി സ്വീകരിക്കുമെന്നു ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ പറഞ്ഞു. നഗരവികസന കാര്യത്തില്‍ രാഷ്ട്രീയമില്ല. ക്രിയാത്മക നിര്‍ദേശങ്ങള്‍ ആരു പറഞ്ഞാലും അംഗീകരിക്കും - അവർ വിശദീകരിച്ചു.