പ്രളയദുരന്തം ഏറെ ബാധിച്ച നിലന്പൂർ കരുളായി മേഖലയിൽ വെറ്ററിനറി സർവകലാശാല നടത്തിയ മൃഗസംരക്ഷണ ക്യാന്പിനിടെയാണ് വരന്പൻപൊട്ടി സ്വദേശിയായ ഉണ്യാലിയെന്ന ക്ഷീരകർഷകനെ പരിചയപ്പെടുന്നത്. ദീർഘനാളത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ക്ഷീരസംരംഭത്തിനു തുടക്കമിട്ടത് ഏറെ പ്രതീക്ഷയോടെയായി രുന്നു. പശുക്കളെ വാങ്ങാനും തൊഴുത്തിനും പുൽകൃഷിക്കുമൊക്കെയായി നല്ലൊരു തുക തന്നെ നിക്ഷേപം നടത്തി. മൂന്നു ലക്ഷത്തോളം രൂപ ബാങ്ക് വായ്പയുമുണ്ട്.
പ്രതിദിനം എണ്പത് ലിറ്ററോളം പാൽ ഉത്പാദനവുമായി സംരംഭം മുന്നോട്ടുപോകുന്പോഴാണ് പ്രളയദുരന്തമെത്തിയത്. നിറഞ്ഞൊഴുകി കുതിച്ചെത്തിയ കരിന്പുഴ അദ്ദേഹത്തിന്റെ തൊഴുത്തിന്റെ ഒരു ഭാഗം കവർന്നു. മൂന്നരയേക്കറോളം പുൽകൃഷിയും സംഭരിച്ച തീറ്റയും വൈക്കോലും കറവയന്ത്രവുമെല്ലാം പ്രളയത്തിൽ നശിച്ചു. തൊഴുത്തിനരികിൽ വളർത്തിയ അൻപതോളം കരിങ്കോഴികളെയും താറാവുകളെയും പ്രളയം കൊണ്ടുപോയി.
പ്രളയമുഖത്തുനിന്നു സാഹസികമായി രക്ഷപ്പെടുത്തിയതിനാൽ കറവപ്പശുക്കളടക്കം അദ്ദേഹത്തിന്റെ 22 ഉരുക്കൾ ബാക്കിയായി. വെള്ളപ്പൊക്കത്തിൽനിന്ന് തന്റെ അവസാനത്തെ പശുവിനെയും രക്ഷപ്പെടുത്തി തൊഴുത്തിൽ നിന്നിറങ്ങുന്പോൾ കഴുത്തറ്റമായിരുന്നത്രേ വെള്ളം. രക്ഷപ്പെട്ടെങ്കിലും പശുക്കൾ മിക്കവയും രോഗബാധിതരായി. ഉത്്പാദനം മുമ്പുണ്ടായിരുന്നതിന്റെ നാലിലൊന്നായി ചുരുങ്ങി.
പ്രളയജലം തന്റെ സംരംഭകസ്വപ്നങ്ങൾക്കേൽപ്പിച്ച മുറിവിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഉണ്യാലി ഇപ്പോൾ. കാലവർഷക്കെടുതികളും പ്രളയവും കാരണം ഉപജീവനോപാധിയും തൊഴിലും മുറിഞ്ഞുപോയ നിരവധി കർഷകർ ഇന്ന് ക്ഷീരമേഖലയിലുണ്ട്.
നഷ്ടങ്ങളുടെ ആഴമേറെ
മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും അടക്കമുള്ള കാലവർഷക്കെടുതികൾ ഏകദേശം 11050 ക്ഷീരകർഷകരെ നേരിട്ടു ബാധിച്ചെന്നാണു സർക്കാരിന്റെ പ്രാഥമിക നിഗമനം. ഉപജീവനോപാധിയായ ഉരുക്കളെ നഷ്ടമായതും തൊഴിൽ നഷ്ടമായതും മറ്റു സാന്പത്തിക നഷ്ടങ്ങളും ഇതിൽ ഉൾപ്പെടും. പ്രളയാനന്തരം സംസ്ഥാനത്തെ പാലുത്്പാദനത്തിൽ പ്രതിദിനം 65,000 ലിറ്റർ വരെ കുറവുണ്ടായെന്നാണ് മിൽമയുടെ കണക്ക്.
2018-ലെ പ്രളയാഘാതത്തെ അതിജീവിച്ച് നടുനിവർത്താനും കാലിത്തീറ്റയുടെ അടിക്കടിയുള്ള വിലവർധന അടക്കമുള്ള പ്രതിസന്ധികളെ നേരിടാനുള്ള ക്ഷീരകർഷകരുടെ പരിശ്രമത്തിനിടെയാണ് ഈ ആഘാതം. പേമാരിയായി കാലവർഷം ഏതാണ്ട് പെയ്ത് തോർന്നെങ്കിലും ക്ഷീരകർഷകരുടെ ദുരിതം ഇനിയും പെയ്ത് തോർന്നിട്ടില്ല.
ഈ ദുരിതസാഹചര്യങ്ങളിൽനിന്നു ക്ഷീരമേഖലയെയും കർഷകരെയും കരകയറ്റാൻ സത്വരമായ പ്രവർത്തനങ്ങൾ ആവശ്യമുണ്ട്. മൃഗാശുപത്രികൾ, ക്ഷീരവികസന ഓഫീസുകൾ, ക്ഷീരസഹകരണസംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകൾ വേഗത്തിൽ പൂർത്തീകരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ അർഹമായ നഷ്ടപരിഹാരവും സഹായപദ്ധതികളും കാലതാമസമില്ലാതെ ക്ഷീരകർഷകരിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ വേണം. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഇൻഷ്വറൻസ് പരിരക്ഷയുള്ള പശുക്കളുടെ ക്ലെയിം കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം.
""പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ക്ഷീരകർഷകന് നിങ്ങൾ ഒരു പശുവിനെ സംഭാവന ചെയ്യാൻ തയാറുണ്ടോ?''എന്ന ചോദ്യവുമായാണ് "ഡോണെറ്റ് എ കൗ- ഒരു പശുവിനെ വാങ്ങി നൽകാം’ ചലഞ്ചിന് മുൻവർഷം വയനാട്ടിൽ തുടക്കമിട്ടത്. കൽപ്പറ്റയിലെ ക്ഷീരവികസന ഓഫീസർ വി. എസ്. ഹർഷയുടെ മനസിൽ മൊട്ടിട്ട പദ്ധതി കർഷകസ്നേഹികൾ ഏറ്റെടുത്തപ്പോൾ സർവവും നഷ്ടപ്പെട്ട് തങ്ങളുടെ വരുമാനമാർഗമടഞ്ഞ കർഷകർക്ക് അതൊരു കൈത്താങ്ങായി തീർന്നു.
സമാന മാതൃകയിൽ ആലങ്ങാട് ബ്ലോക്കിൽ നടപ്പാക്കിയ കൈത്താങ്ങിനൊരു കാമധേനു പദ്ധതിയിലൂടെ 58 കറവപ്പശുക്കളെ ക്ഷീരകർഷകർക്ക് വിതരണം ചെയ്തു. ആലപ്പുഴയിൽ നടപ്പിലാക്കിയ അയാം ഫോർ ആലപ്പിയുടെ ഭാഗമായും കർഷകർക്ക് പശുക്കളെ ലഭ്യമാക്കുകയുണ്ടായി. പശുവിനെ വാങ്ങി നൽകുന്ന അന്ന് മുതൽ തന്നെ പാലിലൂടെ വരുമാനം കിട്ടിത്തുടങ്ങുന്നതിനാൽ ക്ഷീരകർഷകരെ സംബന്ധിച്ച് ഈ സഹായം വിലമതിക്കാനാവാത്തതാണ്. സർക്കാർ സംവിധാനവും പൊതുജനങ്ങളും അവരുടെ കൂട്ടായ്മകളും സന്നദ്ധ സംഘടനകളും ഒത്തുചേർന്നുള്ള പ്രളയാനന്തര പുനർനിർമിതിയുടെയും അതിജീവനത്തിന്റെയും മികച്ച ഒരു ഉദാഹരണമാണ് ഈ കാമ്പയിനുകൾ.
ക്ഷീരമേഖലയിൽ ഇനി വേണ്ടത്
ദുരന്തത്തിലുണ്ടായ നഷ്ടങ്ങൾ വീണ്ടെടുക്കുന്നതിൽ മാത്രം ഒതുങ്ങാതെ സുസ്ഥിര ക്ഷീരോത്പാദനം ഉറപ്പുവരുത്താനായുള്ള ബഹിർമുഖവും ദീർഘവീക്ഷണവുമുള്ള കർമ പരിപാടികളും ക്ഷീരമേഖലയിൽ അനിവാര്യമാണ്. പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ എത്തുന്പോൾ തങ്ങളുടെ വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ കർഷകർ നേരിടുന്ന പ്രയാസങ്ങൾ ചെറുതല്ല. റെയിൽവേ പാളങ്ങൾക്കരികിലും റോഡിനിരുവശവും മേൽപ്പാലങ്ങൾക്കു മുകളിലുമെല്ലാം മഴയും വെയിലുമേറ്റ് ശുദ്ധമായ കുടിവെള്ളമോ വേണ്ടത്ര തീറ്റയോ ഇല്ലാതെ പശുക്കളെ പാർപ്പിക്കേണ്ടി വന്ന കാഴ്ച നൊന്പരമുണർത്തുന്നതായിരുന്നു.
ഭാവിയിൽ ഇത്തരമൊരു സാഹചര്യമൊഴിവാക്കാൻ പ്രളയത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ ബ്ലോക്ക് തലത്തിലെങ്കിലും ഓരോ ഗോശാലകൾ/പൊതു കന്നുകാലി പരിപാലന കേന്ദ്രങ്ങൾ വീതം പണികഴിപ്പിക്കണം. വേണ്ടത്ര തീറ്റയും വെള്ളവും ചികിത്സയുമെല്ലാം ലഭ്യമാക്കാൻ സാഹചര്യവുമൊരുക്കണം.
പ്രകൃതിദുരന്തങ്ങളുടെ സാഹചര്യത്തിൽ പ്രാദേശികമായി സ്വീകരിക്കേണ്ട അടിയന്തര നടപടികളെ കുറിച്ചും ശാസ്ത്രീയ മാർഗങ്ങളെ കുറിച്ചും കർഷകർക്കും ബോധവത്കരണം നൽകേണ്ടതുണ്ട്. തൊഴുത്തുകൾ പണികഴിപ്പിക്കാനും ഫാമുകൾക്കായും സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്പോൾ പ്രളയമടക്കമുള്ള ദുരന്തങ്ങളുടെ ഭൂമിശാസ്ത്രപരമായ സാധ്യതകൾ പരിഗണിക്കണം. സ്ഥിരമായി വെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങളിൽ തൊഴുത്തുകൾ കോണ്ക്രീറ്റ് തൂണുകൾ സ്ഥാപിച്ച് അതിന് മുകളിൽ ഉയർത്തി നിർമിക്കണം. ഇത്തരത്തിലുള്ള തൊഴുത്തുകൾ നിർമിക്കാൻ കർഷകർക്ക് സബ്സിഡികൾ അനുവദിക്കണം.
തീറ്റപ്പുൽ കൃഷി, സംഭരിച്ചു വച്ച കാലിത്തീറ്റ, വൈക്കോൽ തുടങ്ങിയവയെല്ലാം വെള്ളം കയറി നശിച്ചതിനാൽ പശുക്കളടക്കമുള്ള വളർത്തു മൃഗങ്ങൾക്ക് തീറ്റ ലഭ്യമാക്കാൻ വലിയ പ്രയാസം തന്നെയാണ് ഈ വർഷവും കർഷകർ നേരിട്ടത്. പ്രളയാനന്തരമുണ്ടായ പാൽ ഉത്പാദനക്കുറവിന്റെ മുഖ്യകാരണം പച്ചപ്പുല്ലും വൈക്കോലുമടക്കമുള്ള തീറ്റകളുടെ ക്ഷാമം തന്നെയാണ്. അടിയന്തര സാഹചര്യങ്ങളിൽ കർഷകർക്കു ലഭ്യമാക്കുന്നതിനായി സന്പൂർണ മിശ്രിത തീറ്റ, സൈലേജ് അടക്കമുള്ള തീറ്റകളുടെ ഉത്്പാദനത്തിനും സംഭരണത്തിനും പൊതുമേഖലാ കാലിത്തീറ്റ നിർമാണസ്ഥാപനങ്ങൾ മുൻകൈ എടുക്കണം.
വേണം കാലിത്തീറ്റയ്ക്കും വിലനിയന്ത്രണം
പാൽ ഉത്്പാദനച്ചെലവ് ഉയരുന്നതിന്റെ മുഖ്യ കാരണം കാലിത്തീറ്റയുടെ അനിയന്ത്രിതമായ വില വർധന തന്നെയാണ്. വിപണിയിൽ ലഭ്യമായ കാലിത്തീറ്റകളുടെ ഗുണനിലവാരം സംബന്ധിച്ചും നിരവധി പരാതികൾ കർഷകരിൽ നിന്നുയരുന്നുണ്ട്. പല ക്ഷീരസംരംഭങ്ങളിലും പശുക്കളിൽ വന്ധ്യതയടക്കമുള്ള പ്രശ്നങ്ങൾ വ്യാപകമായതിനു പിന്നിലും ഉത്പാദനക്കുറവിന് പിന്നിലും കാലിത്തീറ്റയുടെ ഗുണനിലവാരക്കുറവാണെന്ന് ആക്ഷേപമുണ്ട്.
അപ്രതീക്ഷിതമായി സംഭവിക്കുന്ന സാന്പത്തിക നഷ്ടങ്ങളെ അതിജീവിക്കാനുള്ള മികച്ച പോംവഴിയാണ് ഇൻഷ്വറൻസ് പരിരക്ഷകൾ. ക്ഷീരമേഖലയ്ക്കായി സർക്കാർ തലത്തിൽ ഗോസമൃദ്ധി, ക്ഷീരസാന്ത്വനം തുടങ്ങിയ പദ്ധതികൾ നിലവിലുണ്ട്. കൂടാതെ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്, ഓറിയന്റൽ ഇൻഷ്വറൻസ്, നാഷണൽ അഷ്വറൻസ് തുടങ്ങിയ ഇൻഷ്വറൻസ് കന്പനികളും ക്ഷീര ഇൻഷ്വറൻസ് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എങ്കിലും തങ്ങളുടെ ക്ഷീരസംരംഭങ്ങൾ ഇൻഷ്വർ ചെയ്ത് സാന്പത്തിക സുരക്ഷിതമാക്കുന്നവർ ക്ഷീരകർഷകർക്കിടയിൽ ഇന്നും ന്യൂനപക്ഷം മാത്രമാണ്. ഉയർന്ന വാർഷിക പ്രീമിയം പല കർഷകരെയും കന്നുകാലി ഇൻഷ്വറൻസ് എടുക്കുന്നതിൽനിന്നു പിന്തിരിപ്പിക്കുന്ന പ്രധാന ഘടകമാണ്.
പ്രളയദുരന്തത്തെ തുടർന്ന് വരുമാനം കുറഞ്ഞ കർഷകരെ സാന്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറ്റുന്നതിനായി ക്ഷീരമേഖലയിൽ മൂല്യവർധിത ഉത്പന്ന നിർമാണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണം. ഒരു ക്ഷീര സംരംഭത്തിൽ ഉത്പാദിപ്പിക്കുന്ന ആകെ പാലിന്റെ 40 % എങ്കിലും മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യാൻ കഴിയേണ്ടതുണ്ട്. ചെറുകിട ക്ഷീരകർഷകർക്ക് പാലുത്്പന്ന നിർമാണത്തിൽ സ്റ്റൈപ്പൻഡോടു കൂടിയ പരിശീലനങ്ങൾ നൽകണം. ഉത്പന്ന നിർമാണത്തിനായി ചെറുകിട യൂണിറ്റുകൾ തുടങ്ങാൻ പലിശരഹിത വായ്പകളും സാങ്കേതിക സഹായവും ലഭ്യമാക്കണം.
ഡോ. എം. മുഹമ്മദ് ആസിഫ്
(ഡയറി കണ്സൾട്ടന്റും വെറ്ററിനറി സർവകലാശാലയിൽ ഗവേഷകനുമാണു ലേഖകൻ)
പ്രതിദിനം എണ്പത് ലിറ്ററോളം പാൽ ഉത്പാദനവുമായി സംരംഭം മുന്നോട്ടുപോകുന്പോഴാണ് പ്രളയദുരന്തമെത്തിയത്. നിറഞ്ഞൊഴുകി കുതിച്ചെത്തിയ കരിന്പുഴ അദ്ദേഹത്തിന്റെ തൊഴുത്തിന്റെ ഒരു ഭാഗം കവർന്നു. മൂന്നരയേക്കറോളം പുൽകൃഷിയും സംഭരിച്ച തീറ്റയും വൈക്കോലും കറവയന്ത്രവുമെല്ലാം പ്രളയത്തിൽ നശിച്ചു. തൊഴുത്തിനരികിൽ വളർത്തിയ അൻപതോളം കരിങ്കോഴികളെയും താറാവുകളെയും പ്രളയം കൊണ്ടുപോയി.
പ്രളയമുഖത്തുനിന്നു സാഹസികമായി രക്ഷപ്പെടുത്തിയതിനാൽ കറവപ്പശുക്കളടക്കം അദ്ദേഹത്തിന്റെ 22 ഉരുക്കൾ ബാക്കിയായി. വെള്ളപ്പൊക്കത്തിൽനിന്ന് തന്റെ അവസാനത്തെ പശുവിനെയും രക്ഷപ്പെടുത്തി തൊഴുത്തിൽ നിന്നിറങ്ങുന്പോൾ കഴുത്തറ്റമായിരുന്നത്രേ വെള്ളം. രക്ഷപ്പെട്ടെങ്കിലും പശുക്കൾ മിക്കവയും രോഗബാധിതരായി. ഉത്്പാദനം മുമ്പുണ്ടായിരുന്നതിന്റെ നാലിലൊന്നായി ചുരുങ്ങി.
പ്രളയജലം തന്റെ സംരംഭകസ്വപ്നങ്ങൾക്കേൽപ്പിച്ച മുറിവിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഉണ്യാലി ഇപ്പോൾ. കാലവർഷക്കെടുതികളും പ്രളയവും കാരണം ഉപജീവനോപാധിയും തൊഴിലും മുറിഞ്ഞുപോയ നിരവധി കർഷകർ ഇന്ന് ക്ഷീരമേഖലയിലുണ്ട്.
നഷ്ടങ്ങളുടെ ആഴമേറെ
മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും അടക്കമുള്ള കാലവർഷക്കെടുതികൾ ഏകദേശം 11050 ക്ഷീരകർഷകരെ നേരിട്ടു ബാധിച്ചെന്നാണു സർക്കാരിന്റെ പ്രാഥമിക നിഗമനം. ഉപജീവനോപാധിയായ ഉരുക്കളെ നഷ്ടമായതും തൊഴിൽ നഷ്ടമായതും മറ്റു സാന്പത്തിക നഷ്ടങ്ങളും ഇതിൽ ഉൾപ്പെടും. പ്രളയാനന്തരം സംസ്ഥാനത്തെ പാലുത്്പാദനത്തിൽ പ്രതിദിനം 65,000 ലിറ്റർ വരെ കുറവുണ്ടായെന്നാണ് മിൽമയുടെ കണക്ക്.
2018-ലെ പ്രളയാഘാതത്തെ അതിജീവിച്ച് നടുനിവർത്താനും കാലിത്തീറ്റയുടെ അടിക്കടിയുള്ള വിലവർധന അടക്കമുള്ള പ്രതിസന്ധികളെ നേരിടാനുള്ള ക്ഷീരകർഷകരുടെ പരിശ്രമത്തിനിടെയാണ് ഈ ആഘാതം. പേമാരിയായി കാലവർഷം ഏതാണ്ട് പെയ്ത് തോർന്നെങ്കിലും ക്ഷീരകർഷകരുടെ ദുരിതം ഇനിയും പെയ്ത് തോർന്നിട്ടില്ല.
ഈ ദുരിതസാഹചര്യങ്ങളിൽനിന്നു ക്ഷീരമേഖലയെയും കർഷകരെയും കരകയറ്റാൻ സത്വരമായ പ്രവർത്തനങ്ങൾ ആവശ്യമുണ്ട്. മൃഗാശുപത്രികൾ, ക്ഷീരവികസന ഓഫീസുകൾ, ക്ഷീരസഹകരണസംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകൾ വേഗത്തിൽ പൂർത്തീകരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ അർഹമായ നഷ്ടപരിഹാരവും സഹായപദ്ധതികളും കാലതാമസമില്ലാതെ ക്ഷീരകർഷകരിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ വേണം. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഇൻഷ്വറൻസ് പരിരക്ഷയുള്ള പശുക്കളുടെ ക്ലെയിം കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം.
""പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ക്ഷീരകർഷകന് നിങ്ങൾ ഒരു പശുവിനെ സംഭാവന ചെയ്യാൻ തയാറുണ്ടോ?''എന്ന ചോദ്യവുമായാണ് "ഡോണെറ്റ് എ കൗ- ഒരു പശുവിനെ വാങ്ങി നൽകാം’ ചലഞ്ചിന് മുൻവർഷം വയനാട്ടിൽ തുടക്കമിട്ടത്. കൽപ്പറ്റയിലെ ക്ഷീരവികസന ഓഫീസർ വി. എസ്. ഹർഷയുടെ മനസിൽ മൊട്ടിട്ട പദ്ധതി കർഷകസ്നേഹികൾ ഏറ്റെടുത്തപ്പോൾ സർവവും നഷ്ടപ്പെട്ട് തങ്ങളുടെ വരുമാനമാർഗമടഞ്ഞ കർഷകർക്ക് അതൊരു കൈത്താങ്ങായി തീർന്നു.
സമാന മാതൃകയിൽ ആലങ്ങാട് ബ്ലോക്കിൽ നടപ്പാക്കിയ കൈത്താങ്ങിനൊരു കാമധേനു പദ്ധതിയിലൂടെ 58 കറവപ്പശുക്കളെ ക്ഷീരകർഷകർക്ക് വിതരണം ചെയ്തു. ആലപ്പുഴയിൽ നടപ്പിലാക്കിയ അയാം ഫോർ ആലപ്പിയുടെ ഭാഗമായും കർഷകർക്ക് പശുക്കളെ ലഭ്യമാക്കുകയുണ്ടായി. പശുവിനെ വാങ്ങി നൽകുന്ന അന്ന് മുതൽ തന്നെ പാലിലൂടെ വരുമാനം കിട്ടിത്തുടങ്ങുന്നതിനാൽ ക്ഷീരകർഷകരെ സംബന്ധിച്ച് ഈ സഹായം വിലമതിക്കാനാവാത്തതാണ്. സർക്കാർ സംവിധാനവും പൊതുജനങ്ങളും അവരുടെ കൂട്ടായ്മകളും സന്നദ്ധ സംഘടനകളും ഒത്തുചേർന്നുള്ള പ്രളയാനന്തര പുനർനിർമിതിയുടെയും അതിജീവനത്തിന്റെയും മികച്ച ഒരു ഉദാഹരണമാണ് ഈ കാമ്പയിനുകൾ.
ക്ഷീരമേഖലയിൽ ഇനി വേണ്ടത്
ദുരന്തത്തിലുണ്ടായ നഷ്ടങ്ങൾ വീണ്ടെടുക്കുന്നതിൽ മാത്രം ഒതുങ്ങാതെ സുസ്ഥിര ക്ഷീരോത്പാദനം ഉറപ്പുവരുത്താനായുള്ള ബഹിർമുഖവും ദീർഘവീക്ഷണവുമുള്ള കർമ പരിപാടികളും ക്ഷീരമേഖലയിൽ അനിവാര്യമാണ്. പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ എത്തുന്പോൾ തങ്ങളുടെ വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ കർഷകർ നേരിടുന്ന പ്രയാസങ്ങൾ ചെറുതല്ല. റെയിൽവേ പാളങ്ങൾക്കരികിലും റോഡിനിരുവശവും മേൽപ്പാലങ്ങൾക്കു മുകളിലുമെല്ലാം മഴയും വെയിലുമേറ്റ് ശുദ്ധമായ കുടിവെള്ളമോ വേണ്ടത്ര തീറ്റയോ ഇല്ലാതെ പശുക്കളെ പാർപ്പിക്കേണ്ടി വന്ന കാഴ്ച നൊന്പരമുണർത്തുന്നതായിരുന്നു.
ഭാവിയിൽ ഇത്തരമൊരു സാഹചര്യമൊഴിവാക്കാൻ പ്രളയത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ ബ്ലോക്ക് തലത്തിലെങ്കിലും ഓരോ ഗോശാലകൾ/പൊതു കന്നുകാലി പരിപാലന കേന്ദ്രങ്ങൾ വീതം പണികഴിപ്പിക്കണം. വേണ്ടത്ര തീറ്റയും വെള്ളവും ചികിത്സയുമെല്ലാം ലഭ്യമാക്കാൻ സാഹചര്യവുമൊരുക്കണം.
പ്രകൃതിദുരന്തങ്ങളുടെ സാഹചര്യത്തിൽ പ്രാദേശികമായി സ്വീകരിക്കേണ്ട അടിയന്തര നടപടികളെ കുറിച്ചും ശാസ്ത്രീയ മാർഗങ്ങളെ കുറിച്ചും കർഷകർക്കും ബോധവത്കരണം നൽകേണ്ടതുണ്ട്. തൊഴുത്തുകൾ പണികഴിപ്പിക്കാനും ഫാമുകൾക്കായും സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്പോൾ പ്രളയമടക്കമുള്ള ദുരന്തങ്ങളുടെ ഭൂമിശാസ്ത്രപരമായ സാധ്യതകൾ പരിഗണിക്കണം. സ്ഥിരമായി വെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങളിൽ തൊഴുത്തുകൾ കോണ്ക്രീറ്റ് തൂണുകൾ സ്ഥാപിച്ച് അതിന് മുകളിൽ ഉയർത്തി നിർമിക്കണം. ഇത്തരത്തിലുള്ള തൊഴുത്തുകൾ നിർമിക്കാൻ കർഷകർക്ക് സബ്സിഡികൾ അനുവദിക്കണം.
തീറ്റപ്പുൽ കൃഷി, സംഭരിച്ചു വച്ച കാലിത്തീറ്റ, വൈക്കോൽ തുടങ്ങിയവയെല്ലാം വെള്ളം കയറി നശിച്ചതിനാൽ പശുക്കളടക്കമുള്ള വളർത്തു മൃഗങ്ങൾക്ക് തീറ്റ ലഭ്യമാക്കാൻ വലിയ പ്രയാസം തന്നെയാണ് ഈ വർഷവും കർഷകർ നേരിട്ടത്. പ്രളയാനന്തരമുണ്ടായ പാൽ ഉത്പാദനക്കുറവിന്റെ മുഖ്യകാരണം പച്ചപ്പുല്ലും വൈക്കോലുമടക്കമുള്ള തീറ്റകളുടെ ക്ഷാമം തന്നെയാണ്. അടിയന്തര സാഹചര്യങ്ങളിൽ കർഷകർക്കു ലഭ്യമാക്കുന്നതിനായി സന്പൂർണ മിശ്രിത തീറ്റ, സൈലേജ് അടക്കമുള്ള തീറ്റകളുടെ ഉത്്പാദനത്തിനും സംഭരണത്തിനും പൊതുമേഖലാ കാലിത്തീറ്റ നിർമാണസ്ഥാപനങ്ങൾ മുൻകൈ എടുക്കണം.
വേണം കാലിത്തീറ്റയ്ക്കും വിലനിയന്ത്രണം
പാൽ ഉത്്പാദനച്ചെലവ് ഉയരുന്നതിന്റെ മുഖ്യ കാരണം കാലിത്തീറ്റയുടെ അനിയന്ത്രിതമായ വില വർധന തന്നെയാണ്. വിപണിയിൽ ലഭ്യമായ കാലിത്തീറ്റകളുടെ ഗുണനിലവാരം സംബന്ധിച്ചും നിരവധി പരാതികൾ കർഷകരിൽ നിന്നുയരുന്നുണ്ട്. പല ക്ഷീരസംരംഭങ്ങളിലും പശുക്കളിൽ വന്ധ്യതയടക്കമുള്ള പ്രശ്നങ്ങൾ വ്യാപകമായതിനു പിന്നിലും ഉത്പാദനക്കുറവിന് പിന്നിലും കാലിത്തീറ്റയുടെ ഗുണനിലവാരക്കുറവാണെന്ന് ആക്ഷേപമുണ്ട്.
അപ്രതീക്ഷിതമായി സംഭവിക്കുന്ന സാന്പത്തിക നഷ്ടങ്ങളെ അതിജീവിക്കാനുള്ള മികച്ച പോംവഴിയാണ് ഇൻഷ്വറൻസ് പരിരക്ഷകൾ. ക്ഷീരമേഖലയ്ക്കായി സർക്കാർ തലത്തിൽ ഗോസമൃദ്ധി, ക്ഷീരസാന്ത്വനം തുടങ്ങിയ പദ്ധതികൾ നിലവിലുണ്ട്. കൂടാതെ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്, ഓറിയന്റൽ ഇൻഷ്വറൻസ്, നാഷണൽ അഷ്വറൻസ് തുടങ്ങിയ ഇൻഷ്വറൻസ് കന്പനികളും ക്ഷീര ഇൻഷ്വറൻസ് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എങ്കിലും തങ്ങളുടെ ക്ഷീരസംരംഭങ്ങൾ ഇൻഷ്വർ ചെയ്ത് സാന്പത്തിക സുരക്ഷിതമാക്കുന്നവർ ക്ഷീരകർഷകർക്കിടയിൽ ഇന്നും ന്യൂനപക്ഷം മാത്രമാണ്. ഉയർന്ന വാർഷിക പ്രീമിയം പല കർഷകരെയും കന്നുകാലി ഇൻഷ്വറൻസ് എടുക്കുന്നതിൽനിന്നു പിന്തിരിപ്പിക്കുന്ന പ്രധാന ഘടകമാണ്.
പ്രളയദുരന്തത്തെ തുടർന്ന് വരുമാനം കുറഞ്ഞ കർഷകരെ സാന്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറ്റുന്നതിനായി ക്ഷീരമേഖലയിൽ മൂല്യവർധിത ഉത്പന്ന നിർമാണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണം. ഒരു ക്ഷീര സംരംഭത്തിൽ ഉത്പാദിപ്പിക്കുന്ന ആകെ പാലിന്റെ 40 % എങ്കിലും മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യാൻ കഴിയേണ്ടതുണ്ട്. ചെറുകിട ക്ഷീരകർഷകർക്ക് പാലുത്്പന്ന നിർമാണത്തിൽ സ്റ്റൈപ്പൻഡോടു കൂടിയ പരിശീലനങ്ങൾ നൽകണം. ഉത്പന്ന നിർമാണത്തിനായി ചെറുകിട യൂണിറ്റുകൾ തുടങ്ങാൻ പലിശരഹിത വായ്പകളും സാങ്കേതിക സഹായവും ലഭ്യമാക്കണം.
ഡോ. എം. മുഹമ്മദ് ആസിഫ്
(ഡയറി കണ്സൾട്ടന്റും വെറ്ററിനറി സർവകലാശാലയിൽ ഗവേഷകനുമാണു ലേഖകൻ)