കണ്ണൂർ: ജൈവരീതിയിലുള്ള മുട്ടയുത്പാദനം എന്ന ലക്ഷ്യം കൈവരിക്കാനായി മുണ്ടയാട് സർക്കാർ കോഴി ഫാമിലെ മുട്ടക്കൊഴികളുടെ മെനുവിൽ ജൈവ തീറ്റയക്ക് പ്രാധാന്യം നൽകുന്നു. ഇതിന്റെ ഭാഗമായി മുരിങ്ങയില മുട്ടക്കോഴികൾക്ക് തീറ്റയായി നൽകുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു. ജലാംശം കുറഞ്ഞ മണ്ണിൽ പോലും വളരെ വേഗം വളരുന്നതും വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ദക്ഷിണേന്ത്യയിൽ ധാരാളമായി കണ്ടു വരുന്ന ഒലിഫെറ മുരിങ്ങ ഇനം കോഴിത്തീറ്റയ്ക്കു മാത്രമായി ഫാമിൽ നട്ടു പിടിപ്പിക്കും.
കണ്ണൂർ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നിന്നുമാണ് ഫാമിലേക്കാവശ്യമായ മുരിങ്ങതൈകൾ നൽകുന്നത്. ശരാശരി ഒരു ഹെക്ടറിൽ നിന്നും ഒരു വർഷം ആറു ടൺ വരെ ഇലകൾ ലഭിക്കും. മഴക്കാലത്ത് ഒരു വിളവെടുപ്പിൽ 1120 കിലോ ലഭിക്കുമ്പോൾ വേനലിൽ ഇത് ചുരുങ്ങിയത് 690 കിലോഗ്രാമെങ്കിലും ലഭിക്കും. നട്ടുകഴിഞ്ഞ് 60 ദിവസമാകുമ്പോഴേക്കും ഇലകൾ ശേഖരിക്കാൻ സാധിക്കും. വർഷത്തിൽ ഏഴുതവണ വരെ വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഓരോ വിളവെടുപ്പിനുശേഷവും നിലത്തുനിന്ന് 60 സെന്റീമീറ്റർ നിലനിർത്തി മുറിച്ചായിരിക്കും കൃഷി രീതി.
ഹാനികരമായ സൂക്ഷ്മജീവികളെ ചെറുക്കാനുള്ള ശേഷിയും സാധാരണ കണ്ടുവരുന്ന കോക്സിഡിയ, വിരബാധ എന്നിവയ പ്രതിരോധിക്കാനുള്ള കഴിവും മുരിങ്ങയിലയുടെ പ്രത്യേകതയാണെന്ന് പൗൾട്രി ഫാം അസി. ഡയറക്ടർ ഡോ. പി. ഗീരീഷ് കുമാർ പറഞ്ഞു. അന്നജം, പ്രോട്ടീൻ, ജീവകങ്ങൾ, കാൽസ്യം, ഇരുമ്പുസത്ത്, സിങ്ക് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങയില. ഇലകൾ ഉണക്കിപ്പൊടിച്ച് നൽകിയാൽ മാംസ്യത്തിന്റെ അഭാവം പരിഹരിക്കാനും സാധിക്കും. മുരിങ്ങയിലക്ക് പുറമെ അസോളയും കൃഷിചെയ്ത് തീറ്റയോടൊപ്പം ചേർത്ത് നൽകും. ജൈവരീതിയുള്ള മുട്ടയുൽപാദനത്തിന്റെ വിവിധ സാധ്യതകളാണ് ഇതുവഴി ഫാം ലക്ഷ്യമിടുന്നതെന്ന് ഡോ. പി. ഗിരീഷ് കുമാർ പറഞ്ഞു. ഫാം ഓഫീസ് പരിസരത്ത് രണ്ടു തട്ടുകളായി മണ്ണൊരുക്കി നടീൽ പൂർത്തീകരിച്ചു കഴിഞ്ഞു. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.എസ്.ജെ.ലേഖ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. പി.ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി.പ്രശാന്ത്, വെറ്ററിനറി സർജൻ ഡോ.പി.ഐ.ദിവ്യ എന്നിവർ പ്രസംഗിച്ചു. ഫാമിലെ മുഴുവൻ ജീവനക്കാരും തൊഴിലാളികളും ചേർന്നാണ് ഫാം ആവശ്യത്തിനായുള്ള 333 തൈകൾ നട്ടത്.
കണ്ണൂർ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നിന്നുമാണ് ഫാമിലേക്കാവശ്യമായ മുരിങ്ങതൈകൾ നൽകുന്നത്. ശരാശരി ഒരു ഹെക്ടറിൽ നിന്നും ഒരു വർഷം ആറു ടൺ വരെ ഇലകൾ ലഭിക്കും. മഴക്കാലത്ത് ഒരു വിളവെടുപ്പിൽ 1120 കിലോ ലഭിക്കുമ്പോൾ വേനലിൽ ഇത് ചുരുങ്ങിയത് 690 കിലോഗ്രാമെങ്കിലും ലഭിക്കും. നട്ടുകഴിഞ്ഞ് 60 ദിവസമാകുമ്പോഴേക്കും ഇലകൾ ശേഖരിക്കാൻ സാധിക്കും. വർഷത്തിൽ ഏഴുതവണ വരെ വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഓരോ വിളവെടുപ്പിനുശേഷവും നിലത്തുനിന്ന് 60 സെന്റീമീറ്റർ നിലനിർത്തി മുറിച്ചായിരിക്കും കൃഷി രീതി.
ഹാനികരമായ സൂക്ഷ്മജീവികളെ ചെറുക്കാനുള്ള ശേഷിയും സാധാരണ കണ്ടുവരുന്ന കോക്സിഡിയ, വിരബാധ എന്നിവയ പ്രതിരോധിക്കാനുള്ള കഴിവും മുരിങ്ങയിലയുടെ പ്രത്യേകതയാണെന്ന് പൗൾട്രി ഫാം അസി. ഡയറക്ടർ ഡോ. പി. ഗീരീഷ് കുമാർ പറഞ്ഞു. അന്നജം, പ്രോട്ടീൻ, ജീവകങ്ങൾ, കാൽസ്യം, ഇരുമ്പുസത്ത്, സിങ്ക് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങയില. ഇലകൾ ഉണക്കിപ്പൊടിച്ച് നൽകിയാൽ മാംസ്യത്തിന്റെ അഭാവം പരിഹരിക്കാനും സാധിക്കും. മുരിങ്ങയിലക്ക് പുറമെ അസോളയും കൃഷിചെയ്ത് തീറ്റയോടൊപ്പം ചേർത്ത് നൽകും. ജൈവരീതിയുള്ള മുട്ടയുൽപാദനത്തിന്റെ വിവിധ സാധ്യതകളാണ് ഇതുവഴി ഫാം ലക്ഷ്യമിടുന്നതെന്ന് ഡോ. പി. ഗിരീഷ് കുമാർ പറഞ്ഞു. ഫാം ഓഫീസ് പരിസരത്ത് രണ്ടു തട്ടുകളായി മണ്ണൊരുക്കി നടീൽ പൂർത്തീകരിച്ചു കഴിഞ്ഞു. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.എസ്.ജെ.ലേഖ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. പി.ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി.പ്രശാന്ത്, വെറ്ററിനറി സർജൻ ഡോ.പി.ഐ.ദിവ്യ എന്നിവർ പ്രസംഗിച്ചു. ഫാമിലെ മുഴുവൻ ജീവനക്കാരും തൊഴിലാളികളും ചേർന്നാണ് ഫാം ആവശ്യത്തിനായുള്ള 333 തൈകൾ നട്ടത്.