പത്തനംതിട്ട: പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കൈയടക്കി വിദ്യാര്‍ഥി സംഘങ്ങളുടെ ഗുണ്ടാപ്പണി. നഗരത്തിലെ വിവിധ സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറിവരെ പഠിക്കുന്ന കുട്ടികളും നഗരത്തിനു പുറത്തുനിന്നു സ്ഥിരമായെത്തുന്ന ചിലരുമാണ് ബസ് സ്റ്റാന്‍ഡ് പരിസരം കൈയടക്കി ലഹരി കൈമാറ്റം, പെണ്‍കുട്ടികള്‍ക്കു നേരെ അതിക്രമം തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്നത്. നഗരമധ്യത്തില്‍ പോലീസിന്റെയും മുനിസിപ്പല്‍ അധികാരികളുടെയും മൂക്കിനു താഴെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളെങ്കിലും കുട്ടിഗുണ്ടാപ്പണി അവരും കണ്ടില്ലെന്നു നടിക്കുകയാണ്.
പലപ്പോഴും സംഘര്‍ഷങ്ങളും അടിപിടിയും ഒക്കെ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ സംഘട്ടനത്തിനിടെ കുട്ടികള്‍ക്കു പരിക്കേറ്റു. ചേരിതിരിഞ്ഞു തമ്മില്‍ തല്ലിയതു നഗരത്തിലെ സ്കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായിരുന്നു. പ്രായപൂർത്തിയാകാത്തവരായതിനാൽ ഇവരുടെ പേരുവിവരം പോലും പുറത്തുപറയാതെയാണ് കേസെടുത്തിരിക്കുന്നത്.
ഒഴിഞ്ഞ മൂലകള്‍
താവളം
ബസ് സ്റ്റാന്‍ഡ് ഒഴിഞ്ഞ മൂലകളാണ് ഓരോ സംഘങ്ങളുടെയും താവളം. ലഹരിവില്പനയടക്കം ഇത്തരം മൂലകളില്‍ അരങ്ങേറുന്നുണ്ട്. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സംഘങ്ങള്‍ സംഗമിക്കുന്നതും ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലാണ്.
ലഹരിക്കെതിരേ ഫ്ളാഷ് മോബും കലാപരിപാടിയും ഒക്കെ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു നടക്കുമ്പോഴും ഇതിനുള്ളില്‍ കുട്ടിസംഘം കാട്ടിക്കൂട്ടുന്ന വികൃതികള്‍ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതരും.
പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ ഇവരുടെ സംഘങ്ങളിലുണ്ട്. പെണ്‍കുട്ടികളുടെ പേരിലാണ് പലപ്പോഴും സംഘര്‍ഷങ്ങള്‍ പൊട്ടിപുറപ്പെടുന്നത്. തങ്ങളുടെ വലയിലുള്ള കുട്ടികളെ മറ്റൊരു സംഘം വലയിലാക്കിയാൽ പിന്നീട് തല്ലുപൊട്ടുമെന്നതാണ് സ്ഥിതി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലേക്കു ചില സംഘങ്ങളുടെ ഇടപാടുകള്‍ മാറ്റിയിട്ടുണ്ടെന്നു പറയുന്നു. പക്ഷേ, അവിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരുള്ളതിനാല്‍ സ്ഥിരമായ താവളം ഒരുക്കാനാകുന്നില്ലെന്നതാണ് സ്ഥിതി.
വെല്ലുവിളികള്‍
ഇന്‍സ്റ്റഗ്രാമില്‍
ഇന്‍സ്റ്റഗ്രാം മുഖേനയാണ് കുട്ടിസംഘങ്ങളുടെ വെല്ലുവിളികള്‍ ഉയരുന്നത്. നഗരത്തില്‍ "കളം' പിടിക്കുന്നതിന്റെ ഭാഗമായാണ് വെല്ലുവിളി നടത്തിയതെന്നു ചോദ്യംചെയ്യലില്‍ ഇവര്‍ പോലീസിനോടു പറഞ്ഞു. സ്വകാര്യ ബസ് സ്റ്റാന്‍ഡാണ് ഗുണ്ടകളുടെ താവളം. പെണ്‍കുട്ടികളുമായി എത്തി സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് അധികവും. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ അതിരുവിട്ട പെരുമാറ്റങ്ങളും പതിവാണെന്നു വ്യാപാരികള്‍ പറയുന്നു.
ഷീ പോലീസും
കുട്ടിപ്പോലീസും എവിടെ?
മഫ്തിയില്‍ എത്തി കുട്ടികളെ നിരീക്ഷിക്കാനും സുരക്ഷ ഒരുക്കാനുമൊക്കെ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നത്. എന്നാല്‍, പോലീസിന്റെ പൊടിപോലും ബസ് സ്റ്റാന്‍ഡ് പരിസരത്തു കാണാറില്ല. വനിതാ പോലീസിനെ ബസ് സ്റ്റാന്‍ഡ് പരിസരത്തു രാവിലെയും വൈകുന്നേരവും മഫ്തിയില്‍ നിയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹായത്തോടെയും കുട്ടികളെ നിരീക്ഷിക്കാം. ബസ് സ്റ്റാൻഡ് ഡ്യൂട്ടിയും നിരീക്ഷണവുമൊന്നും തങ്ങളുടെ ചുമതലയിൽ ഇല്ലെന്ന നിലപാടാണ് വനിതാ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർക്കുള്ളത്.
വ്യാപാരികൾക്കും ശല്യം
സംഘർഷത്തിനിടെ ബസ് സ്റ്റാൻഡിലെ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ വാരി എറിയുന്നത് കുട്ടികളുടെ സ്ഥിരം പരിപാടിയായി മാറിയിട്ടുണ്ട്. സിനിമാ സ്റ്റൈൽ അനുകരിച്ചാണ് സാധനങ്ങൾ വാരി എറിയുന്നത്. പഴക്കച്ചവടക്കാരും ബേക്കറി, പ്ലാസ്റ്റിക് വ്യാപാരികളുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ഇത്തരത്തിൽ സാധനങ്ങൾക്കുണ്ടാകുന്ന നഷ്ടത്തിന് ആരും ഉത്തരവാദിത്വം പറയാറില്ലെന്നു വ്യാപാരികൾ പറഞ്ഞു.
സ്കൂള്‍ ബാഗില്‍
ചുറ്റികയും ബ്ലേഡും
പഠിക്കാനും പരീക്ഷ എഴുതാനുമായി സ്കൂളിലേക്കു പോയ കുട്ടി സംഘങ്ങളുടെ ബാഗില്‍നിന്നു പോലീസിന് കിട്ടിയത് ചുറ്റികയും ബ്ലേഡുമൊക്കെയാണ്. കഴിഞ്ഞ ദിവസം ചേരിതിരിഞ്ഞ് അടികൂടിയ സംഘത്തില്‍പ്പെട്ടവരെ പോലീസ് സ്റ്റേഷനിലെത്തിച്ചു പരിശോധിച്ചപ്പോഴാണ് മാരകായുധങ്ങളുമായാണ് ഇവര്‍ സ്കൂളിലേക്കു പോകുന്നതെന്നു കണ്ടത്. പതിനേഴ് വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം അടിപിടിക്കിടെ സോഡാകുപ്പികൊണ്ട് അടിയേറ്റതും പതിനേഴുകാരനാണ്. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. വൈകുന്നേരം സ്കൂള്‍ വിട്ടു വന്ന ശേഷമാണ് പോര്വിളികളോടെയുള്ള അടി നടക്കുന്നത്.
പലപ്പോഴും സംഘര്‍ഷങ്ങളും അടിപിടിയും ഒക്കെ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ സംഘട്ടനത്തിനിടെ കുട്ടികള്‍ക്കു പരിക്കേറ്റു. ചേരിതിരിഞ്ഞു തമ്മില്‍ തല്ലിയതു നഗരത്തിലെ സ്കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായിരുന്നു. പ്രായപൂർത്തിയാകാത്തവരായതിനാൽ ഇവരുടെ പേരുവിവരം പോലും പുറത്തുപറയാതെയാണ് കേസെടുത്തിരിക്കുന്നത്.
ഒഴിഞ്ഞ മൂലകള്‍
താവളം
ബസ് സ്റ്റാന്‍ഡ് ഒഴിഞ്ഞ മൂലകളാണ് ഓരോ സംഘങ്ങളുടെയും താവളം. ലഹരിവില്പനയടക്കം ഇത്തരം മൂലകളില്‍ അരങ്ങേറുന്നുണ്ട്. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സംഘങ്ങള്‍ സംഗമിക്കുന്നതും ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലാണ്.
ലഹരിക്കെതിരേ ഫ്ളാഷ് മോബും കലാപരിപാടിയും ഒക്കെ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു നടക്കുമ്പോഴും ഇതിനുള്ളില്‍ കുട്ടിസംഘം കാട്ടിക്കൂട്ടുന്ന വികൃതികള്‍ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതരും.
പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ ഇവരുടെ സംഘങ്ങളിലുണ്ട്. പെണ്‍കുട്ടികളുടെ പേരിലാണ് പലപ്പോഴും സംഘര്‍ഷങ്ങള്‍ പൊട്ടിപുറപ്പെടുന്നത്. തങ്ങളുടെ വലയിലുള്ള കുട്ടികളെ മറ്റൊരു സംഘം വലയിലാക്കിയാൽ പിന്നീട് തല്ലുപൊട്ടുമെന്നതാണ് സ്ഥിതി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലേക്കു ചില സംഘങ്ങളുടെ ഇടപാടുകള്‍ മാറ്റിയിട്ടുണ്ടെന്നു പറയുന്നു. പക്ഷേ, അവിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരുള്ളതിനാല്‍ സ്ഥിരമായ താവളം ഒരുക്കാനാകുന്നില്ലെന്നതാണ് സ്ഥിതി.
വെല്ലുവിളികള്‍
ഇന്‍സ്റ്റഗ്രാമില്‍
ഇന്‍സ്റ്റഗ്രാം മുഖേനയാണ് കുട്ടിസംഘങ്ങളുടെ വെല്ലുവിളികള്‍ ഉയരുന്നത്. നഗരത്തില്‍ "കളം' പിടിക്കുന്നതിന്റെ ഭാഗമായാണ് വെല്ലുവിളി നടത്തിയതെന്നു ചോദ്യംചെയ്യലില്‍ ഇവര്‍ പോലീസിനോടു പറഞ്ഞു. സ്വകാര്യ ബസ് സ്റ്റാന്‍ഡാണ് ഗുണ്ടകളുടെ താവളം. പെണ്‍കുട്ടികളുമായി എത്തി സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് അധികവും. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ അതിരുവിട്ട പെരുമാറ്റങ്ങളും പതിവാണെന്നു വ്യാപാരികള്‍ പറയുന്നു.
ഷീ പോലീസും
കുട്ടിപ്പോലീസും എവിടെ?
മഫ്തിയില്‍ എത്തി കുട്ടികളെ നിരീക്ഷിക്കാനും സുരക്ഷ ഒരുക്കാനുമൊക്കെ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നത്. എന്നാല്‍, പോലീസിന്റെ പൊടിപോലും ബസ് സ്റ്റാന്‍ഡ് പരിസരത്തു കാണാറില്ല. വനിതാ പോലീസിനെ ബസ് സ്റ്റാന്‍ഡ് പരിസരത്തു രാവിലെയും വൈകുന്നേരവും മഫ്തിയില്‍ നിയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹായത്തോടെയും കുട്ടികളെ നിരീക്ഷിക്കാം. ബസ് സ്റ്റാൻഡ് ഡ്യൂട്ടിയും നിരീക്ഷണവുമൊന്നും തങ്ങളുടെ ചുമതലയിൽ ഇല്ലെന്ന നിലപാടാണ് വനിതാ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർക്കുള്ളത്.
വ്യാപാരികൾക്കും ശല്യം
സംഘർഷത്തിനിടെ ബസ് സ്റ്റാൻഡിലെ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ വാരി എറിയുന്നത് കുട്ടികളുടെ സ്ഥിരം പരിപാടിയായി മാറിയിട്ടുണ്ട്. സിനിമാ സ്റ്റൈൽ അനുകരിച്ചാണ് സാധനങ്ങൾ വാരി എറിയുന്നത്. പഴക്കച്ചവടക്കാരും ബേക്കറി, പ്ലാസ്റ്റിക് വ്യാപാരികളുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ഇത്തരത്തിൽ സാധനങ്ങൾക്കുണ്ടാകുന്ന നഷ്ടത്തിന് ആരും ഉത്തരവാദിത്വം പറയാറില്ലെന്നു വ്യാപാരികൾ പറഞ്ഞു.
സ്കൂള്‍ ബാഗില്‍
ചുറ്റികയും ബ്ലേഡും
പഠിക്കാനും പരീക്ഷ എഴുതാനുമായി സ്കൂളിലേക്കു പോയ കുട്ടി സംഘങ്ങളുടെ ബാഗില്‍നിന്നു പോലീസിന് കിട്ടിയത് ചുറ്റികയും ബ്ലേഡുമൊക്കെയാണ്. കഴിഞ്ഞ ദിവസം ചേരിതിരിഞ്ഞ് അടികൂടിയ സംഘത്തില്‍പ്പെട്ടവരെ പോലീസ് സ്റ്റേഷനിലെത്തിച്ചു പരിശോധിച്ചപ്പോഴാണ് മാരകായുധങ്ങളുമായാണ് ഇവര്‍ സ്കൂളിലേക്കു പോകുന്നതെന്നു കണ്ടത്. പതിനേഴ് വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം അടിപിടിക്കിടെ സോഡാകുപ്പികൊണ്ട് അടിയേറ്റതും പതിനേഴുകാരനാണ്. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. വൈകുന്നേരം സ്കൂള്‍ വിട്ടു വന്ന ശേഷമാണ് പോര്വിളികളോടെയുള്ള അടി നടക്കുന്നത്.