കുറവിലങ്ങാട്: നാടിന്റെ പ്രധാന ജലസ്രോതസായ വലിയതോട് മാലിന്യവാഹിനിയായി മാറിയിട്ടും അധികൃതര്‍ക്കു മൗനം. ടൗണിലടക്കമുള്ള കിണറുകളിലേക്കും നിരവധി ജലവിതരണ കുളങ്ങളിലേക്കും ജലമെത്തുന്നതിന്റെ പ്രധാന ഉറവിടമാണ് വലിയതോട്. ഈ മേഖലയില്‍ മാലിന്യം തള്ളാനുള്ള പ്രധാന താവളമായി വലിയതോട് മാറിയിട്ടുണ്ട്. എംസി റോഡടക്കമുള്ള ഗതാഗത സൗകര്യങ്ങള്‍ മുതലാക്കിയാണ് വാഹനങ്ങളിലെത്തിച്ച് കക്കൂസ് മാലിന്യമടക്കം വലിയതോട്ടില്‍ ഒഴുക്കുന്നത്.
വലിയതോട്ടില്‍ ജലലഭ്യത കുറഞ്ഞതോടെ മാലിന്യങ്ങള്‍ തോട്ടില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. തോടിന്റെ സമീപമെല്ലാം ജനവാസകേന്ദ്രങ്ങളാണെന്നതിനാല് വലിയ ആരോഗ്യഭീഷണിക്കും തോട്ടിലെ മാലിന്യം കാരണമാകുന്നുണ്ട്.
ശൗചാലയങ്ങളും മാലിന്യസംഭരണികളും ശുചീകരിക്കുന്ന കരാറുകാരില്‍ പലരും ഇവ വലിയതോട്ടില്‍ ഒഴുക്കുന്ന പതിവാണ് സ്വീകരിക്കുന്നത്. കാറ്ററിംഗ് സ്ഥാപനങ്ങളില്‍നിന്ന് മാംസ-മത്സ്യാവശിഷ്ടങ്ങള്വരെ വലിയതോട്ടില്‍ തള്ളാറുണ്ട്. കോഴിഫാമിലെ മാലിന്യങ്ങള്‍ വലിയതോട്ടിലെ ചെറിയ വെള്ളത്തില്‍ തത്തിക്കളിക്കുന്നതും സാധാരണമാണ്.
സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പലരും നടപടിയില്ലാതെ രക്ഷപ്പെടുകയാണ് പതിവ്. പിടികൂടിയാല്‍ത്തന്നെ നാമമാത്രമായ പിഴയടച്ച് രക്ഷപ്പെടുന്ന രീതിയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യങ്ങള്‍ മുതലെടുത്താണ് ഇവരുടെ വിളയാട്ടം.
കനാലില്‍ വെള്ളമെത്തുന്ന മുറയ്ക്കാണ് ഇപ്പോള്‍ വലിയതോട്ടിലെ നീരൊഴുക്ക്. വെള്ളമെത്തിയാല്‍ തോട്ടിലൂടെ മാലിന്യമൊഴുകി സമീപസ്ഥലങ്ങളിലെല്ലാം വ്യാപിക്കും. വറ്റിവരണ്ടാല്‍ അതാത് സ്ഥലങ്ങളില്‍തന്നെ കിടന്നു ചീഞ്ഞളിയും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യവകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് പ്രധാന ആവശ്യം ഉയരുന്നത്.
വലിയതോട്ടില്‍ ജലലഭ്യത കുറഞ്ഞതോടെ മാലിന്യങ്ങള്‍ തോട്ടില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. തോടിന്റെ സമീപമെല്ലാം ജനവാസകേന്ദ്രങ്ങളാണെന്നതിനാല് വലിയ ആരോഗ്യഭീഷണിക്കും തോട്ടിലെ മാലിന്യം കാരണമാകുന്നുണ്ട്.
ശൗചാലയങ്ങളും മാലിന്യസംഭരണികളും ശുചീകരിക്കുന്ന കരാറുകാരില്‍ പലരും ഇവ വലിയതോട്ടില്‍ ഒഴുക്കുന്ന പതിവാണ് സ്വീകരിക്കുന്നത്. കാറ്ററിംഗ് സ്ഥാപനങ്ങളില്‍നിന്ന് മാംസ-മത്സ്യാവശിഷ്ടങ്ങള്വരെ വലിയതോട്ടില്‍ തള്ളാറുണ്ട്. കോഴിഫാമിലെ മാലിന്യങ്ങള്‍ വലിയതോട്ടിലെ ചെറിയ വെള്ളത്തില്‍ തത്തിക്കളിക്കുന്നതും സാധാരണമാണ്.
സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പലരും നടപടിയില്ലാതെ രക്ഷപ്പെടുകയാണ് പതിവ്. പിടികൂടിയാല്‍ത്തന്നെ നാമമാത്രമായ പിഴയടച്ച് രക്ഷപ്പെടുന്ന രീതിയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യങ്ങള്‍ മുതലെടുത്താണ് ഇവരുടെ വിളയാട്ടം.
കനാലില്‍ വെള്ളമെത്തുന്ന മുറയ്ക്കാണ് ഇപ്പോള്‍ വലിയതോട്ടിലെ നീരൊഴുക്ക്. വെള്ളമെത്തിയാല്‍ തോട്ടിലൂടെ മാലിന്യമൊഴുകി സമീപസ്ഥലങ്ങളിലെല്ലാം വ്യാപിക്കും. വറ്റിവരണ്ടാല്‍ അതാത് സ്ഥലങ്ങളില്‍തന്നെ കിടന്നു ചീഞ്ഞളിയും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യവകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് പ്രധാന ആവശ്യം ഉയരുന്നത്.