കുറവിലങ്ങാട്: സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കടപ്പൂര് കുരിശുപള്ളി ഭാഗത്ത് മാവറ അരുണ്‍ രാജനെ (33)യാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വാഹനത്തില്‍ വില്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ വാടകയ്ക്കെടുത്ത വീട്ടില്‍ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഇവിടെനിന്നു 1750 പായ്ക്കറ്റ് ഹാന്‍സും 108 പായ്ക്കറ്റ് സ്കൂള്‍ ലിപ്പും പോലീസ് കണ്ടെടുത്തു. കടകളില്‍ ചോക്ലേറ്റും മറ്റു മിഠായി ഉത്പന്നങ്ങളും വില്പന നടത്തിയിരുന്ന ഇയാള്‍ ഇതിന്റെ മറവിലാണ് പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയിരുന്നത്.
എസ്എച്ച്ഒ നിര്‍മല്‍ ബോസ്, എസ്ഐ വി. വിദ്യ, പ്രദീപ് കുമാര്‍, സിപിഒമാരായ എം.കെ. സിജു, അരുണ്‍കുമാര്‍, രഞ്ജിത്ത് എന്നിവര്‍ ചേർന്നാണു പ്രതിയെ പിടികൂടിയത്.
ഇയാള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വാഹനത്തില്‍ വില്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ വാടകയ്ക്കെടുത്ത വീട്ടില്‍ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഇവിടെനിന്നു 1750 പായ്ക്കറ്റ് ഹാന്‍സും 108 പായ്ക്കറ്റ് സ്കൂള്‍ ലിപ്പും പോലീസ് കണ്ടെടുത്തു. കടകളില്‍ ചോക്ലേറ്റും മറ്റു മിഠായി ഉത്പന്നങ്ങളും വില്പന നടത്തിയിരുന്ന ഇയാള്‍ ഇതിന്റെ മറവിലാണ് പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയിരുന്നത്.
എസ്എച്ച്ഒ നിര്‍മല്‍ ബോസ്, എസ്ഐ വി. വിദ്യ, പ്രദീപ് കുമാര്‍, സിപിഒമാരായ എം.കെ. സിജു, അരുണ്‍കുമാര്‍, രഞ്ജിത്ത് എന്നിവര്‍ ചേർന്നാണു പ്രതിയെ പിടികൂടിയത്.