പെരിയ: ഏകീകൃത ഇന്ത്യയെന്നത് പൗരാണികമായ ആശയമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. കേന്ദ്രസര്‍വകലാശാലയില്‍ ഇന്ത്യന്‍ നേതൃത്വത്തിലെ "നവ ജി20: സാധ്യതകള്‍, ആശങ്കകള്‍' എന്ന വിഷയത്തില്‍ നടക്കുന്ന ദ്വിദിന നാഷണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ യോജിപ്പിച്ചത് ബ്രിട്ടീഷുകാരാണെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. ബ്രിട്ടീഷ് ഭരണം ആധുനികതയും വികസനവും കൊണ്ടുവന്നുവെന്നും വാദിക്കുന്നവരുണ്ട്. പല മേഖലകളിലും ഇന്ത്യയുടെ തകര്‍ച്ചയാണ് ബ്രിട്ടീഷ് ഭരണത്തിലൂടെ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സര്‍ പ്രഫ. ബി.ജെ. റാവു മുഖ്യാതിഥിയായി. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ.എം. മുരളീധരന് നമ്പ്യാര്‍, പ്രഫ. മുത്തുകുമാര്‍ മുത്തുച്ചാമി ,ഡോ. ജി. ദുര്‍ഗറാവു എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയെ യോജിപ്പിച്ചത് ബ്രിട്ടീഷുകാരാണെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. ബ്രിട്ടീഷ് ഭരണം ആധുനികതയും വികസനവും കൊണ്ടുവന്നുവെന്നും വാദിക്കുന്നവരുണ്ട്. പല മേഖലകളിലും ഇന്ത്യയുടെ തകര്‍ച്ചയാണ് ബ്രിട്ടീഷ് ഭരണത്തിലൂടെ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സര്‍ പ്രഫ. ബി.ജെ. റാവു മുഖ്യാതിഥിയായി. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ.എം. മുരളീധരന് നമ്പ്യാര്‍, പ്രഫ. മുത്തുകുമാര്‍ മുത്തുച്ചാമി ,ഡോ. ജി. ദുര്‍ഗറാവു എന്നിവർ പ്രസംഗിച്ചു.