മട്ടന്നൂർ: മട്ടന്നൂർ മാർക്കറ്റിലെ ഉണക്ക് വ്യാപാര സ്ഥാപനത്തിൽ നിന്ന് പുഴുക്കളുള്ള ഉണക്ക മൽസ്യം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഉപയോഗിക്കാൻ പറ്റാത്ത ഉണക്ക മൽസ്യം വിൽക്കുന്നതായുള്ള പരാതിയെ തുടർന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി. അബ്ദുൾ റഷീദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു പഴയ ഉണക്ക മൽസ്യം പിടികൂടിയത്. മൽസ്യമാർക്കറ്റിനു സമീപത്തെ ഉണക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നാണു പുഴുക്കളുള്ളതും മനുഷ്യ ഉപയോഗത്തിനു പറ്റാത്തതുമായ 10 കിലോഗ്രാമിലധികം ഉണക്ക മൽസ്യം പിടികൂടിയത്. ആരോഗ്യവിഭാഗം സ്ക്വാഡ് അംഗങ്ങളായ കെ. ശ്യാം, ഷിജോയ് കാര്യത്ത്, പി.പി. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഉപയോഗിക്കാൻ പറ്റാത്ത ഉണക്ക മൽസ്യം വിൽക്കുന്നതായുള്ള പരാതിയെ തുടർന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി. അബ്ദുൾ റഷീദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു പഴയ ഉണക്ക മൽസ്യം പിടികൂടിയത്. മൽസ്യമാർക്കറ്റിനു സമീപത്തെ ഉണക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നാണു പുഴുക്കളുള്ളതും മനുഷ്യ ഉപയോഗത്തിനു പറ്റാത്തതുമായ 10 കിലോഗ്രാമിലധികം ഉണക്ക മൽസ്യം പിടികൂടിയത്. ആരോഗ്യവിഭാഗം സ്ക്വാഡ് അംഗങ്ങളായ കെ. ശ്യാം, ഷിജോയ് കാര്യത്ത്, പി.പി. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.