ശ്രീകണ്ഠപുരം: വളക്കൈ എംഎൽപി സ്കൂളിലെ കെട്ടിടം പണിത പണം നല്‍കിയില്ലെന്ന് ആരോപിച്ച് കരാറുകാരനും കുടുംബവും സ്കൂളിന് മുന്നില്‍ സത്യഗ്രഹം തുടങ്ങി. കരാറുകാരന് വളക്കൈയിലെ ഞാറ്റിയാല്‍ പുതിയപുരയില്‍ ഉമ്മറും കുടുംബവുമാണ് വളക്കൈ മാപ്പിള സ്കൂളിന് മുന്നില്‍ തിങ്കളാഴ്ച രാവിലെ മുതൽ സത്യഗ്രഹം തുടങ്ങിയത്. എന്നാൽ കടബാധ്യതയിൽ നിന്ന് രക്ഷപ്പെടാനുള്ള കരാറുകാരന്റെ നാടകമാണെന്നും സ്ഥാപനത്തെ തകർക്കാനുളള ചിലരുടെ ഗൂഡാലോചനയും ഇതിന് പിന്നിലുണ്ടെന്നും മാനേജ്മെന്റ്കമ്മിറ്റി ശ്രീകണ്ഠപുരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉമ്മർ കേസ് നൽകിയിട്ടുണ്ടെന്ന് സ്കൂൾ സ്കൂൾ മനേജർ പി.പി. ഖാദർ അറിയിച്ചു. അതുകൊണ്ട് നിലവിൽ അന്തിമ തീരുമാനമെടുക്കാനാകില്ല. ഇപ്പോഴത്തെ വിവാദം അനാവശ്യമാണ്. കെ.പി.അബ്ദുൾ ഖാദർ, എം.പി. മൊയ്തീൻകുട്ടി, കെ.ഹാമിദ്, സാമാ സഹദ് എന്നിവരും പങ്കെടുത്തു.