ഒറ്റപ്പാലം: താമരക്കുളം എന്നുപേരുള്ള ഈ ജലസ്രോതസ് പ്രകൃതി നൽകിയ വരദാനമാണ് കടുത്ത വേനലിൽ പോലും ജലസമൃദ്ധമായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളം നവീകരിക്കുന്പോൾ അധികൃതരുടെ മനസിൽ ആശയങ്ങൾ ഒരുപാടുണ്ടായിരുന്നു.
എന്നാൽ ഇതിൽ ഒരുപദ്ധതി പോലും ലക്ഷ്യം കാണാതെ കിടക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കത്തുന്ന വേനലിന്റെ മൂർദ്ധന്യത്തിലേക്ക് നാടും, നഗരവും വളർന്നുകൊണ്ടിരിക്കെ താമരക്കുളത്തിൽ വെള്ളത്തിന്റെ അളവിൽ കുറവൊന്നുമില്ല.
വിശാലമായ കുളത്തിന്റെ ആഴപ്പരപ്പിൽ ശുദ്ധമായ തെളിമയാർന്ന ജലം കെട്ടിനിൽക്കുന്നത് മനം നിറയ്ക്കുന്ന കുളിരുള്ള കാഴ്ചയാണ്. ദിനംപ്രതി അനേകം പേർ അലക്കാനും കുളിക്കാനും കുളത്തെ ഉപയോഗിക്കുന്നുണ്ടന്നുള്ളത് വാസ്തവം.
എന്നാൽ എന്തെല്ലാം ലക്ഷ്യങ്ങൾ മുൻനിർത്തി യാണോ ഭീമമായ തുക ചെലവഴിച്ചു കുളം പുനർ നിർമ്മിച്ചതെങ്കിലും ഇതിനൊന്നും ഇപ്പോൾ അധികൃതർ മനസുവയ്ക്കാത്ത സ്ഥിതിയാണ്.
നേരത്തെ ഇവിടെ കുട്ടികളെ ചില സന്നദ്ധ സംഘടനകൾ നീന്തൽ അഭ്യസിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതുമില്ല. സമീപകാലത്ത് ഒരു വിദ്യാർത്ഥി കുളത്തിൽ പെട്ടു മരിച്ചതോടെ ആളുകൾക്ക് കുളിക്കാനി റങ്ങാനും ഭയമായിത്തുടങ്ങി.
താമരക്കുളത്തിന്റെ പരിസരത്തോട് ചേർന്ന് വിശാലമായ വയൽപ്പരപ്പാണുള്ളത്. കുളത്തിലെ വെള്ളത്തെ പ്രയോജനപ്പെടുത്തി ഒരു പൂവൽ കൃഷി ഇറക്കാൻ സാധ്യമാകുമെന്ന കാര്യം ഉറപ്പ്.
വള്ളുവനാടൻ പാടശേഖരങ്ങളിൽ ഭൂരിഭാഗവും ജല ദൗർലഭ്യത്തെ തുടർന്ന് ഒരു പൂവ്വൽ മാത്രമാണു കൃഷി ഇറക്കുന്നത്. സമൃദ്ധമായി കിടക്കുന്ന കുളത്തിലെ ജലം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച് മികച്ച വിളവുണ്ടാക്കാൻ പദ്ധതി ആവിഷ്കരിക്കാൻ കഴിയുമെങ്കിലും ഇതിനെക്കുറിച്ച് ഇപ്പോൾ അധികൃതർ ആലോചിക്കുന്നതു പോലുമില്ല.
സ്വയം ഇത്തരത്തിൽ പ്രവർത്തികളിലേക്ക് ഇറങ്ങിത്തിരിക്കാൻ കർഷകരും തയ്യാറല്ല.
വർഷങ്ങളായി പായൽ മൂടി കിടന്നിരുന്ന നഗരസഭയുടെ ഉടമസ്ഥതയിൽ ഉള്ള താമരക്കുളം കാഴ്ച കാഴ്ചക്കാർക്ക് ഏറെ കൗതുകം നൽകുന്നതാണ്.
അതിമനോഹരമായ രീതിയിലാണ് ഇതിന്റെ നവീകരണം പൂർത്തിയാക്കിയത്. വൻകിട ഹോട്ടലുകളുടെ സിമ്മിംഗ് പൂളുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മാണ രീതി.
നഗരസഭ പ്രദേശത്തുള്ള വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ നീന്തൽ അഭ്യസിപ്പിക്കാനാ യിരുന്നു നഗരസഭയുടെ തീരുമാനം.
എന്നാൽ നിർമ്മാണം പൂർത്തീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നീന്തൽ പരിശീലനത്തെ കുറിച്ച് ഇപ്പോൾ അധികൃതർക്ക് മിണ്ടാട്ടമില്ല. സന്നദ്ധ സംഘടനകൾ സമീപകാലത്ത് കുട്ടികൾക്ക് നൽകിവന്നിരുന്ന നീന്തൽ പരിശീലനവും പതിയെ ഉപേക്ഷിപ്പിക്കപ്പെട്ട സ്ഥിതിയാണ്.
ഒറ്റപ്പാലത്തിന് അനുവദിക്കപ്പെട്ട അഗ്നിശമനസേനയുടെ പുതിയ യൂണിറ്റിന് ആവശ്യമായ ജലം സമാഹരിക്കാൻ താമരക്കുളം അനുയോജ്യമാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
എന്നാൽ യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികൾ ഒച്ചിയുടെയും വേഗതയിലാണ് നടന്നു വരുന്നത്.
എന്നാൽ ഇതിൽ ഒരുപദ്ധതി പോലും ലക്ഷ്യം കാണാതെ കിടക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കത്തുന്ന വേനലിന്റെ മൂർദ്ധന്യത്തിലേക്ക് നാടും, നഗരവും വളർന്നുകൊണ്ടിരിക്കെ താമരക്കുളത്തിൽ വെള്ളത്തിന്റെ അളവിൽ കുറവൊന്നുമില്ല.
വിശാലമായ കുളത്തിന്റെ ആഴപ്പരപ്പിൽ ശുദ്ധമായ തെളിമയാർന്ന ജലം കെട്ടിനിൽക്കുന്നത് മനം നിറയ്ക്കുന്ന കുളിരുള്ള കാഴ്ചയാണ്. ദിനംപ്രതി അനേകം പേർ അലക്കാനും കുളിക്കാനും കുളത്തെ ഉപയോഗിക്കുന്നുണ്ടന്നുള്ളത് വാസ്തവം.
എന്നാൽ എന്തെല്ലാം ലക്ഷ്യങ്ങൾ മുൻനിർത്തി യാണോ ഭീമമായ തുക ചെലവഴിച്ചു കുളം പുനർ നിർമ്മിച്ചതെങ്കിലും ഇതിനൊന്നും ഇപ്പോൾ അധികൃതർ മനസുവയ്ക്കാത്ത സ്ഥിതിയാണ്.
നേരത്തെ ഇവിടെ കുട്ടികളെ ചില സന്നദ്ധ സംഘടനകൾ നീന്തൽ അഭ്യസിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതുമില്ല. സമീപകാലത്ത് ഒരു വിദ്യാർത്ഥി കുളത്തിൽ പെട്ടു മരിച്ചതോടെ ആളുകൾക്ക് കുളിക്കാനി റങ്ങാനും ഭയമായിത്തുടങ്ങി.
താമരക്കുളത്തിന്റെ പരിസരത്തോട് ചേർന്ന് വിശാലമായ വയൽപ്പരപ്പാണുള്ളത്. കുളത്തിലെ വെള്ളത്തെ പ്രയോജനപ്പെടുത്തി ഒരു പൂവൽ കൃഷി ഇറക്കാൻ സാധ്യമാകുമെന്ന കാര്യം ഉറപ്പ്.
വള്ളുവനാടൻ പാടശേഖരങ്ങളിൽ ഭൂരിഭാഗവും ജല ദൗർലഭ്യത്തെ തുടർന്ന് ഒരു പൂവ്വൽ മാത്രമാണു കൃഷി ഇറക്കുന്നത്. സമൃദ്ധമായി കിടക്കുന്ന കുളത്തിലെ ജലം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച് മികച്ച വിളവുണ്ടാക്കാൻ പദ്ധതി ആവിഷ്കരിക്കാൻ കഴിയുമെങ്കിലും ഇതിനെക്കുറിച്ച് ഇപ്പോൾ അധികൃതർ ആലോചിക്കുന്നതു പോലുമില്ല.
സ്വയം ഇത്തരത്തിൽ പ്രവർത്തികളിലേക്ക് ഇറങ്ങിത്തിരിക്കാൻ കർഷകരും തയ്യാറല്ല.
വർഷങ്ങളായി പായൽ മൂടി കിടന്നിരുന്ന നഗരസഭയുടെ ഉടമസ്ഥതയിൽ ഉള്ള താമരക്കുളം കാഴ്ച കാഴ്ചക്കാർക്ക് ഏറെ കൗതുകം നൽകുന്നതാണ്.
അതിമനോഹരമായ രീതിയിലാണ് ഇതിന്റെ നവീകരണം പൂർത്തിയാക്കിയത്. വൻകിട ഹോട്ടലുകളുടെ സിമ്മിംഗ് പൂളുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മാണ രീതി.
നഗരസഭ പ്രദേശത്തുള്ള വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ നീന്തൽ അഭ്യസിപ്പിക്കാനാ യിരുന്നു നഗരസഭയുടെ തീരുമാനം.
എന്നാൽ നിർമ്മാണം പൂർത്തീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നീന്തൽ പരിശീലനത്തെ കുറിച്ച് ഇപ്പോൾ അധികൃതർക്ക് മിണ്ടാട്ടമില്ല. സന്നദ്ധ സംഘടനകൾ സമീപകാലത്ത് കുട്ടികൾക്ക് നൽകിവന്നിരുന്ന നീന്തൽ പരിശീലനവും പതിയെ ഉപേക്ഷിപ്പിക്കപ്പെട്ട സ്ഥിതിയാണ്.
ഒറ്റപ്പാലത്തിന് അനുവദിക്കപ്പെട്ട അഗ്നിശമനസേനയുടെ പുതിയ യൂണിറ്റിന് ആവശ്യമായ ജലം സമാഹരിക്കാൻ താമരക്കുളം അനുയോജ്യമാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
എന്നാൽ യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികൾ ഒച്ചിയുടെയും വേഗതയിലാണ് നടന്നു വരുന്നത്.