വടക്കഞ്ചേരി: റബർ കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച ഇൻസന്റീവ് ഒന്പത് മാസമായി ലഭിക്കുന്നില്ലെന്ന് പരാതി. ജൂലൈ മാസം മുതൽ ഇൻസന്റീവ് തുക കർഷകർക്ക് നൽകാനുണ്ട്. കിലോക്ക് 170 രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള തറവില. ഇതിലും വില താഴ്ന്നാൽ കുറവ് വരുന്ന തുക കർഷകർക്ക് നൽകുന്നതാണ് പദ്ധതി.
എന്നാൽ എന്തിനും ഏതിനും ധൂർത്തടിക്കുന്ന സർക്കാരിന് കർഷകർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകാൻ പണമില്ലെന്നാണ് വിശദീകരണം. നവംബർ മാസം വരെയുള്ള തുകകൾ കൊടുത്തുതീർത്തെന്ന് നിയമസഭയിൽ ബന്ധപ്പെട്ട മന്ത്രി പറഞ്ഞതല്ലാതെ കർഷകരുടെ അക്കൗണ്ടുകളിൽ പണം എത്തിയിട്ടില്ല. കർഷകരെ തുടർച്ചയായി അവഗണിക്കുന്ന സ്ഥിതിയുള്ളതിനാൽ ഇൻസന്റീവ് പോലെയുള്ള ആനുകൂല്യങ്ങൾക്കായി പേപ്പർ വർക്കുകൾ നടത്താൻ പോലും ഇപ്പോൾ കർഷകർക്ക് താത്പര്യമില്ലാതായി.
എളവന്പാടം റബർ ഉത്പാദക സംഘത്തിൽ ആയിരം പേർ ഇൻസന്റീവിനായി രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇതിൽ 400 പേർ മാത്രമാണ് പുതുക്കി മുന്നോട്ടു പോകുന്നത്. ചൂട് കൂടി ഭൂരിഭാഗം കർഷകരും ടാപ്പിംഗ് നിർത്തിവച്ചു. 140 രൂപയാണ് ഇപ്പോൾ റബർ വില. കഴിഞ്ഞവർഷം ഇൻസന്റീവ് ഇനത്തിൽ വിതരണം ചെയ്യാൻ 500 കോടി രൂപ സർക്കാർ മാറ്റി വച്ചിരുന്നെങ്കിലും വില 170 നും മുകളിൽ നിന്നതിനാൽ 500 കോടിയും ചെലവഴിക്കേണ്ടി വന്നില്ല. ഇക്കുറി 600 കോടി രൂപയാണ് ഇൻസന്റീവിനും മറ്റുമായി ബജറ്റിൽ മാറ്റി വച്ചിട്ടുള്ളതെന്ന് എളവന്പാടം മാതൃകാ റബർ ഉത്പാദക സംഘം പ്രസിഡന്റ് പി.വി. ബാബു പറഞ്ഞു.
രണ്ടുവർഷത്തേതുമായി 1100 കോടി രൂപ എവിടെയാണെന്ന ചോദ്യമാണ് കർഷകർ ഉയർത്തുന്നത്. റബറിന്റെ തറവില ഘട്ടം ഘട്ടമായി 250 രൂപയായി ഉയർത്തുമെന്നായിരുന്നു എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. എന്നാൽ നിലവിലെ തുക പോലും നൽകാൻ നടപടികളില്ല. എല്ലാറ്റിനും കേന്ദ്രം സഹായിക്കണമെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നാണ് ആക്ഷേപം.
റബർ വില കൂടുന്നതോടെ ജനങ്ങളുടെ ക്രയശേഷി കൂടും. വിപണികളും ഉണരും. ഇതുവഴി വിവിധ നികുതികളിലൂടെ സർക്കാരിലേക്ക് തന്നെ പണം തിരിച്ച് എത്തുന്ന ധനകാര്യ പ്രക്രിയ സർക്കാർ സംവിധാനങ്ങൾ തിരിച്ചറിയണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ എന്തിനും ഏതിനും ധൂർത്തടിക്കുന്ന സർക്കാരിന് കർഷകർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകാൻ പണമില്ലെന്നാണ് വിശദീകരണം. നവംബർ മാസം വരെയുള്ള തുകകൾ കൊടുത്തുതീർത്തെന്ന് നിയമസഭയിൽ ബന്ധപ്പെട്ട മന്ത്രി പറഞ്ഞതല്ലാതെ കർഷകരുടെ അക്കൗണ്ടുകളിൽ പണം എത്തിയിട്ടില്ല. കർഷകരെ തുടർച്ചയായി അവഗണിക്കുന്ന സ്ഥിതിയുള്ളതിനാൽ ഇൻസന്റീവ് പോലെയുള്ള ആനുകൂല്യങ്ങൾക്കായി പേപ്പർ വർക്കുകൾ നടത്താൻ പോലും ഇപ്പോൾ കർഷകർക്ക് താത്പര്യമില്ലാതായി.
എളവന്പാടം റബർ ഉത്പാദക സംഘത്തിൽ ആയിരം പേർ ഇൻസന്റീവിനായി രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇതിൽ 400 പേർ മാത്രമാണ് പുതുക്കി മുന്നോട്ടു പോകുന്നത്. ചൂട് കൂടി ഭൂരിഭാഗം കർഷകരും ടാപ്പിംഗ് നിർത്തിവച്ചു. 140 രൂപയാണ് ഇപ്പോൾ റബർ വില. കഴിഞ്ഞവർഷം ഇൻസന്റീവ് ഇനത്തിൽ വിതരണം ചെയ്യാൻ 500 കോടി രൂപ സർക്കാർ മാറ്റി വച്ചിരുന്നെങ്കിലും വില 170 നും മുകളിൽ നിന്നതിനാൽ 500 കോടിയും ചെലവഴിക്കേണ്ടി വന്നില്ല. ഇക്കുറി 600 കോടി രൂപയാണ് ഇൻസന്റീവിനും മറ്റുമായി ബജറ്റിൽ മാറ്റി വച്ചിട്ടുള്ളതെന്ന് എളവന്പാടം മാതൃകാ റബർ ഉത്പാദക സംഘം പ്രസിഡന്റ് പി.വി. ബാബു പറഞ്ഞു.
രണ്ടുവർഷത്തേതുമായി 1100 കോടി രൂപ എവിടെയാണെന്ന ചോദ്യമാണ് കർഷകർ ഉയർത്തുന്നത്. റബറിന്റെ തറവില ഘട്ടം ഘട്ടമായി 250 രൂപയായി ഉയർത്തുമെന്നായിരുന്നു എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. എന്നാൽ നിലവിലെ തുക പോലും നൽകാൻ നടപടികളില്ല. എല്ലാറ്റിനും കേന്ദ്രം സഹായിക്കണമെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നാണ് ആക്ഷേപം.
റബർ വില കൂടുന്നതോടെ ജനങ്ങളുടെ ക്രയശേഷി കൂടും. വിപണികളും ഉണരും. ഇതുവഴി വിവിധ നികുതികളിലൂടെ സർക്കാരിലേക്ക് തന്നെ പണം തിരിച്ച് എത്തുന്ന ധനകാര്യ പ്രക്രിയ സർക്കാർ സംവിധാനങ്ങൾ തിരിച്ചറിയണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.