ആലത്തൂർ: മെഡിക്കൽ ഇൻഷ്വറൻസ് സംരക്ഷണമുള്ള ആൾക്ക് കോവിഡ് കാലത്തുണ്ടായ രോഗത്തിന് നടത്തിയ ചികിത്സയുടെ സംഖ്യ കുറച്ച് നൽകിയ യൂണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കന്പനി പാലക്കാട് ബ്രാഞ്ച് നഷ്ടവും ചെലവും ഉൾപ്പെടെ 75,000 രൂപ നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്.
ആലത്തൂർ ദേവി നന്ദനത്തിൽ ടി. കൃഷ്ണകുമാർ ഇൻഷ്വറൻസ് കന്പനിക്കും ചികിത്സിച്ച സ്വകാര്യ ആശുപത്രിക്കുമെതിരെ നൽകിയ പരാതിയിലാണ് വിനയ് വി.മേനോൻ പ്രസിഡന്റും എൻ.കെ. കൃഷ്ണൻകുട്ടി മെന്പറുമായ കമ്മീഷന്റെ ഉത്തരവ്. കൃഷ്ണകുമാറിനും ഭാര്യക്കും മകൾക്കും മെഡിക്കൽ ഇൻഷ്വറൻസ് പോളിസിയുണ്ട്. കോവിഡ് കാലമായ 2021 ജനുവരി 13 ന് മകൾക്ക് പെട്ടെന്നുണ്ടായ രോഗാവസ്ഥയിൽ പാലക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ ഒരു ദിവസം ചികിത്സ നടത്തേണ്ടി വന്നു. അതിന് ആശുപത്രി തൽകിയ ബില്ല് 45,672 രൂപയുടെതായിരുന്നു.
ഇൻഷ്വറൻസ് പോളിസിയുള്ളത് കൊണ്ട് സംഖ്യ അതിൽ നിന്ന് എടുത്തു കൊള്ളാൻ പറഞ്ഞു. അത്രയും സംഖ്യ ഇൻഷൂറൻസ് കന്പനി നൽകില്ലെന്ന് പറഞ്ഞ് 22,260 രൂപ കൃഷ്ണകുമാർ നൽകണമെന്ന് ആവശ്യപ്പെട്ടു. സംഖ്യ നൽകാൻ വിസമ്മതിച്ചപ്പോൾ എല്ലാ ചികിത്സയും അങ്ങനെയാണെന്നും സംഖ്യ നൽകണമെന്ന് നിർബന്ധിച്ച് ഈടാക്കുകയും ചെയ്തു. ഇതാണ് തർക്കത്തിനിടയാക്കിയത്. പണം നൽകേണ്ടി വന്ന കൃഷ്ണകുമാർ ആലത്തൂരിലെ ഫോറം ഫോർ കണ്‍സ്യൂമർ ജസ്റ്റീസിന്റെ സഹായം തേടി.
വസ്തുതകൾ പരിശോധിച്ച കണ്‍സ്യൂമർ സംഘടന ആശുപത്രി കൈപ്പറ്റിയ സംഖ്യ തിരിച്ച് നൽകി അത് ഇൻഷ്വറൻസ് കന്പനിയോട് ഈടാക്കി തർക്ക പ്രശ്നം പരിഹരിക്കാൻ അഭ്യർഥിച്ച് ആശുപത്രിക്കും കന്പനിക്കും കത്തയച്ചു. ഇൻഷ്വറൻസ് കന്പനി നിർദേശിച്ച പ്രകാരമാണ് പ്രവർത്തിച്ചതെന്ന് കാണിച്ച് ആശുപത്രി അധികൃതർ വക്കീൽ മുഖേന മറുപടി നൽകി. ഇതിനെ തുടർന്നാണ് പരാതി ജില്ലാ കമ്മിഷനിലെത്തിയത്. അഡ്വ. എം.രവീന്ദ്രൻ, അഡ്വ. വിൻസ് എന്നിവരാണ് കൃഷ്ണകുമാറിന് വേണ്ടി ഹാജരായത്.
ആലത്തൂർ ദേവി നന്ദനത്തിൽ ടി. കൃഷ്ണകുമാർ ഇൻഷ്വറൻസ് കന്പനിക്കും ചികിത്സിച്ച സ്വകാര്യ ആശുപത്രിക്കുമെതിരെ നൽകിയ പരാതിയിലാണ് വിനയ് വി.മേനോൻ പ്രസിഡന്റും എൻ.കെ. കൃഷ്ണൻകുട്ടി മെന്പറുമായ കമ്മീഷന്റെ ഉത്തരവ്. കൃഷ്ണകുമാറിനും ഭാര്യക്കും മകൾക്കും മെഡിക്കൽ ഇൻഷ്വറൻസ് പോളിസിയുണ്ട്. കോവിഡ് കാലമായ 2021 ജനുവരി 13 ന് മകൾക്ക് പെട്ടെന്നുണ്ടായ രോഗാവസ്ഥയിൽ പാലക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ ഒരു ദിവസം ചികിത്സ നടത്തേണ്ടി വന്നു. അതിന് ആശുപത്രി തൽകിയ ബില്ല് 45,672 രൂപയുടെതായിരുന്നു.
ഇൻഷ്വറൻസ് പോളിസിയുള്ളത് കൊണ്ട് സംഖ്യ അതിൽ നിന്ന് എടുത്തു കൊള്ളാൻ പറഞ്ഞു. അത്രയും സംഖ്യ ഇൻഷൂറൻസ് കന്പനി നൽകില്ലെന്ന് പറഞ്ഞ് 22,260 രൂപ കൃഷ്ണകുമാർ നൽകണമെന്ന് ആവശ്യപ്പെട്ടു. സംഖ്യ നൽകാൻ വിസമ്മതിച്ചപ്പോൾ എല്ലാ ചികിത്സയും അങ്ങനെയാണെന്നും സംഖ്യ നൽകണമെന്ന് നിർബന്ധിച്ച് ഈടാക്കുകയും ചെയ്തു. ഇതാണ് തർക്കത്തിനിടയാക്കിയത്. പണം നൽകേണ്ടി വന്ന കൃഷ്ണകുമാർ ആലത്തൂരിലെ ഫോറം ഫോർ കണ്‍സ്യൂമർ ജസ്റ്റീസിന്റെ സഹായം തേടി.
വസ്തുതകൾ പരിശോധിച്ച കണ്‍സ്യൂമർ സംഘടന ആശുപത്രി കൈപ്പറ്റിയ സംഖ്യ തിരിച്ച് നൽകി അത് ഇൻഷ്വറൻസ് കന്പനിയോട് ഈടാക്കി തർക്ക പ്രശ്നം പരിഹരിക്കാൻ അഭ്യർഥിച്ച് ആശുപത്രിക്കും കന്പനിക്കും കത്തയച്ചു. ഇൻഷ്വറൻസ് കന്പനി നിർദേശിച്ച പ്രകാരമാണ് പ്രവർത്തിച്ചതെന്ന് കാണിച്ച് ആശുപത്രി അധികൃതർ വക്കീൽ മുഖേന മറുപടി നൽകി. ഇതിനെ തുടർന്നാണ് പരാതി ജില്ലാ കമ്മിഷനിലെത്തിയത്. അഡ്വ. എം.രവീന്ദ്രൻ, അഡ്വ. വിൻസ് എന്നിവരാണ് കൃഷ്ണകുമാറിന് വേണ്ടി ഹാജരായത്.